സ്പീഡ് ബോട്ടുകാരനെ മർദിച്ചെന്നു പരാതി
Monday, June 24, 2024 7:04 AM IST
വൈക്കം: സ്പീഡ് ബോട്ടിൽ വിനോദ സഞ്ചാരികളുമായി വേമ്പനാട്ടുകായലിലൂടെ ചുറ്റുന്ന സ്പീഡ് ബോട്ടുകാരനെ മറ്റൊരു സ്പീഡ് ബോട്ടുകാരന്‍റെ നേതൃത്വത്തിൽ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചതായി പരാതി. വൈക്കം വെച്ചൂർ അംബിക മാർക്കറ്റ് ചിറയിൽ അരവിന്ദ(58)നാണ് ക്രൂരമർദനത്തിന് ഇരയായത്. മർദനത്തിൽ അരവിന്ദന്‍റെ വാരിയെല്ലിന് പൊട്ടലുണ്ടാകുകയും നാലു പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു.

വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി അരവിന്ദനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പഞ്ചായത്ത് പരിധിയിലുള്ള മൺചിറയ്ക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം.

രാവിലെ അരവിന്ദന്‍റെ സ്പീഡ് ബോട്ടിൽ തണ്ണീർമുക്കം സ്വദേശി രമേശൻ സ്പീഡ് ബോട്ടു കൊണ്ടുവന്ന് ഇടിപ്പിച്ചിരുന്നു. അരവിന്ദനും രമേശനും ഇതു സംബന്ധിച്ചു വാക്കുതർക്കമുണ്ടായതിന്‍റെ തുടർച്ചയായാണ് ഉച്ചകഴിഞ്ഞ് ആക്രമണമുണ്ടായതെന്ന് അരവിന്ദൻ പറയുന്നു.

അരവിന്ദന്‍റെ സ്പീഡ് ബോട്ടിലുണ്ടായിരുന്ന പുത്തനങ്ങാടി സ്വദേശികളുമായാണ് എട്ടംഗ സംഘം സംഘർഷത്തിലേർപ്പെട്ടത്. പിന്നീട് രമേശൻ അരവിന്ദനെ അക്രമിസംഘത്തിനു ചൂണ്ടിക്കാട്ടിക്കൊടുത്തതിനെത്തുടർന്ന് അരവിന്ദനെ മർദിച്ചു കായലിൽ വീഴ്ത്തി.

വെള്ളത്തിൽ മുങ്ങിപ്പോയ അരവിന്ദൻ രമേശന്‍റെ സ്പീഡ് ബോട്ടിൽ പിടിച്ചു കരയ്ക്കു കയറാൻ ശ്രമിച്ചപ്പോൾ രമേശനും മർദിച്ചെന്ന് അരവിന്ദൻ ആരോപിച്ചു. അക്രമികളിൽനിന്നു രക്ഷപ്പെടാൻ അരവിന്ദൻ വീട്ടിലേക്കു പോയെങ്കിലും വീടിനു സമീപത്തെത്തിയപ്പോൾ രമേശന്‍റെ കൂട്ടാളിയായ സന്തോഷ് അരവിന്ദനെ മർദിച്ചു. പരിസരവാസികളാണ് അരവിന്ദനെ രക്ഷിച്ചു വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

സ്പീഡ് ബോട്ട് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് രമേശനുമായി സംഘർഷമുണ്ടായതിന്‍റെ പേരിൽ മുഹമ്മ പോലീസിൽ കേസുണ്ടായിരുന്നെന്നും ഇതിന്‍റെ വൈരാഗ്യം രമേശനുണ്ടായിരുന്നെന്ന് അരവിന്ദൻ പറഞ്ഞു. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തു.