അക്കൗണ്ട് തുറക്കും, ഉറപ്പ്
അക്കൗണ്ട് തുറക്കും, ഉറപ്പ്
Tuesday, April 23, 2024 3:52 AM IST
അജിത് മാത‍്യു

കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമോ? അതിനനുകൂലമായ ഘടകങ്ങൾ എന്താണ്?

=തീർച്ചയായും ഉറപ്പാണത്. നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ പത്തുവർഷംകൊണ്ട് നടപ്പിലാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിയാണ് ഞങ്ങൾ മത്സരിക്കുന്നത്. മോദി സർക്കാരിന്‍റെ ഏതെങ്കിലും പദ്ധതിയിൽ അംഗമാകാത്ത ഒരു വ്യക്തിപോലും നമ്മുടെ നാട്ടിലില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു ജയിച്ച് പ്രധാനമന്ത്രിയാകുമെന്ന് മലയാളികൾ തെറ്റിദ്ധരിച്ചു. മാധ്യമങ്ങളാണ് അത്തരമൊരു നരേറ്റീവ് ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ മോദി സർക്കാർ 400 സീറ്റോടുകൂടി അധികാരത്തിലെത്തുമെന്ന് എല്ലാവർക്കുമറിയാം. മോദി സർക്കാരിൽ കേരളവും പങ്കാളിയാവുകയും ചെയ്യും.

രണ്ടു മുഖ്യമന്ത്രിമാരെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടും പിണറായി വിജയനെ പിടികൂടാത്തത് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്‍റാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച്?‌

=അതാണ് കോൺഗ്രസിന്‍റെ ഏറ്റവും വലിയ ഇരട്ടത്താപ്പ്. ദില്ലിയിൽ അരവിന്ദ് കേജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അവിടത്തെ പിസിസി പ്രസിഡന്‍റ് അജയ് മാക്കൻ ചോദിച്ചിരുന്നത്. അതിനുവേണ്ടി ഔദ്യോഗികമായി കത്തും അയച്ചു. കേജരിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ ആദ്യം സമരത്തിനിറങ്ങിയത് കോൺഗ്രസായിരുന്നു. ഇവിടെയും സ്ഥിതി അങ്ങനെതന്നെ. പിണറായിയെ അറസ്റ്റ് ചെയ്താൽ ആദ്യം പ്രതിഷേധിക്കുക രാഹുൽ ഗാന്ധിയായിരിക്കും.

സം‌സ്ഥാനത്ത് വിജയസാധ്യതയുള്ള എൻഡിഎ സ്ഥാനാർഥികൾക്കെതിരേ യുഡിഎഫ്-എൽഡിഎഫ് നീക്കുപോക്കുണ്ടോ?

=എന്താ സംശയം? എല്ലാക്കാലത്തും അവർ അങ്ങനെതന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും നേമത്തും പാലക്കാട്ടും അവർ ഒരുമിച്ചാണല്ലോ ഞങ്ങളെ നേരിട്ടത്. എന്നാൽ, ഇത്തവണ അതെല്ലാം ഞങ്ങൾ മറികടക്കും. മികച്ച വിജയം നേടും. പ്രതിപക്ഷ ഡെസ്കിൽ ഇരിക്കാനല്ല, ഭരണത്തിൽ പങ്കാളിയാവാനാണ് തങ്ങളുടെ ജനപ്രതിനിധി വേണ്ടതെന്ന് മലയാളികൾക്കറിയാം.

വയനാട്ടിൽ മാറ്റത്തിനു വഴിയൊരുക്കാൻ താങ്കളുടെ സാന്നിധ്യം സഹായിക്കുമോ?

=വയനാട്ടിൽ ഇൻഡി സഖ്യത്തിന്‍റെ രണ്ട് സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്നതുതന്നെ പരിഹാസമാണ്. കേരളത്തിനു പുറത്ത് ഇവർ എല്ലാം ഒറ്റ മുന്നണിയാണ്. രാഹുൽ ഗാന്ധിയാണ് ഇവരുടെ പ്രധാനമന്ത്രി സ്ഥാനാർഥി. വയനാട്ടിൽ എൻഡിഎയും ഇൻഡി മുന്നണിയുമായിട്ടാണ് മത്സരം. പ്രധാനമന്ത്രിയുടെയും ദേശീയ നേതൃത്വത്തിന്‍റെയും വിശ്വാസം കാക്കുന്ന പോരാട്ടം ഞാൻ നടത്തും. വയനാട്ടിലെ വികസനപ്രശ്നങ്ങൾ പരിഹരിക്കാൻ മോദി ഗാരന്‍റി എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഞങ്ങൾ മത്സരിക്കുന്നത്. വയനാടിന്‍റെ വികസനമുരടിപ്പ് അവസാനിപ്പിക്കാൻ മോദിക്കു മാത്രമേ സാധിക്കുകയുള്ളൂ.

