കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ കിത‌യ്ക്കുന്ന ബസുകൾ
Sunday, June 16, 2024 2:32 AM IST
കാഞ്ഞിരപ്പള്ളി: ദീർഘദൂര ബസുകൾ അതും പ്രൈവറ്റും കെഎസ്ആർടിസിയും കയറിയിറങ്ങുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലൂടെ ഒന്നു കയറിയിറങ്ങുന്പോൾ ബസ് ഡ്രൈവർമാർ ഒന്നു കിതയ്ക്കും.

ഒട്ടകം സുചിക്കുഴയിലൂടെ കടന്നു പോകുന്നതുപോലെയാണ് ഈ സ്റ്റാൻഡിൽ ബസുകൾ കയറുന്നത്. ഇടുങ്ങിയ റോഡിലൂടെ കടന്നുകയറി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കാനും ഇറങ്ങിപ്പോകാനും ബസുകൾ എടുക്കുന്ന പ്രയത്നം കാണേണ്ടതുതന്നെയാണ്. ഇവിടെ ഏതുനിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥ.

ഒരു ബസിനു പോലും നന്നായി കയറിപ്പോകാൻ സാധിക്കാത്ത ബസ് സ്റ്റാൻഡിൽ ഒരേ സമയം നിരവധി ബസുകൾ കയറുന്പോൾ ഉണ്ടാകുന്ന അപകടാവസ്ഥയും പിരിമുറുക്കവും ദിനം തോറും കച്ചവടക്കാരും യാത്രക്കാരും കണ്ടുകൊണ്ടിരിക്കുകയാണ്. ഗ്രാമീണമേഖലയിലേക്ക് വല്ലപ്പോഴും കിട്ടുന്ന ബസ് പിടിക്കാനുള്ള യാത്രക്കാരുടെ ഓട്ടവും ഈ സ്റ്റാൻഡിൽ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല.

ബസ് സ്റ്റാന്‍ഡിൽ സുരക്ഷിതയാത്രയ്ക്കു സൗകര്യമൊരുക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സുരക്ഷിതവും അപകടരഹിതവുമായി ബസ് ഓടിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിനു ബസ് ഉടമകൾ നിവേദനം നൽകി.

സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ, ടൂവീലറുകൾ, പാർസൽ വാഹനങ്ങൾ എന്നിവയുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക, സ്റ്റാൻഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന റോഡിലെ അനധികൃത പാർക്കിംഗുകൾ ഒഴിവാക്കി ബസുകൾക്ക് കയറുന്നതിനുള്ള സൗകര്യം ഒരുക്കുക, ബസിനുള്ളിലെ അനധികൃത ഭിക്ഷാടനം ഒഴിവാക്കുക, ട്രാഫിക് അവലോകന യോഗങ്ങളിൽ സംഘടനാ ഭാരവാഹികളെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് കമ്മിറ്റി നിവേദനം നൽകിയിരിക്കുന്നത്.

ഇതോടൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബസ് ബേകളിൽ പാർക്കിംഗ്, കച്ചവടം എന്നിവ പൂർണമായും ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, എരുമേലി പോലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് അസോസിയേഷൻ സെക്രട്ടറി കെ.എസ്. ജയകൃഷ്ണൻ നായരാണ് നിവേദനം നൽകിയിരിക്കുന്നത്.