ഇഎഫ്എല്ലിന്‍റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
ഇഎഫ്എല്ലിന്‍റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
Wednesday, April 24, 2024 1:22 AM IST
തോമസ് വർഗീസ്

തിരുവനന്തപുരം: കർഷകരുടെ കൃഷിയിടങ്ങളിലും നഗരപ്രദേശങ്ങളിലും വരെ കാട്ടുമൃഗങ്ങൾ കയറി ആക്രമണം നടത്തുന്പോൾ പതിറ്റാണ്ടിനു മുന്പ് പാരിസ്ഥിതികമായ ദുർബല പ്രദേശം (ഇഎഫ്എൽ) എന്ന പേരിൽ സ്വന്തം ഭൂമിയിൽനിന്ന് ആട്ടിപ്പായിച്ച കർഷർ ഇന്നും പെരുവഴിയിൽ. പട്ടയഭൂമിയിൽ നിന്നുവരെ ഇറങ്ങിപ്പോകേണ്ടി വന്ന കർഷകർക്ക് അവരുടെ കൃഷിഭൂമിക്കു നഷ്ടപരിഹാരം നല്കുന്നതിനോ ഏറ്റെടുത്ത ഭൂമി തിരികെ നല്കുന്നതിനോ തയാറാവാതെ സർക്കാരുകൾ.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃത്യമായ നടപടികൾ കൈക്കൊള്ളാതെ വന്നതോടെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തു ഈ കർഷകർ. ഇനി തങ്ങൾക്ക് മുന്നിലെന്താണെന്ന ആശങ്കയിലാണ് ഈ കർഷക സമൂഹം. ഇവരുടെ ദുരിതങ്ങളുടെ നേർക്കാഴ്ച്ച ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന കർഷക ഉച്ചകോടിയിൽ പ്രതിഫലിച്ചു.

സാധാരണക്കാരും ആദിവാസി വിഭാഗങ്ങളും ഇഎഫ്എല്ലിന്‍റെ പേരിൽ തങ്ങളുടെ ഭൂമിയിൽനിന്നു പുറത്താക്കപ്പെട്ടതായി ഇവർ പറയുന്നു. മണ്ണിൽ പൊന്നുവിളയിച്ച ആ കർഷകരുടെ കൃഷി ഭൂമിയും ഇപ്പോൾ കാട്ടുമൃഗങ്ങളുടെ വാസകേന്ദ്രമായി മാറി. റബറും കമുകും തെങ്ങുമെല്ലാം കൃഷിചെയ്തിരുന്ന ഭൂമിയാണ് പരിസ്ഥിതി ദുർബല പ്രദേശമെന്ന പേരു ചാർത്തി കർഷകനിൽനിന്നു വനംവകുപ്പ് സ്വന്തമാക്കിയത്.

ഇത്തരത്തിൽ ഭൂമി നഷ്ടപ്പെട്ട കർഷകനായ നിലന്പൂർ ചുങ്കത്തറ സ്വദേശി ജോയ് ചെട്ടിമാട്ടേൽ തന്‍റെ അനുഭവങ്ങൾ ഇന്നലെ തിരുവനന്തപുരത്ത് കർഷക ഉച്ചകോടിയിൽ വിവരിച്ചപ്പോൾ അത് കേരളത്തിലെ കർഷകർ ഇന്നു നേരിടുന്ന ദുരിതത്തിന്‍റെ നേർക്കാഴ്ചയായി മാറി.


ജോയിയുടെ ഭാര്യ റാണിയുടെ പേരിലുണ്ടായിരുന്ന അഞ്ചേക്കർ ഭൂമി ഇഎഫ്എൽ എന്ന പേരിൽ വനം വകുപ്പ് മുദ്ര ചാർത്തി സ്വന്തമാക്കി. ജോയിയുടെ കുടുംബം പട്ടയ ഭൂമി വാങ്ങിയത് 1998ലാണ്. ഇവർ വാങ്ങുന്നതിന് 16 വർഷം മുന്പ് കുറുന്പലങ്കോട് വില്ലേജ് പരിധിയിൽ വരുന്ന ഈ പട്ടയ ഭൂമിയിൽ റബർ ഉൾപ്പെടെയുള്ള കൃഷിയായിരുന്നു ചെയ്തു വന്നിരുന്നത്.

റബർബോർഡിന്‍റെ രജിസ്ട്രേഷനും എല്ലാ ആനുകൂല്യങ്ങളും ഈ അഞ്ചേക്കർ ഭൂമിക്ക് ലഭിച്ചിരുന്നു. കുറുന്പലങ്കോട് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പട്ടയം കിട്ടുന്നതിനും മുന്പേ പട്ടയം കിട്ടിയ ഭൂമിയായിരുന്നു തങ്ങളുടേതെന്നും ഇത് എങ്ങനെ ഇഎഫ്എൽ പട്ടികയിൽ വന്നുവെന്ന് അത്ഭുതപ്പെട്ടുപോയെന്നും ജോയി കൂട്ടിച്ചേർത്തു.

ഭൂമി ഇഎഫ്എൽ ആയി നോട്ടിഫിക്കേഷൻ ചെയ്ത കാര്യം താൻ അറിയുന്നത് 2008 ലാണെന്നും ഇതിനുശേഷം ഈ ഭൂമിയിൽ യാതൊരു കൃഷിയും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ജോയി വ്യക്തമാക്കി.

ഒടുവിൽ ആ കൃഷിയിടം മനസില്ലാ മനസോടെ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായി. എന്നാൽ തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പട്ടയഭൂമി ഏറ്റെടുത്ത വനംവകുപ്പ് അതിന് നഷ്ടപരിഹാരമെങ്കിലും തരാൻ നടപടി സ്വീകരിച്ചിട്ടില്ല.

ഭൂമി ഏറ്റെടുത്ത് 16 വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയായതോടെ വർഷങ്ങളായി വനംവകുപ്പ് ഓഫീസുകളും കഴിഞ്ഞ രണ്ടു സർക്കാരുകളുടെ കാലങ്ങളിൽ മുഖ്യമന്ത്രിയുടെ വരെ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ജോയി വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.