ഇന്ത്യമുന്നണിയിലെ കക്ഷികളായ സിപിഐയും കോൺഗ്രസും പരസ്പരം വയനാട്ടിൽ
ഏറ്റുമുട്ടുന്നത് താങ്കൾക്കു ഗണം ചെയ്യുമോ?


=വയനാട്ടിലെ വോട്ടർമാർ പ്രബുദ്ധരാണ്. ജനങ്ങളെ കബളിപ്പിക്കാൻ ഇൻഡി മുന്നണിക്ക് സാധിക്കില്ല. വയനാട്ടിൽ മത്സരിക്കുന്ന ഇടത് സ്ഥാനാർഥിയുടെ ഭർത്താവ് ദില്ലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രചാരണം നടത്തുകയാണ്. അവ്യക്തതയും ആശയക്കുഴപ്പവും പരിഹാസവുമാണ് ഇൻഡി മുന്നണിയുടെ നിലപാട്.


ക്രൈസ്തവന്യൂനപക്ഷത്തിന് ബിജെപിയോട് അടുക്കാന്‍ ഭയമുള്ളതായി തോന്നുന്നുണ്ടോ?

=ക്രൈസ്തവ സമുദായത്തോട് ബിജെപി പ്രത്യേക താത്പര്യം കാണിക്കുന്നു എന്നത് കേരളത്തിലെ സഭകളും വിശ്വസികളും അംഗീകരിക്കുന്നുണ്ട്. അതിനു കാരണം വിവേചനമില്ലാത്ത കേന്ദ്ര ഭരണമാണ്. മതം, ജാതി, വർണം നോക്കിയുള്ള വിവേചനമില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതേ താത്പര്യം കാണിക്കുന്നുണ്ട്, അതുകൊണ്ടാണ് ഗോവയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയും എൻ‌ഡിഎയും നിരന്തരം തെരഞ്ഞെടുക്കപ്പെടുന്നത്. രാജ‍്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതും ദേവാലയങ്ങൾ തകര്‍ക്കപ്പെടുന്നതും വാര്‍ത്തയാകാറുണ്ട്.

എല്ലാ അക്രമങ്ങളുടെയും പിന്നില്‍ ഏതെങ്കിലുമൊരു ഹൈന്ദവസംഘടനയുടെ പേരുമുണ്ടാകും. ഇതിനെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക?

=ചില വ്യക്തികൾ നേതൃത്വം നൽകുന്ന ന്യൂ ജനറേഷൻ സഭകൾ പല കാര്യങ്ങളിലും മിതത്വം പാലിക്കുന്നില്ല എന്നത് വസ്തുതയാണ്. മുഖ്യധാരാ സഭകളും ഇവരുടെ പ്രവർത്തനങ്ങൾക്കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ന്യൂ ജനറേഷൻ സഭകളുടെ അച്ചടക്കമില്ലാത്ത പ്രർത്തനങ്ങൾ പ്രദേശികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ തദ്ദേശീയരായ ജനങ്ങൾ അതിൽ പ്രകോപിതരാകാറുണ്ട്. അവരെ സംഘ പരിവാർ എന്ന് മുദ്രകുത്തിയാണ് കേരളത്തിൽ വാർത്ത പ്രചരിപ്പിക്കുന്നത്.

ജയ് ശ്രീറാം, ജയ് ബജരംഗബലി, രാംരാം എന്നിവ ഉത്തേരേന്ത്യൻ ജനതയുടെ സാധാരണ മതപരമായ പ്രതികരണമാണ്. അതിന്‍റെ ഓഡിയോ, വീഡിയോ പ്രചരിപ്പിച്ച് അത് സംഘപരിവാർ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. മറ്റ് സംഘടനകൾ ചെയ്യുന്ന കാര്യങ്ങളും ബിജെപിയുടെ മേൽ വച്ചുകെട്ടാൻ ശ്രമിക്കുന്നുണ്ട്.

മണിപ്പുർ കലാപത്തിൽ ബിജെപിക്കു പങ്കില്ലേ‍‍?

=മണിപ്പുരിൽ നടക്കുന്നത് മതപരമല്ലന്നും ഗോത്ര വൈരമാണെന്നും ബോംബയിലെ കർദിനാൾ ഡോ. ഓസ്വാൾ ഗ്രേഷ്യസ് പറഞ്ഞിട്ടുണ്ട്, അത് കേരളത്തിൽ അംഗീകരിക്കുന്നതായി കാണുന്നില്ല. എല്ലാ ഭാരതീയരും ഒരമ്മയുടെ മക്കളാണ് എന്നാണ് ബിജെപി വിശ്വസിക്കുന്നത്.
സബ് കാ സാത്ത് സബ് കാ വികാസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.