ഈരാറ്റുപേട്ട ടൗണിൽ യാത്രക്കാരെ വട്ടംകറക്കി ഓട്ടോറിക്ഷകൾ
Sunday, June 16, 2024 2:32 AM IST
ഈരാറ്റുപേട്ട: നഗരത്തില്‍ ഓട്ടോറിക്ഷകൾ ‌യാത്രക്കാരെയും മറ്റു വാഹനങ്ങളെയും വട്ടംകറക്കുകയാണ്. ഓ‌ട്ടോറിക്ഷകളുടെ അനധികൃത കറക്കവും പാര്‍ക്കിംഗും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. യാത്രക്കാരെത്തേടി ബസുകളുടെ പിന്നാലെയുള്ള പാച്ചിലിനു തടയിടാനാകാതെ വരുന്നതോടെ നഗരത്തിലെ കുരുക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. സ്റ്റാന്‍ഡില്‍ ഓട്ടം കാത്തുകിടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആളെ കിട്ടാതെ വരുന്നതും ഇതിന്‍റെ മറുവശമാണ്.

നഗരഹൃദയമായ കുരിക്കള്‍ നഗറിലെ പൂഞ്ഞാര്‍ ബസ് സ്റ്റോപ്പാണ് ഓട്ടോറിക്ഷകളുടെ പ്രധാന കേന്ദ്രബിന്ദു. കാഞ്ഞിരപ്പള്ളി, തൊടുപുഴ, പാലാ റോഡുകളില്‍ നിന്നെത്തുന്ന സ്വകാര്യ ബസുകളുടെ ബസ് സ്റ്റാന്‍ഡിന് മുന്‍പുള്ള പ്രധാന സ്റ്റോപ്പാണിത്. അതുകൊണ്ട് തന്നെ ഓരോ ബസും എത്തുമ്പോഴും ആളെ പിടിക്കാന്‍ ബസുകള്‍ക്കു പിന്നില്‍ കറങ്ങുകയാണ് ഒരുകൂട്ടം ഓട്ടോകള്‍.

എതിരേ ബസ് വരുന്നതു കണ്ടാല്‍ നടുറോഡില്‍ വെട്ടിച്ച് ബസിനു പിന്നാലെ പായുന്ന കാഴ്ച ടൗണില്‍ പതിവാണ്. പൂഞ്ഞാര്‍ സ്റ്റോപ്പില്‍ അനധികൃത ഓട്ടോ സ്റ്റാന്‍ഡിനു സമാനമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. അഞ്ചോളം ഓട്ടോറിക്ഷകള്‍വരെ ഇവിടെ പാര്‍ക്ക് ചെയ്യുന്ന കാഴ്ച നിത്യസംഭവാണ്.

സ്‌കൂള്‍ തുറന്നതോടെ ഗതാഗതക്കുരുക്കും വര്‍ധിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ പോലും നഗരത്തിലെ തിരക്കിനു കുറവൊന്നുമില്ല. കുരിക്കള്‍ നഗറില്‍ ഒരു പോലീസുകാരന്‍റെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. അലക്ഷ്യമായ ഡ്രൈവിംഗും ഗതാഗത നിര്‍ദേശങ്ങളോടുള്ള നിഷേധാത്മക നിലപാടും കുരുക്ക് വര്‍ധിക്കാനുള്ള കാരണങ്ങളാണ്. മാര്‍ക്കറ്റ്, കോസ്‌വേ റോഡുകളില്‍ നിന്നുള്ള പ്രവേശനം തടഞ്ഞ് കുരുക്കഴിക്കാനുള്ള നിര്‍ദേശം രണ്ടു തവണ ഗതാഗത ഉപദേശകസമിതി യോഗത്തിലുണ്ടായിട്ടും നടപ്പാക്കാനായില്ല.

വാഹനബാഹുല്യം ദിവസേന വര്‍ധിക്കുമ്പോഴും നഗരത്തില്‍ റോഡ് സൗകര്യങ്ങള്‍ കുറയുന്നതല്ലാതെ കൂടുന്നില്ല. നടപ്പാതകളിലെ പാര്‍ക്കിംഗും കച്ചവടവും വഴിയാത്രക്കാര്‍ക്കും ദുരിതമാണ് സൃഷ്ടിക്കുന്നത്. എത്ര കുരുങ്ങിയാലും സ്വയം അഴിച്ചുപോവുക മാത്രമാണ് ഈരാറ്റുപേട്ടയിലെത്തുന്നവരുടെ പോംവഴി.