പിണറായി മാപ്പു പറയണം: എം.എം. ഹസന്‍
പിണറായി മാപ്പു പറയണം:  എം.എം. ഹസന്‍
Tuesday, April 23, 2024 2:35 AM IST
കൊച്ചി: ബിജെപിക്കുവേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി വിജയനെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍. രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പിണറായി മാപ്പ് പറയണമെന്നും കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ ഹസന്‍ ആവശ്യപ്പെട്ടു.

ഇന്ത്യാ മുന്നണി യോഗത്തില്‍ കാലെടുത്തുവയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രിസ്ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം. കോണ്‍ഗ്രസ് പ്രകടനപത്രികയെക്കുറിച്ച് ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്ന് അറിയില്ല. ബിജെപി - സിപിഎം അന്തര്‍ധാരയാണ് ഇതിനു കാരണമെന്നും ഹസന്‍ പറഞ്ഞു.


വര്‍ഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങള്‍ക്ക് നല്കിയിരിക്കുന്നത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഹസന്‍ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നല്‍കി എന്നത് അന്വേഷിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.

പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം പോലീസാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത്. കമ്മീഷണര്‍ക്ക് രഹസ്യനിര്‍ദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇതു തന്നെയാണ് പിണറായി ചെയ്തതെന്നും ഹസന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.