പണം അടച്ചിട്ടും വൈദ്യുതി വകുപ്പ് കനിഞ്ഞില്ല, ഉപഭോക്താവിന് വൻനഷ്‌ടം
Wednesday, June 26, 2024 7:00 AM IST
കുമരകം: അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളെല്ലാം വർഷകാലത്തിന് മുമ്പ് മുറിച്ചുമാറ്റണമെന്ന സർക്കാർ മുന്നറിയിപ്പ് നടപ്പിലാക്കാൻ വൈദ്യുതി വകുപ്പ് കനിഞ്ഞില്ല, ഉപഭോക്താവിന് ഇന്നലെയുണ്ടായത് വൻനാശം. കുമരകം പഞ്ചായത്ത് ആറാം വാർഡിൽ കണ്ണാടിച്ചാലിൽ ജേക്കബ് ഫിലിപ്പിനാണ് വൈദുതി വകുപ്പിന്‍റെ അവഗണനയുടെ ഫലം അനുഭവിക്കേണ്ടി വന്നത്.

കണ്ണാടിച്ചാൽ ജംഗ്ഷൻ -കണ്ണാടിച്ചാൽ പാലം റോഡിനാേടു ചേർന്ന് തന്‍റെ പുരയിടത്തിൽ നിന്ന ഞാറമരം അപകടാവസ്ഥയിലാണെന്ന് മനസിലാക്കി അത് വെട്ടിമാറ്റാൻ മരത്തിന്‍റെ ഉടമ തീരുമാനിച്ചു. അപകടരഹിതമായി മരം വെട്ടി നീക്കണമെങ്കിൽ വൈദ്യുതി ലൈൻ താത്കാലികമായി നീക്കം ചെയ്യണമായിരുന്നു. ഇതിനായി കുമരകം വൈദ്യുതി സെക്‌ഷൻ ഓഫീസ് ആവശ്യപ്പെട്ട ഫീസായ 2132 രൂപ അടയ്ക്കുകയും ചെയ്തു. 18നായിരുന്നു പണം അടച്ചത്.

ഇന്നലെ മരംവെട്ടുകാർ എത്തിയപ്പാേൾ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുതൽ എൻജിനിയർ വരെയുള്ളവരുമായി ബന്ധപ്പെട്ടിട്ടും ജീവനക്കാർ ഇല്ലെന്നുള്ള മറുപടി മാത്രമാണ് ലഭിച്ചതെന്നാണ് പരാതി. ഇന്നലെ രാവിലെ 10ഓടെ മരം കടപഴുകി റോഡിലേക്ക് വീഴുകയായിരുന്നു. ഒപ്പം 12 അടി നീളം മതിലും നിലംപൊത്തി.

കുടിവെള്ള പൈപ്പു ലൈനും തകരാറിലായി. ലൈൻ മാറ്റാത്തതിനാൽ മരം വെട്ടിയില്ലെങ്കിലും വിളിച്ചുവരുത്തിയ മരംവെട്ടുതാെഴിലാളികളായ നാലുപേർക്ക് ജേക്കബ് ഫിലിപ്പ് കൂലി കൊടുക്കേണ്ടതായും വന്നു.

മരം കുറുകെ വീണ് കണ്ണാടിച്ചാൽ റോഡിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടതോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനും ജേക്കബിന് പണം മുടക്കേണ്ടതായി വന്നു.