വില്ലേജ് ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ പോയതായി പരാതി
Friday, September 20, 2024 11:56 PM IST
തൊടുപുഴ: വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാർ കൂട്ടത്തോടെ ഓഫീസ് അടച്ചുപൂട്ടിപ്പോയ സംഭവം പരാതിക്കിടയാക്കി. തൊടുപുഴ മണക്കാട് വില്ലേജിലാണ് ഇന്നലെ സംഭവമുണ്ടായത്. സ്മാർട്ട് വില്ലേജ് ഓഫീസിന്‍റെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ജീവനക്കാർ ചടങ്ങു സംഘടിപ്പിച്ച സമീപത്തെ സ്കൂളിലേക്കു പോയത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി മണക്കാട് വില്ലേജ് ഓഫീസിൽ എത്തിയ ആളുകൾ പട്ടാപ്പകൽ ഓഫീസ് അടച്ചുപോയതിന്‍റെ കാര്യമറിയാതെ ഏറെസമയം കാത്തു നിൽക്കേണ്ടി വന്നു.

രാവിലെ പതിനൊന്നോടെയാണ് എംഎൽഎ, സബ് കളക്ടർ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങ് സംഘടിപ്പിച്ചത്. 11.30 ഓടെ ജീവനക്കാർ കൂട്ടത്തോടെ ഓഫീസ് പൂട്ടിപ്പോയി. വിവിധ ആവശ്യങ്ങൾക്കായി എത്തിയ നാട്ടുകാർ കാണുന്നത് താഴിട്ട് പൂട്ടിയ ഓഫീസാണ്. പിന്നീട് ഉദ്യോഗസ്ഥർ എത്തുന്നതുവരെ ആളുകൾ കാത്തുനിന്നു. പലരും കാര്യമറിയാതെ വീട്ടിലേക്ക് മടങ്ങി. എന്നാൽ മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനാണ് ജീവനക്കാർ എല്ലാവരും അടുത്തുള്ള ഗവ. എൽപി സ്കൂളിലേക്ക് പോയതെന്ന് അധികൃതർ പറഞ്ഞു.


ചുരുങ്ങിയ സമയത്തിനുള്ളിൽ തിരികെയെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് ആർക്കും ബുദ്ധിമുട്ടുണ്ടായില്ലെന്നുമാണ് വില്ലേജ് ഓഫീസർ പറയുന്നത്.