സ്‌കൂൾ മൈതാനത്തുനിന്ന് ദേശീയപാതയിലേക്ക് വെള്ളമൊഴുക്ക്
Wednesday, June 26, 2024 11:21 PM IST
പൊൻകുന്നം: ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിന്‍റെ വിശാലമായ മൈതാനത്തെ മഴവെള്ളം മുഴുവൻ ദേശീയപാതയിലേക്ക് ഒഴുകിയെത്തി യാത്ര ദുരിതമായി. വെള്ളം റോഡിലേക്ക് ഒഴുകും വിധമാണ് മതിലിന്‍റെ വിടവുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഓടയുടെ സ്ലാബിന് മുകളിൽ വീഴുന്ന വെള്ളം റോഡിലാകെ നിരന്ന് ഒഴുകി റോഡ് തകരുന്നതിനിടയാക്കുന്നു. ജലഅഥോറിറ്റിയുടെ പൈപ്പ് പൊട്ടൽ മൂലം പതിവായി അറ്റകുറ്റപ്പണികൾക്ക് കുഴിയെടുക്കാറുള്ളതാണിവിടെ. അതിനുശേഷം കോൺക്രീറ്റിംഗ് നടത്തിയ ഭാഗം മുഴുവൻ ഇത്തരത്തിലുള്ള മഴവെള്ളപ്പാച്ചിലിൽ നശിക്കുകയാണ്.

ദേശീയപാതയിലൂടെ ഏറെ ദൂരം മഴവെള്ളം കുത്തിയൊഴുകി റോഡിന് നാശം വിതയ്ക്കുന്നുണ്ട്. ഓവുചാലിൽ പൈപ്പ് സ്ഥാപിച്ച് ഓടയിലേക്ക് വെള്ളമൊഴുകുംവിധം തുറന്നുവച്ചാൽ പ്രശ്‌നപരിഹാരമാകും.