ചെറുവള്ളി എസ്റ്റേറ്റിൽ കൈതക്കൃഷി ഊർജിതം
Sunday, June 16, 2024 2:32 AM IST
എരുമേലി: വിമാനത്താവളത്തിന് നടപടികൾ നീങ്ങുന്നതൊന്നും ചെറുവള്ളി എസ്റ്റേറ്റിലെ കൈതക്കൃഷിയെ ബാധിച്ചിട്ടില്ല. വിമാനത്താവള പദ്ധതിക്ക് ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്‌ട് റിപ്പോർട്ട്) തയാറാക്കാൻ ഫ്രഞ്ച് സംരംഭമായ അസിസ്റ്റം സ്റ്റൂപ്പിനെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത് തങ്ങൾ അറിഞ്ഞിരുന്നെന്ന് കൃഷി നടത്തിപ്പുകാർ പറഞ്ഞു.

വാണിജ്യാടിസ്ഥാനത്തിൽ ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന കൈതത്തോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തങ്ങൾ കൃഷിപ്പണി ചെയ്യുന്ന സ്ഥലം നിർദിഷ്‌ട വിമാനത്താവള പദ്ധതിയുടെ പ്രദേശമാണെന്ന് ഇവരിൽ മിക്കവർക്കും അറിയാം.

കഴിഞ്ഞയിടെ എസ്റ്റേറ്റ് ഉൾപ്പെടെ സമീപ സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതാണ്. എന്നാൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം സ്ഥലം ഉടമകളുമായുള്ള പൊതു ഹിയറിംഗ് മാറ്റിവച്ചു. ഇതിന് പിന്നാലെ എസ്റ്റേറ്റ് അധികൃതർ ഹൈക്കോടതിയെ സമീപിച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നടപടിക്കെതിരേ സ്റ്റേ നേടി. ഇതിന് പിന്നാലെ സ്റ്റേ നീക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് ഇപ്പോൾ ഡിപിആർ തയാറാക്കാൻ നടപടികൾ ആരംഭിക്കാൻ പോകുന്നത്.

വ്യോമയാന മന്ത്രാലയത്തിന്‍റെ സൈറ്റ് ക്ലിയറൻസ് അനുമതി അടുത്ത വർഷം ഏപ്രിലിൽ അവസാനിക്കും. അതിന് മുമ്പ് ഡിപിആർ തയാറാക്കി അന്തിമ അനുമതി നേടണം. ഒപ്പം എസ്റ്റേറ്റ് അധികൃതരും സർക്കാരും തമ്മിലുള്ള വ്യവഹാര തർക്കവും പരിഹരിക്കപ്പെടണം.

കരാർ വ്യവസ്ഥയിലാണ് കൈതക്കൃഷി. ഒപ്പം റബർ മരങ്ങളും പുതിയത് നട്ടിട്ടുണ്ട്. വിമാനത്താവള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതോടെ കൃഷി നിർത്തേണ്ടി വരും. കൈതയും റബറും എല്ലാം മുറിച്ചു മാറ്റേണ്ടി വരും. അങ്ങനെയായാൽ നഷ്ടപരിഹാരം കിട്ടുമെന്നും കൈതക്കൃഷിക്കാർ പ്രതീക്ഷിക്കുന്നുണ്ട്.