പെരുവയില്‍ പാന്‍മസാല വില്പനകേന്ദ്രം ആരോഗ്യവിഭാഗം ഒഴിപ്പിച്ചു
Tuesday, June 25, 2024 5:27 AM IST
പെരുവ: റോഡ് കയ്യേറി ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാന്‍മസാല വില്പനകേന്ദ്രം പൊതുജനാരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആരോഗ്യവിഭാഗം ഒഴിപ്പിച്ചു.

ആശുപത്രിയുടെയും മറ്റു കച്ചവട സ്ഥാപനങ്ങളുടെയും സമീപത്തായി ലോട്ടറി വില്പനയെന്നപേരില്‍ തുടങ്ങി പിന്നീട് പാന്‍ മസാല വില്പനകേന്ദ്രമായി മാറിയ ഈ കടയും പരിസരവും വൈകുന്നേരമാകുന്നതോടെ പാന്‍ മസാല ഉപയോഗിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ താവളമായി മാറുകയായിരുന്നു. വൈക്കം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കടയാണ് ഒഴിപ്പിച്ചത്.

പൊതുവഴിയാകെ പാന്‍മസാല ചവച്ചുതുപ്പി നടക്കാനറയ്ക്കുന്ന തരത്തില്‍ വൃത്തികേടാക്കിയിരുന്നതു കൂടാതെ പരിസരത്തെ വീടുകളുടെയും കടകളുടെയും പെയിന്‍റടിച്ച മതിലും ചുവരും ചുണ്ണാമ്പ് തേച്ചു വികൃതമാക്കിയതും ഇവരുണ്ടാക്കുന്ന ശല്യത്തെക്കുറിച്ച് ജനങ്ങള്‍ പരാതിയുമായെത്തിയതും നടപടിക്കു കാരണമായി. രാത്രിയില്‍ ഇവിടെ രഹസ്യമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കടയില്‍നിന്നും പൂപ്പൽ പിടിച്ചതും മനുഷ്യോപയോഗത്തിന് ഹാനികരമായ രീതിയില്‍ സൂക്ഷിച്ചിരുന്നതുമായ പുകയിലയും പാന്‍മസാല ചേരുവകളും പിടിച്ചെടുത്തു നശിപ്പിച്ചു. പെരുവ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സജിയുടെ നേതൃത്വത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ഉണ്ണികൃഷ്ണന്‍, സജിത തമ്പി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.