ചെണ്ടുമല്ലി കൃഷിയുമായി ഇടനാട് ബാങ്ക്
Sunday, June 23, 2024 10:19 PM IST
ഇടനാട്: ഓണക്കാല ചെണ്ടുമല്ലി കൃഷി പദ്ധതിയുമായി ഇടനാട് സഹകരണ ബാങ്കിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനി അഗ്രോ ഹൈപ്പര്‍ ബസാര്‍. ഓണക്കാല പുഷ്പ വിപണി ലക്ഷ്യമാക്കി നാട്ടിലെ സാധാരണക്കാര്‍ക്ക് മികച്ച വരുമാനമെന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന ഈ പദ്ധതി കേരള ബാങ്ക്, കരൂര്‍ കൃഷിഭവന്‍, കരൂര്‍ കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

ഉയര്‍ന്ന ഉത്പ്പാദന ക്ഷമതയുള്ള അയ്യായിരത്തോളം ഹൈബ്രിഡ് തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ശാസ്ത്രീയമായ കൃഷി രീതിയും ഉത്പ്പാദിപ്പിക്കപ്പെടുന്ന പുഷ്പങ്ങള്‍ക്ക് ഉറപ്പായ മാര്‍ക്കറ്റും പദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. പരിശീലന ക്ലാസിലും തൈ വിതരണത്തിലും ബാങ്ക് പ്രസിഡന്‍റ് ജയകുമാര്‍ പി.എസ്. പുതിയകുളത്തില്‍, കേരള ബാങ്ക് പാലാ ബ്രാഞ്ച് മാനേജര്‍ റോയ്, കൃഷി ഓഫീസര്‍ എ.ഒ. സലിന്‍, കുടുംബശ്രീ ഭാരവാഹികള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.