നാട്ടകംകാർ കാത്തിരിക്കുന്നു; കുടിവെള്ളത്തിനായി
Monday, June 24, 2024 7:04 AM IST
കോട്ടയം: കുടിവെള്ളത്തിനായുള്ള നാട്ടകം നിവാസികളുടെ കാത്തിരിപ്പ് തുടരുന്നു. കോട്ടയം നഗരസഭയുടെ 30 മുതല്‍ 44 വരെയുള്ള വാര്‍ഡുകളിലെ കുടിവെള്ളവിതരണമാണ താളം തെറ്റിയിരിക്കുന്നത്. 43, 44 വാര്‍ഡുകളിലെ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. മറ്റു വാര്‍ഡുകളിലേതു ഭാഗികമായി തടസപ്പെട്ട നിലയിലുമാണ്. കിഫ്ബി മുഖേന ആരംഭിച്ച കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാത്തതാണ് ഇവര്‍ക്കു തിരിച്ചടിയാകുന്നത്.

ദേശീയപാത 183ല്‍ കളക്ടറേറ്റ് മുതല്‍ കഞ്ഞിക്കുഴി വരെയും മറിയപ്പള്ളി മുതല്‍ കോടിമത വരെയും പൈപ്പ് സ്ഥാപിക്കാന്‍ വൈകുന്നതാണ് പദ്ധതി മുടങ്ങാന്‍ കാരണം. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ദേശീയ പാത അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. 2022 മുതല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തടസപ്പെട്ടു കിടക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയത്തില്‍ ഇടപെടുകയും അടിയന്തരയോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ദേശീയപാത അതോറിറ്റിക്കു കത്തുനല്‍കാനും യോഗത്തില്‍ തീരുമാനമായിരുന്നു. റോഡ് കുഴിച്ചു നശിപ്പിക്കാതെ ഡക്ട് സ്ഥാപിച്ച് പൈപ്പ് സ്ഥാപിക്കാനും നശിക്കുന്ന റോഡിന്‍റെ പുനര്‍നിര്‍മാണം ജലഅഥോറിറ്റി ചെയ്തു കൊള്ളാമെന്നും കത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ഈ കത്ത് ഇതുവരെ നല്‍കിയിട്ടില്ല.

കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ നിയമസഹായസമിതിയുടെ സിറ്റിംഗില്‍ വിഷയം വന്നെങ്കിലും ദേശീയപാത അധികാരികളും പൊതുമരാമത്ത് അധികൃതരും എത്തിയില്ല. ഇതേത്തുടര്‍ന്നു ദേശീയപാത അധികൃതര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും വീണ്ടും നോട്ടീസ് അയയ്ക്കാനും ജൂലൈ 15ന് വീണ്ടും ഹിയറിംഗ് നടത്താനും ഉത്തരവിട്ടു.

അതേസമയം കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടകം കര്‍മ സമിതിയുടെ തീരുമാനം. ഇതിനുമുന്നോടിയായി അടുത്തദിവസം മന്ത്രി വി.എന്‍. വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി രണ്ടാം ജനകീയ സദസ് സംഘടിപ്പിക്കും. ഇതില്‍ പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.