സംസ്ഥാനപാതയില്‍ ഗതാഗതനിയന്ത്രണം ഇന്നു മുതല്‍; കെഎസ്ആര്‍ടിസി ആശയക്കുഴപ്പത്തില്‍
Thursday, September 19, 2024 1:42 AM IST
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാനപാതയില്‍ ഇന്നു മുതല്‍ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. കാസര്‍ഗോഡ് പ്രസ്‌ക്ലബ് മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡിന്‍റെ പണി നടക്കുന്നതിനാലാണ്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന ത്. മംഗളുരു ഭാഗത്തുനിന്ന് വരുന്ന വലിയ ചരക്കുവാഹനങ്ങള്‍ കുമ്പളയില്‍ നിന്ന് സീതാംഗോളി-ബദിയടുക്ക-ചെര്‍ക്കള വഴി എന്‍എച്ച് റോഡില്‍ തുടര്‍ന്ന് യാത്ര ചെയ്യണം.

കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ മാവുങ്കാല്‍ വഴി ദേശീയപാതയില്‍ കൂടി വരണം. കാസര്‍ഗോഡ് ഭാഗത്തുനിന്ന് മേല്‍പ്പറമ്പ് ഭാഗത്തേക്ക് ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും പുലിക്കുന്ന് ബജാജ് ഷോറൂം റോഡില്‍ കൂടി കയറി ചന്ദ്രഗിരി പാലം വഴി യാത്ര തുടരേണ്ടതാണ്. തിരിച്ച് കാസര്‍ഗോട്ടേക്ക് വരേണ്ട വാഹനങ്ങള്‍ പഴയ എസ്പി ഓഫീസ് മുനിസിപ്പാലിറ്റി റോഡിലൂടെ കാസര്‍ഗോഡ് ടൗണിലേക്ക് വരേണ്ടതാണെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. റോഡ് പൂര്‍ണമായും തകര്‍ന്ന പുലിക്കുന്ന് ജംഗ്ഷനില്‍ 45 മീറ്റര്‍ ഇന്‍റർലോക്ക് ചെയ്യുന്നതിനാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.

അതേസമയം പുതിയ ഗതാഗതനിയന്ത്രണം കെഎസ്ആര്‍ടിസി അധികൃതരെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഏതു റൂട്ടില്‍ ഓടണമെന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് ഇതുവരെയും നിര്‍ദേശം ലഭിച്ചിട്ടില്ല. ഏതാണ്ട് അഞ്ചുമിനുട്ട് ഇടവിട്ട് സര്‍വീസ് നടക്കുന്ന കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാനപാതയിലാണ് കെഎസ്ആര്‍ടിസിക്ക് ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്നത്. കാഞ്ഞങ്ങാട് നിന്ന് കാസര്‍ഗോഡേക്ക് ദേശീയപാത വഴി 30.6 കിലോമീറ്റര്‍ ദൂരമുണ്ടെങ്കില്‍ സംസ്ഥാനപാത വഴിയാണെങ്കില്‍ 25.5 കിലോമീറ്റര്‍ ദൂരമേയുള്ളു.


അതിനാല്‍ തന്നെ സംസ്ഥാനപാതയാണ് ജനങ്ങള്‍ യാത്രയ്ക്കായി തെരഞ്ഞെടുക്കുക. പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതോടെ ദേശീയപാതയിലൂടെ ഓടിയാല്‍ ഈ ബസില്‍ ആളെയെടുക്കാന്‍ സാധിക്കുമോയെന്നും സംശയമുണ്ട്. മാത്രമല്ല, ദേശീയപാതയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. സംസ്ഥാനപാതയിലെ മുഴുവന്‍ വാഹനങ്ങളും ദേശീയപാത തെരഞ്ഞെടുത്താല്‍ ഗതാഗതകുരുക്ക് ഒന്നുകൂടി രൂക്ഷമാകും. വേണ്ടത്ര കൂടിയാലോചനകളും മുന്നൊരുക്കങ്ങളുമില്ലാതെയാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.