ഹമാസിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി സ്ഥലത്തെ കണ്ടെയ്നറുകളിൽ ഒളിച്ച ഒരു ഡസനിലേറെ ആളുകളെ ഹമാസ് തീവ്രവാദി തെരിഞ്ഞുപിടിച്ചു വെടിവയ്ക്കുകയായിരുന്നു. നാലുപേർ മാത്രമാണ് വെടിവയ്പിൽനിന്ന് രക്ഷപ്പെട്ടത്.
നോവ ഉത്സവവേദിയിൽ നടന്ന ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റിരുന്നു. നിരവധി സ്ത്രീകളെയാണു ഹമാസ് ഭീകരർ ബലാത്സഗം ചെയ്തത്. ഉത്സവസ്ഥലത്തുനിന്നു നാൽപതോളം പേരെ ബലമായി ഗാസയിലെത്തിച്ച് ബന്ദികളാക്കുകയും ചെയ്തു.
ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നായിരുന്നു ആക്രമണത്തിൽ മകനെ നഷ്ടപ്പെട്ട ചാഗിത് ലാവി എന്ന അമ്മ വിതുന്പിപ്പറഞ്ഞത്. ഇവരെപ്പോലെ ഒട്ടേറെയാളുകളാണ് കണ്ണീരോടെ തങ്ങളുടെ അനുഭവങ്ങൾ അനുസ്മരണവേദിയിൽ പങ്കുവച്ചത്.