വാഗമൺ ചില്ലുപാലം അടച്ചിട്ടു മൂന്നു മാസങ്ങൾ
Friday, September 20, 2024 11:56 PM IST
ഉപ്പുതറ: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മൂന്നു മാസങ്ങൾക്കുമുന്പ് അടച്ചുപൂട്ടിയ വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ നടപടിയായില്ല. കാലാവസ്ഥ അനുകൂലമായിട്ടും ലക്ഷങ്ങൾ മുടക്കി നിർമിച്ച ചില്ലുപാലം സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നു മാത്രമല്ല സർക്കാരിന് കോടികളുടെ നഷ്ടവുമുണ്ടാക്കുന്നു. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം അടച്ചിട്ട് മൂന്നുമാസങ്ങളായി. കാലാവസ്ഥ പ്രതികൂലമായതിനാൽ ചില്ലുപാലത്തിൽ എത്തുന്ന സന്ദർശകരുടെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പാലം അടച്ചത്.

സമുദ്രനിരപ്പിൽ നിന്നു 3,500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമിച്ചിരിക്കുന്ന കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബർ ആറിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നാടിനു സമർപ്പിച്ചത്. തുറന്നപ്പോൾ ആദ്യം 500 രൂപയായിരുന്നു പ്രവേശന നിരക്ക്. പിന്നീട് 250 രൂപയാക്കി കുറച്ചു. ചില്ലുപാലത്തിന്‍റെ പേരും പെരുമയും കേട്ടറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.

ഒരു ദിവസം 1500 സന്ദർശകർക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കാൻ സൗകര്യം ഉണ്ടായിരുന്നത്. എന്നാൽ, ഇതിന് ഇരട്ടി സഞ്ചാരികളാണ് എത്തിയിരുന്നത്. ഒരേസമയം 15 പേർക്ക് ചില്ലുപാലത്തിൽ ചെലവഴിക്കാം. ഒരാളിന് അഞ്ചു മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒന്‌പതു മാസം കൊണ്ട് ഡിടിപിസിക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനവും ലഭിച്ചു. ചില്ലുപാലത്തിൽ കയറുന്നവരിൽനിന്ന് ഈടാക്കുന്ന പണം 60 ശതമാനം നിർമാതാക്കളായ സ്വകാര്യ കമ്പനിക്കും 40 ശതമാനം ഡിടിപിസിക്കുമാണ്. എന്നാൽ ഇപ്പോൾ മൂന്നു മാസത്തിൽ അധികമായി ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വാഗമൺ അഡ്വഞ്ചർ പാർക്കിൽ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. മേയ് 30ന് പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം ചില്ലുപാലം അടച്ചത്.


കാലാവസ്ഥ അനുകൂലമായിട്ടും പാലം തുറക്കാൻ സർക്കാർ തലത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാലം നിർമിച്ചത് പാർട്ണർഷിപ്പിലാണ്. പാർട്ണർമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയും പാലം തുറക്കാതിരിക്കുന്നതിനു കാരണമാണെന്നു സൂചനയുണ്ട്.

പാലത്തിൽ കയറാൻ മോഹിച്ച് എത്തുന്നവർക്ക് അതിനു സാധിക്കാതെ വരുന്നതോടെ സഞ്ചാരികളും ഡിഎംസി ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടാകുന്നുണ്ട്.