അഭ്യാസമറിയണം യാത്ര ചെയ്യാൻ!
Wednesday, July 3, 2024 10:58 PM IST
അമ്പലപ്പുഴ: ഇതിലേ യാത്ര ചെയ്യാൻ സർക്കസ് അഭ്യാസം പഠിക്കണം. കഴിഞ്ഞ അഞ്ചുമാസമായി നാട്ടുകാർ അഭ്യാസം നടത്തിയാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. പുനർനിർമിക്കാനായി റോഡ് പൊളിച്ചിട്ട തകഴി പടഹാരം റോഡിനാണ് ഈ ദുരവസ്ഥ. അഞ്ചുമാസം മുൻപാണ് പുനർ നിർമിക്കാനായി റോഡ് പൊളിച്ചത്.

തകഴി ജംഗ്ഷൻ മുതൽ വടക്കോട്ട് പടഹാരം വരെയുള്ള മൂന്നു കി. മീ. റോഡാണ് പുനർ നിർമിക്കാനായി പൊളിച്ചത്. കേന്ദ്രസർക്കാരിന്‍റെ ഭാരത് മാതാ ഫണ്ടുപയോഗിച്ചാണ് റോഡ് പുനർ നിർമിക്കുന്നത്. പുനർനിർമിക്കുമ്പോൾ റോഡുയരുന്നതിനാൽ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി എസ്റ്റിമേറ്റ് തയാറാക്കാത്തതാണ് പുനർനിർമാണത്തിനു തടസമായി നിൽക്കുന്നത്.

കെഎസ്ഇബി എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുൻപുതന്നെ റോഡ് പൊളിച്ചതാണ് നാട്ടുകാരെ യാത്രാദുരിതത്തിലാക്കിയത്. കരുവാറ്റ കുപ്പപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന റോഡിലൂടെ സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിനു പേരാണ് യാത്ര ചെയ്യുന്നത്. മഴ ശക്തമായതോടെ റോഡാകെ തകർന്നുകിടക്കുകയാണ്. പടഹാരം പാലത്തിന് കിഴക്ക് ഭാഗത്തുകൂടിയാണ് നാട്ടുകാർ പ്രധാന റോഡിലേക്ക് കയറുന്നത്.

ഈ റോഡും മഴ കഴിഞ്ഞതോടെ ചെളി രൂപപ്പെട്ട് കാൽനടയാത്രയ്ക്കു പോലും കഴിയാത്ത രീതിയിലായി. അത്യാസന്ന നിലയിലായ ഒരാളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ പോലും ഇതിലൂടെ വരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിലൂടെ ഓടുന്ന വാഹനങ്ങൾക്ക് എല്ലാ ദിവസവും അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയാണ്. നേരത്തെ പടഹാരത്തുനിന്ന് അഞ്ചു മിനിറ്റ് കൊണ്ട് വാഹനത്തിൽ തകഴിയിലെത്താമായിരുന്നു.

ഇപ്പോൾ റോഡ് തകർന്നുകിടക്കുന്നതിനാൽ മണിക്കൂറുകളെടുത്താണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. റോഡ് നിർമാണത്തിനായി ഇറക്കിയിട്ട മെറ്റിൽക്കൂനകളിൽ കാടുപിടിച്ചു തുടങ്ങി. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. മഴ ശക്തി പ്രാപിച്ചതോടെ ഓരോ ദിവസം കഴിയുംതോറും റോഡ് തകർന്നുകൊണ്ടിരിക്കുകയാണ്.

ഇതോടൊപ്പം യാത്രക്കാരുടെ നടുവൊടിയുകയാണ്. മാസങ്ങളായി പ്രദേശ വാസികളനുഭവിക്കുന്ന യാത്രാ ദുരിതത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരവും നടത്തി. എന്നിട്ടും അധികൃതർ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.