മുംബൈ: ഇന്ത്യൻ ഓഹരിവിപണി ആഴ്ചയിലെ അവസാനവ്യാപാരദിനമായ ഇന്നലെ ശക്തമായി തിരിച്ചുവന്നു. വ്യാഴാഴ്ച തകർച്ചയിലാണ് വ്യാപാരം പൂർത്തിയാക്കേണ്ടിവന്നത്. ഐടി, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് (എഫ്എംസിജി) മേഖല സൂചികളിലുണ്ടായ നേട്ടമാണ് ഇന്നലെത്തെ നേട്ടത്തിനു കാരണമായത്.

സെൻസെക്സ് 760.09 പോയിന്‍റ് (0.95%) ഉയർന്ന് 81,721.08ലും നിഫ്റ്റി 243.45 പോയിന്‍റ് (0.99%) മുന്നേറി 24,853.15ലും ക്ലോസ് ചെയ്തു. രണ്ടു സൂചികകളും ഇന്നലെ മുന്നേറിയെങ്കിലും ഈ ആഴ്ച 0.65 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്.


വെള്ളിയാഴ്ചത്തെ തിരിച്ചുവരവിന് ഷോർട്ട് കവറിംഗും മൂല്യവർധനവും സഹായകമായി. ഇന്ത്യൻ സന്പദ്‌വ്യവസ്ഥയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് നിക്ഷേപകർ പ്രതീക്ഷിച്ചിരുന്നു.

ആഗോളതലത്തിൽ ഹ്രസ്വകാല തിരിച്ചടികൾക്കിടയിലും, സ്ഥിരമായ വരുമാന വളർച്ച, നിരക്ക് കുറയ്ക്കാനുള്ള സാധ്യത, സാധാരണ മണ്‍സൂണ്‍ എന്നിവ നിക്ഷേ പകരെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.