ഡിജിപിയുടെ വീ­ട്ടു­വ­ള­പ്പിലെ മഹിളാ മോര്‍ച്ച പ്രതി­ഷേധം; മൂ­ന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡിജിപിയുടെ വീ­ട്ടു­വ­ള­പ്പിലെ മഹിളാ മോര്‍ച്ച പ്രതി­ഷേധം; മൂ­ന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Saturday, December 23, 2023 8:41 AM IST
തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂ­ന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍­ഷന്‍. റാ­പ്പി­ഡ് റെസ്‌­പോണ്‍­സ് ടീ­മി­ലെ പോലീസുകാരായ മു­രളീധരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്­തത്.

ഡിജിപി­യു­ടെ തി­രു­വ­ന­ന്ത­പുരത്തെ ഔ­ദ്യോഗി­ക വ­സ­തി­യില്‍ മഹിളാ മോര്‍­ച്ച പ്ര­വ­ര്‍­ത്ത­കര്‍ പ്ര­തി­ഷേ­ധം ന­ട­ത്തി­യ­പ്പോള്‍ ഇ­വിടെ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോ­ലീ­സു­കാര്‍­ക്കെ­തി­രെ­യാ­ണ് ന­ട­പടി. സുരക്ഷാ­വീ­ഴ്ച ഉ­ണ്ടാ­യെന്ന് ക­ണ്ടെ­ത്തി­യതി­നെ­ത്തു­ടര്‍­ന്ന് ഡി­ഐ­ജി­യാ­ണ് സ­സ്‌­പെന്‍­ഡ് ചെ­യ്തു­കൊ­ണ്ടു­ള്ള ഉ­ത്ത­ര­വി­റ­ക്കി­യത്.

ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പോലീസുകാര്‍ വ­സ­തി­യുടെ ഗേറ്റ് തു­റ­ന്ന­തെന്നും നട­പ­ടി പോലീസിന്‍റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ പറയു­ന്നു.


വ­ണ്ടി­പ്പെ­രി­യാര്‍ ആ­റ് വ­യ­സു­കാ­രി­യെ പീ­ഡി­പ്പി­ച്ച് കൊ­ല­പ്പെ­ടുത്തി­യ കേ­സി­ലെ പ്ര­തി­യെ കോട­തി വെ­റു­തേ വി­ട്ട­തിൽ പോലീസ് വീഴ്ച ആരോപിച്ചായിരുന്നു മ­ഹി­ളാ മോര്‍­ച്ച­യു­ടെ പ്ര­തി­ഷേധം. പോ­ലീ­സ് ആ­സ്ഥാന­ത്ത് പ്ര­തി­ഷേ­ധി­ക്കു­മെ­ന്നാ­ണ് ഇ­വര്‍ നേര­ത്തേ അ­റി­യി­ച്ചി­രു­ന്ന­തെ­ങ്കിലും ഡിജിപിയുടെ ഔ­ദ്യോഗിക വസതിയിലേ­ക്ക് അ­പ്ര­തീ­ക്ഷി­ത­മായി അതിക്രമിച്ചു ക­യ­റു­ക­യാ­യി­രുന്നു. പി­ന്നീ­ട് വീ­ട്ടു­വ­ള­പ്പില്‍ കു­ത്തി­യി­രു­ന്ന് പ്ര­തി­ഷേ­ധിച്ചു.

സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ആദ്യം ഇവ­രെ ഇ­വി­ടെ­നി­ന്ന് നീ­ക്കാന്‍ ക­ഴി­ഞ്ഞില്ല. പി­ന്നീ­ടാ­ണ് പോ­ലീ­സ് എ­ത്തി ബ­ലംപ്ര­യോ­ഗി­ച്ച് ഇവ­രെ മാ­റ്റി­യത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<