കണ്ണൂരിൽ കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂരിൽ കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
Friday, May 31, 2024 7:10 AM IST
കണ്ണൂർ: കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ ഒന്നോടെയാണ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്നു ബോട്ടാണ് യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയത്.

പിന്നാലെ ശക്തമായ കാറ്റിൽ ബോട്ട് താനേ നീങ്ങി മാഹി തീരത്തു നിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലേക്ക് പോയി. തുടർന്ന് കോസ്റ്റൽ പോലീസ് മത്സ്യതൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.


മത്സ്യതൊഴിലാളികളുടെ ബോട്ടിലെത്തിയാണ് കോസ്റ്റൽ പോലീസ് കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഇരുവരെയും തലശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് ബോട്ട് കടലിൽ കുടുങ്ങിയത്. തുടർന്ന് കോസ്റ്റ് ഗാർഡ് രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും ശക്തമായ കാറ്റും ഇരുട്ടും പ്രതിസന്ധിയാകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<