അടൂരിൽ മാർത്തോമ്മ പള്ളിയിലും വെള്ളക്കുളങ്ങര ക്ഷേത്രത്തിലും മോഷണം
Wednesday, June 19, 2024 4:45 AM IST
അടൂർ: ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. അടൂർ ഫയർ സ്റ്റേഷനു സമീപമുള്ള ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയുടെ ഓഫീസ്മുറിയുടെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ഓഫീസ് മുറിയിൽ കയറിയ മോഷ്ടാവ് അവിടെ ഉണ്ടായിരുന്ന മേശകൾക്കുള്ളിൽനിന്നു ഫയലുകൾ പുറത്തേക്കിട്ടു. ഹാളിൽ സൂക്ഷിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വഞ്ചി അപഹരിക്കുകയും ചെയ്തു.

വെള്ളക്കുളങ്ങരയിലുള്ള വെള്ളാരംകുന്ന് ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

നാലമ്പലത്തിന് മുകളിൽ പ്ലാസ്റ്റിക് കയറിട്ട് കയറാനും സമീപത്തെ വീട്ടിലെ കോവണി എടുത്തുകൊണ്ടുവന്ന് കയറാനും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ‌പിന്നീട് ചുറ്റന്പലത്തിന്‍റെ ഒരു വശത്തെ കതകിന്‍റെ പൂട്ട് പൊളിച്ചു അകത്തുകയരി മോഷ്ടാക്കൾ ശ്രീകോവിലിന്‍റെ മുൻവശത്തെ ഗ്രില്ലും കതകിന്‍റെ പൂട്ടും തകർത്തു. ശ്രീകോവിലിനുള്ളിലെ മൂന്ന് കാണിക്കവഞ്ചികൾ പുറത്തെടുത്ത് തുറന്ന് പണം അപഹരിച്ചു. ചെറിയ നാണ‍യങ്ങൾ ഉപേക്ഷിച്ച് വലിയ തുകയുടെ നോട്ടും നാണയവുമായി കടന്നുകളയുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് നാലന്പലത്തിന്‍റെ ഒരു വശത്തെ കതക് തുറന്നു കിടക്കുന്നതു കണ്ടത്.


ഏകദേശം 8,000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം അധികൃതർ കണക്കാക്കുന്നത്. അസിസ്റ്റന്‍റ് കമ്മീഷണർ കെ. സൈനുരാജ്, സബ് ഗ്രൂപ്പ് ഓഫീസർ കെ. ഗോപകുമാർ, ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

മോഷണം നടന്ന മാർത്തോമ്മ പള്ളി ഓഫീസിലും ക്ഷേത്രത്തിലും പോലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിൽ സമാനമായ രീതിയിൽ കഴിഞ്ഞ ഫെബ്രുവരി ഒന്പതിനും മാർച്ച് 21നും മോഷണം നടന്നിരുന്നു.