കണമലയിലെ കാട്ടുപോത്തിനെ വെടിവയ്ക്കും; കളക്‌ടർ ഉത്തരവിറക്കി
കണമലയിലെ കാട്ടുപോത്തിനെ വെടിവയ്ക്കും; കളക്‌ടർ ഉത്തരവിറക്കി
Friday, May 19, 2023 3:45 PM IST
എരുമേലി: രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയ കണമലയിലെ കാട്ടുപോത്തിനെ വെടിവച്ച് വീഴ്ത്താൻ കോട്ടയം ജില്ലാ കളക്‌ടർ പി.കെ.ജയശ്രീ ഉത്തരവിറക്കി. മന്ത്രി വി.എൻ.വാസവന്‍റെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.

പോത്തിനെ കണ്ടെത്താൻ വനംവകുപ്പും പോലീസും സ്ഥലത്ത് തെരച്ചിൽ നടത്തും. പോലീസായിരിക്കും പോത്തിനെ വെടിവയ്ക്കുക. എന്നാൽ രാവിലെ ആക്രമണം നടത്തിയ ശേഷം പോത്ത് കാട്ടിലേക്ക് മറഞ്ഞെങ്കിൽ കണ്ടെത്തുക ബുദ്ധിമുട്ടാകും.

സ്ഥലത്ത് വനംവകുപ്പിനെതിരേ നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. എഡിഎം ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തിയിട്ടും നാട്ടുകാർ ശാന്തരായില്ല. മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.


മണിക്കൂറുകളോളം കണമല ജംഗ്ഷനിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<