വൈവിധ്യങ്ങളുടെ നാട് ആസ്വദിച്ച് എത്യോപ്യൻ-കോപ്റ്റിക് സംഘം ജില്ലയിൽ
Monday, June 17, 2024 4:10 AM IST
പത്തനംതിട്ട: എത്യോപ്യൻ, കോപ്റ്റിക് പ്രതിനിധി സംഘം ജില്ലയിലെ പള്ളികളിൽ സന്ദർശനം നടത്തി. സഭകൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ചുമതലയിലാണ് സന്ദർശനം ഏകോപിപ്പിച്ചത്.

ദൈവശാസ്ത്ര പഠനം, പരിശീലനം, ഗവേഷണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ഇരു സഭകളും തമ്മിൽ സഹകരണം വ്യാപിപ്പിക്കുന്നതിന്‍റെയും ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായുള്ള സന്ദർശനം പത്തനംതിട്ടയിൽ മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് കത്തീഡ്രലിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു.

തനത് ആചാരങ്ങൾ കൊണ്ടും പള്ളിയുടെ നിർമാണ വൈവിധ്യം‌കൊണ്ടും പ്രശസ്തമായ ചന്ദനപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്നലെ സംഘം സന്ദർശനം നടത്തുകയും ആരാധനകളിൽ പങ്കെടുക്കുകയും ചെയ്തു.

ആരാധനാരീതികൾ മനസിലാക്കുന്നതിനൊപ്പം സംസ്കാരങ്ങളും ആചാരങ്ങളും അടുത്ത് അറിയാനും സഭകൾ തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കാനും കഴിയുമെന്ന് എത്യോപ്യൻ പ്രതിനിധി സംഘത്തിലെ ഇളമുറക്കാരി ഫസീക്കാ ഗേറ്റാച്ചിയോ കബേഡി പറഞ്ഞു.

മുന്പ് എത്യോപ്യൻ സന്ദർശനവേളയിൽ അന്നത്തെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായിരുന്ന ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബായും എത്യോപ്യൻ സഭയുടെ ആബുനാ മത്ഥിയാസ് പാത്രിയർക്കീസ് ബാവയും ചേർന്ന് പരസ്പര സഹകരണത്തിനുള്ള ഉഭയകക്ഷി ഉടമ്പടിയിൽ ഒപ്പു വച്ചിരുന്നു.

ഇതിനുശേഷമാണ് ആരാധനാസംബന്ധവും പഠന പരിശീലനത്തിനും മറ്റുമായി കൂടുതൽ വേദികൾ ഇരു സഭകളുടെയും എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ചുമതലയിൽ ക്രമീകരിച്ച് വരുന്നത്.

ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ചുമതലയുള്ള ഫാ. ജിയോ മാത്യു കോട്ടയത്തിന്‍റെ നേതൃത്വത്തിലാണ് സംഘം ചന്ദനപ്പള്ളി വലിയപള്ളി സന്ദർശിച്ചത്. കൂടാതെ ജില്ലയിലെ തുമ്പമൺ, മാക്കാംകുന്ന് പള്ളി കളിലും സന്ദർശനം നടത്തി.

ചന്ദനപ്പള്ളി വലിയ പള്ളിയിലെത്തിയ സംഘത്തെ പരമ്പരാഗത ചടങ്ങുകളോടെ സ്വീകരിച്ചു. പള്ളിയുടെ പ്രത്യേക ഉപഹാരങ്ങളും ചരിത്ര രേഖക ളും വൈദിക സംഘം സന്ദർശകർക്ക് നൽകി ആദരിച്ചു. തുടർന്ന് ഇടവക ജനങ്ങളും വൈദികരുമായി പ്രതിനിധിസംഘം ആശയവിമയം നടത്തി. പള്ളിയും തിരുശേഷിപ്പ് കബറും സന്ദർശിച്ചു.

സ്വീകരണത്തിന് ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, വികാരി ഫാ. ഷിജു ജോൺ, അസിസ്റ്റന്‍റ് വികാരി ഫാ. ജോം മാത്യു, ട്രസ്റ്റി കെ.എസ്. തങ്കച്ചൻ, സെക്രട്ടറി പി.ഡി. ബേബിക്കുട്ടി, റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ബിജു ജോർജ്, ഹന്ന എലിസബത്ത് ടോമി, ഷെയിൻ ജസ്റ്റസ് എന്നിവർ നേതൃത്വം നൽകി.

എത്യോപ്യൻ സഭാംഗങ്ങളുടെ പ്രത്യേക ആരാധന ശുശ്രൂഷയും ഇതോടനുബന്ധിച്ച് നടന്നു. പ്രതിനിധി സംഘം രാത്രി നമസ്കാരത്തിലും അത്താഴ വിരുന്നിലും സംബന്ധിച്ചു മടങ്ങി.