അതേസമയം, അതിർത്തിഗ്രാമമായ അദെയ്സെയിൽനിന്ന് ഇസ്രേലി സേനയെ തുരത്തിയതായി ഹിസ്ബുള്ളകൾ അവകാശപ്പെട്ടു. ഇസ്രേലി ഭാഗത്ത് ആൾനാശമുണ്ടെന്നും ഹിസ്ബുള്ള അറിയിച്ചു. ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
യുഎൻ അഭയാർഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ഇന്നലെ ലെബനനിലെത്തി. ഇസ്രേലി ആക്രമണങ്ങളെത്തുടർന്ന് രണ്ടു ലക്ഷം പേർ ലബനനിൽനിന്ന് സിറിയയിലേക്കു പലായനം ചെയ്തതായി അദ്ദേഹം അറിയിച്ചു. കടുത്ത അഭയാർഥി പ്രതിസന്ധിയാണ് ലെബനൻ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പലായനം ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷത്തിനടുത്താണെന്ന് ലബനീസ് ഭരണകൂടം പറഞ്ഞു.
പ്രമുഖ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ ലബനനിൽനിന്ന് ഒഴിപ്പിക്കുകയാണ്. 23 രാജ്യങ്ങൾ വിമാനമാർഗം പൗരന്മാരെ രക്ഷിക്കാൻ ശ്രമിച്ചു.