ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ത്തല്ലി
Sunday, June 16, 2024 2:33 AM IST
കോട്ടയം: ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ത്തല്ലി. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സിപിഒമാരായ സുധീഷ് കുമാറും ജോണ്‍ ബോസ്കോയുമാണ് ഇന്നലെ ഉച്ചയോടെ പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് തമ്മില്‍ത്തല്ലിയത്. സംഭവത്തില്‍ ജനലില്‍ തലയിടിച്ച് സുധീഷ് കുമാറിനു പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴ, വാകത്താനം സ്വദേശികളായ ഇരുവരും തമ്മില്‍ സ്റ്റേഷനു മുമ്പില്‍ ബൈക്ക് വയ്ക്കുന്നതിനെച്ചൊല്ലി നേരത്തെ വാക്കുതര്‍ക്കമുണ്ടായിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായി രണ്ടുപേരും തമ്മില്‍ സ്റ്റേഷനുള്ളില്‍ വച്ച് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇത് കയ്യാങ്കളിയിലേക്കു മാറുകയായിരുന്നു. പരിക്കേറ്റ സുധീഷ് കുമാര്‍ എസ്‌ഐയോട് പരാതിപ്പെട്ട ശേഷം ബഹളംവച്ച് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഓടിയതായി നാട്ടുകാര്‍ പറയുന്നു. പിന്നാലെ ഓടിയെത്തിയ പോലീസുകാര്‍ ഇദ്ദേഹത്തെ ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇരുവരെയും ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.