ബസ് യാത്രികരെ തിരുനക്കരയില്‍ മഴയിലും ചെളിയിലും നിറുത്തരുതേ!
Wednesday, June 26, 2024 7:00 AM IST
കോട്ടയം: നഗരസഭയുടെ ഗുരുതരമായ അനാസ്ഥയിലും പിടിപ്പുകേടിലും തിരുനക്കരയില്‍ നരകിക്കുകയാണ് ജനങ്ങള്‍. ഇടിച്ചുവീഴ്ത്തിയ പഴയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാന്‍ അനുമതി നല്‍കിയതല്ലാതെ ജനങ്ങള്‍ എങ്ങനെ സുരക്ഷിതരായി കാത്തുനിന്ന് ബസില്‍ കയറുമെന്ന് ജനപ്രതിനിധികള്‍ക്ക് അറിയേണ്ടതില്ല.

ദിവസം നാനൂറിലേറെ സ്വകാര്യ ബസുകള്‍ നാലായിരം തവണ കയറിയിറങ്ങുന്ന സ്റ്റാന്‍ഡ് ഒരു ചെളിക്കുളമായിരിക്കുന്നു. ഇന്നലെത്തേതുപോലുള്ള പെരുമഴയില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതരായി നില്‍ക്കാന്‍ ഒരു താത്കാലിക കാത്തിരിപ്പുകേന്ദ്രം പണിതിട്ടില്ല.

മഴ നനഞ്ഞ് ചെളിനിറഞ്ഞ കുഴികള്‍ താണ്ടി ജീവന്‍ പണയം വച്ച് ബസില്‍ കയറിപ്പറ്റാന്‍ തിരക്കുകൂട്ടുന്ന യാത്രക്കാര്‍. മെഡിക്കല്‍ കോളജിലേക്കും യൂണിവേഴ്‌സിറ്റിയിലേക്കും മറ്റും പോകേണ്ടവരും കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകളുമൊക്കെ അനുഭവിക്കുന്ന ദുരിതം കാണാന്‍ അധികാരികളാരുമില്ല. കാഴ്ചക്കാരായി പോലും ഇവിടെ പോലീസിനെ കാണാനുമില്ല. ഓരോ ബസും അവരുടെ താത്പര്യത്തില്‍ മൈതാനത്തിന്‍റെ ഏതെങ്കിലും കോണില്‍ ബസ് നിറുത്തി ആളെയിറക്കുന്നു, കയറ്റുന്നു.

നില്‍ക്കാനും ഇരിക്കാനും വിശ്രമിക്കാനും ഒക്കെ ഇടമുണ്ടായിരുന്ന സ്റ്റാന്‍ഡ് കെട്ടിടം ബലക്ഷയത്തിന്‍റെ പേരില്‍ പൊളിക്കാന്‍ വലിയ തിടുക്കമുണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ക്കായി ഒരു താത്കാലിക ഷെഡ് എങ്കിലും നിര്‍മിക്കാന്‍ ഒരു ഉത്സാഹവുമില്ല. ബസ്‌സ്റ്റാന്‍ഡിനോടു നഗരസഭ കാണിക്കുന്ന കടുത്ത അവഗണനയ്‌ക്കെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഒരു പാര്‍ട്ടിക്കാരും സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ബസ്‌ബേ പുനരാരംഭിച്ചത്. ബസുകള്‍ കയറിറങ്ങിയതോടെ ആദ്യദിവസങ്ങളില്‍ സ്റ്റാന്‍ഡിലും സമീപ പ്രദേശങ്ങളിലും പൊടിപടലമായി. മൂക്കുപൊത്താതെ ബസിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയുമായി.

ഇപ്പോള്‍ പെരുമഴ എത്തിയതോടെ പൊടി മാറി സ്റ്റാന്‍ഡില്‍ ചെളി നിറഞ്ഞിരിക്കുന്നു. ബസുകൾ കടന്നുപോകുന്പോൾ യാത്രക്കാരുടെ ദേഹത്തേക്കു ചെളിവെള്ളം തെറിച്ചുവീഴുന്ന സ്ഥിതിയുമുണ്ട്. ബസ്‌ബേ കൃത്യമായി വേലി കെട്ടിതിരിക്കാത്തതിനാല്‍ തോന്നുംപടി കയറുന്ന ബസുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.

ബസ് ബേ ആരംഭിച്ചപ്പോള്‍ത്തന്നെ കാത്തിരിപ്പു കേന്ദ്രവും ശൗചാലയവും വേണമെന്ന ആവശ്യം ശക്തമായിരുന്നു. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുമെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.

കാത്തിരിപ്പുകേന്ദ്രത്തിന്‍റെ നിര്‍മാണം മുടങ്ങിയതിനു പിന്നില്‍ കമ്മീഷന്‍ തര്‍ക്കം

താത്‍കാലിക ബസ് കാത്തിരിപ്പു കേന്ദ്രത്തിന്‍റെ നിര്‍മാണം മുടങ്ങിയതു പിന്നില്‍ കമ്മീഷന്‍ തര്‍ക്കമെന്നു സൂചന.

സ്റ്റാന്‍ഡില്‍ താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചു നല്കാന്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു.

എന്നാല്‍, ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇവരുടെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെചൊല്ലിയും ഇതിന്‍റെ കമ്മീഷന്‍ ലഭിക്കുന്നതിനെ ചൊല്ലിയും നഗരസഭാ അധികൃതര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രത്തിന്‍റെ നിര്‍മാണം മുടങ്ങിയതിനു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.