ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
Wednesday, April 24, 2024 1:22 AM IST
ആലുവ: ഇരട്ടക്കവർച്ച നടത്തി 50 പവൻ സ്വർണവും അര ലക്ഷം രൂപയുമായി രാജസ്ഥാനിലെ അജ്മീറിലേക്കു കടന്ന പ്രതികളെ ആലുവയിലെത്തിച്ച് ടൗൺ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു.

ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെയാണ് കവർച്ച നടത്തിയ വീടുകൾ, താമസിച്ച ലോഡ്ജ്, മോഷ്‌ടിച്ച ബൈക്ക് ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിൽ എത്തിച്ചത്. മോഷണം നടത്തിയ രീതിയും രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.

ആലുവയിൽ എത്തിയ പ്രതികൾ റെയിൽവേ സ്റ്റേഷന് സമീപമുള്ള രണ്ടു ലോഡ്ജുകളിലായാണു താമസിച്ചത്. കേരളത്തിലെ വീടുകളിൽ സ്വർണം സൂക്ഷിക്കുന്നതായുള്ള വിവരം പ്രളയകാലത്ത് ജോലിക്കു വന്നപ്പോഴാണ് ഡാനിഷ് മനസിലാക്കിയത്. ഇവർക്കെതിരേ വേറെയും മോഷണക്കേസുകൾ ഉണ്ട്.

അജ്മീറിൽ പിടികൂടാനെത്തിയ ആലുവ പോലീസിനെതിരേ പ്രതികൾ വെടിയുതിർക്കുകയും അജ്മീർ ജില്ലാ പോലീസ് ട്രെയിനിക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു സംഭവം.

വെടിവയ്പു കേസിൽ ജയിലിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് ആലുവയിൽ എത്തിച്ചത്. സജാദ് ഉത്തരാഖണ്ഡിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. കൂലിപ്പണിക്കാരനായ ഡാനിഷ് 2018 ൽ വെള്ളപ്പൊക്ക സമയത്ത് കേരളത്തിൽ ജോലി ചെയ്തിട്ടുണ്ട്. തിരിച്ചു നാട്ടിലെത്തിയ ഡാനിഷ് സജാദിനെ കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു.

തോക്ക് വാങ്ങിയത് ബിഹാറിൽനിന്ന്

22,000 രൂപ മുടക്കിയാണ് ബിഹാറിൽനിന്ന് രണ്ടു തോക്കുകൾ വാങ്ങിയത്. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ നിന്ന് ആലുവയ്ക്കു ട്രെയിൻ കയറി. എട്ടിന് ആലുവയിലെത്തി ലോഡ്ജിൽ മുറിയെടുത്തു. ഒന്പതിന് പകൽ ആളില്ലാത്ത വീടുകൾ നോട്ടമിട്ടു. പുറമേനിന്ന് താഴിട്ടു പൂട്ടിയ വീടുകളാണ് പ്രധാനമായും പട്ടികയിൽപ്പെടുത്തിയത്.


പെരുമ്പാവൂർ മുടിക്കലിലെ കളിസ്ഥലത്തുനിന്ന് സംഘം ബൈക്കും മോഷ്‌ടിച്ചാണു പിന്നീട് യാത്ര നടത്തിയത്. രാത്രി കുട്ടമശേരിയിലെ വീടാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട്ടിൽ കുടുംബസമേതം എല്ലാവരും പുറത്തുപോയ സമയത്താണു മോഷണം നടത്തിയത്.

പുറകിലെ വാതിൽ, വീട്ടിൽത്തന്നെ സൂക്ഷിച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ച് പകുതി തല്ലിപ്പൊളിച്ചാണ് അകത്തു കയറിയത്. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് അലമാരയുടെ പൂട്ട് തുറന്ന് 18 പവനും 12500 രൂപയും മോഷ്‌ടിച്ചു. തുടർന്ന് മോഷ്‌ടിച്ച ബൈക്ക് ആലുവ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു.

പകൽ വീട് കണ്ടുവച്ച് രാത്രിയിൽ മോഷണം

അന്നു രാത്രിതന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടുവച്ച് രണ്ടു വീടുകളിൽ മോഷണം നടത്തി. ആദ്യം കയറിയ ആസാദ് റോഡിലെ വീട്ടിൽനിന്ന് ഒന്നും ലഭിച്ചില്ല.

പിന്നീട് ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെ മൂഴയിൽ ബാബുവിന്‍റെ വീട്ടിലെ രണ്ടു നിലകളിൽനിന്ന് മുപ്പത് പവനിലധികം സ്വർണം കവർന്നു.

ഇവിടെ മുൻവശത്തെ വാതിലിന്‍റെ പൂട്ട് തുറക്കാൻ അധിക സമയം വേണ്ടിവന്നില്ല. മോഷണത്തിനുശേഷം ബസിൽ തൃശൂരെത്തി. അവിടെനിന്നു മധ്യപ്രദേശിലേക്ക് ട്രെയിൻ കയറി. അവിടെയും മോഷണത്തിനു ശ്രമിച്ചതായി പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.