വാങ്കഡെയിൽ വെള്ളംകുടിച്ച് മുംബൈ; എട്ടുവിക്കറ്റ് നഷ്ടം: കരകയറ്റാൻ ശാർദുൽ
വാങ്കഡെയിൽ വെള്ളംകുടിച്ച് മുംബൈ; എട്ടുവിക്കറ്റ് നഷ്ടം: കരകയറ്റാൻ ശാർദുൽ
Sunday, March 10, 2024 5:50 PM IST
വാങ്കഡെ: ര‌ഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ മുംബൈയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ‌ 202 റൺസെന്ന നിലയിലാണ്.

പൃഥ്വി ഷാ (46), ഭൂപെൻ ലാൽവാനി (37), ശാർദുൽ ഠാക്കൂർ (58 നോട്ടൗട്ട്) എന്നിവർക്കു മാത്രമേ വിദർഭ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്ക്കാനായുള്ളൂ. ദേശീയതാരങ്ങളായ അജിങ്ക്യ രഹാനെയും ശ്രേയസ് അയ്യരും പരാജയമായി. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ഹർഷ് ദുബെയും യാഷ് ഠാക്കൂറുമാണ് മുംബൈ ബാറ്റിംഗ് നിരയെ വരിഞ്ഞുമുറുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ പൃഥ്വി ഷായും ഭൂപൻ ലാൽവാനിയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. ഇരുപതാമോവറിൽ ലാൽവാനിയെ പുറത്താക്കി യാഷ് ഠാക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് എട്ടുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പൃഥ്വി ഷായെ ഹർഷ് ദുബെ ബൗൾഡാക്കിയതോടെ മുംബൈയുടെ തകർച്ച തുടങ്ങി. കൃത്യമായ ഇടവേളകളിൽ ആതിഥേയർക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.


മുഷീർ ഖാൻ (ആറ്), നായകൻ അജിങ്ക്യ രഹാനെ (ഏഴ്), ശ്രേയസ് അയ്യർ (ഏഴ്), ഹർദിക് തമോറെ (അഞ്ച്), ഷംസ് മുലാനി (13), തനുഷ് കോട്യാൻ (എട്ട്) എന്നിവർ ചെറുത്തുനില്പ്പ് കൂടാതെ പുറത്തായതോടെ മുംബൈ എട്ടിന് 176 എന്ന നിലയിലായി.

ഈസമയം, കഴിഞ്ഞ കളിയിലെ താരമായ ശാര്‍ദുല്‍ ഠാക്കൂര്‍ അർധസെഞ്ചുറിയുമായി ഒരറ്റത്ത് ഉറച്ചുനില്ക്കുകയായിരുന്നു. പത്തു റൺസുമായി തുഷാർ ദേശ്പാണ്ഡെയാണ് ഒപ്പമുള്ളത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<