തിരുവല്ല: കേന്ദ്രസർക്കാരും സഭകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ ഡോ. കെ.പി. യോഹന്നാനെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭാധ്യക്ഷനായിരുന്ന കെ.പി. യോഹന്നാന്റെ (മാർ അത്തേനേനേഷ്യസ് യോഹാൻ പ്രഥമൻ)അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഫെലോഷിപ്പ് ബിഷപ് ജോർജ് ഈപ്പൻ, സിഎസ്ഐ ബിഷപ് റവ. വി.എസ്. ഫ്രാൻസിസ്, മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ സെറാഫിം, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ്,
സിറിൾ മാർ ബസേലിയോസ്, സാമുവൽ മാർ തിയോഫിലോസ് എപ്പിസ്കോപ്പ, ഡോ. ദാനിയൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, നിയുക്ത എംപി ആന്റോ ആന്റണി, മാത്യു ടി. തോമസ് എംഎൽഎ, പ്രഫ. പി.ജെ. കുര്യൻ, സംവിധായകൻ ബ്ലസി, സ്റ്റീഫൻ ദേവസി, സഭാ പിആർഒ ഫാ. സിജോ പന്തപ്പള്ളിൽ, സെക്രട്ടറി ഫാ. ഡാനിയൽ ജോൺസൺ എന്നിവർ പ്രസംഗിച്ചു.