കുറവിലങ്ങാട്ട് ഗതാഗതം തോന്നുംപടി; ബസിന് പിറകെ ഓടി യാത്രക്കാർ
Tuesday, June 25, 2024 9:18 PM IST
കുറവിലങ്ങാട്: ടൗണിലെ ഗതാഗതം താറുമാറായി. ബസുകൾ തോന്നുംപടി നിറുത്തുന്നതോടെ യാത്രക്കാർ ബസിന് പിന്നാലെ ഓടുകയാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നുണ്ടായിരുന്ന വൺവേ ഇപ്പോൾ പ്രഖ്യാപനത്തിൽ മാത്രമാണ്.

പഞ്ചായത്ത് ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ ഇറങ്ങിപ്പോകുന്നതിനായാണ് പഞ്ചായത്ത് ചന്തയോട് ചേർന്ന് മുട്ടുങ്കൽ ഭാഗത്തേക്കുള്ള വഴി പ്രയോജനപ്പെടുത്തിയിരുന്നത്. ഇപ്പോൾ ബസുകളടക്കമുള്ള വാഹനങ്ങൾ ഇതുവഴി രണ്ടു ദിശയിലേക്കും പോകുന്നത് സാധാരണമാണ്. ഇതുമൂലം ഇവിടെ അപകടങ്ങളും ആവർത്തിക്കുകയാണ്. കഴിഞ്ഞദിവസം രാവിലെ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

ബസ് സ്റ്റാൻഡ് ലേലം ചെയ്ത് നൽകുന്നുവെങ്കിലും ബസുകൾ സ്റ്റാൻഡിൽ കയറുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനമില്ല. പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മുൻപിൽ ഡ്യൂട്ടിയിൽ ഹോം ഗാർഡും പോലീസും നിൽക്കുമ്പോഴും സ്റ്റാൻഡിൽ കയറേണ്ട ബസുകളടക്കം സ്റ്റാൻഡ് ബഹിഷ്‌കരിക്കുകയാണ്. ഇതുകണ്ട് സ്റ്റാൻഡിൽ നിൽക്കുന്നവർ തിരക്കേറിയ എംസി റോഡ് മുറിച്ചപകടക്കുന്നത് സൃഷ്ടിക്കുന്ന അപകടഭീഷണി ചെറുതല്ല.

അനധികൃത പാർക്കിംഗും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. നടപ്പാതകളിലടക്കം പാർക്കിംഗ് നടത്തുന്നത് കണ്ടാലും നിയമനടപടികളില്ലാത്ത സ്ഥിതിയാണുള്ളത്. ഗതാഗതരംഗത്തെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുടെ പ്രവർത്തനം കടലാസിൽ ഒതുങ്ങുകയാണെന്ന ആക്ഷേപവും ശക്തമാണ്.