മൂരിക്കടവ് പുഴയ്ക്ക് റഗുലേറ്റർ കം ബ്രിഡ്ജിനായി കാത്തിരിപ്പ് നീളുന്നു
Monday, July 8, 2024 1:10 AM IST
ആലക്കോട്: കേരള-കർണാടക വനാതിർഥി ഗ്രാമങ്ങളായ ഉദയഗിരി പഞ്ചായത്തിലെ ചീക്കാട്-മൂരിക്കടവ് എന്നീ കുടിയേറ്റ മേഖലകളെ ബന്ധിപ്പിക്കാൻ മൂരിക്കടവ് പുഴയിൽ റഗുലേറ്റർ കം ബ്രിഡ്ജ് (ആർസിബി ) നിർമിക്കണമെന്ന് ആവശ്യത്തിന് കാത്തിരിപ്പ് നീളുന്നു. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ റോഡ് ഉണ്ടെങ്കിലും ഇതിന് കുറുകെ പുഴ ഒഴുകുന്നതാണ് തടസം.

വേനൽക്കാലത്ത് ചപ്പാത്ത് വഴി വാഹനങ്ങൾക്ക് സഞ്ചരിക്കാം. എന്നാൽ, മഴക്കാലത്ത് ഇത് അസാധ്യമാകുന്നു. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതാണ് ഇതിന് കാരണം. ചപ്പാത്തിന് അടുത്തായി 30 വർഷങ്ങൾക്കുമുമ്പ് നിർമിച്ച കോൺക്രീറ്റ് നടപ്പാലം ഉണ്ടെങ്കിലും അത് അപകടാവസ്ഥയിലാണ്.

ഉയരത്തിലുള്ള നടപ്പാലത്തിലെത്താൻ ഒട്ടേറെ ചവിട്ടുപടികൾ കയറണം. ഇത് പ്രായമായവർക്കും രോഗികൾക്കും ഇതിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാണ്. അതു പോലെ നടപ്പാലത്തിലേക്കുള്ള ഇടുങ്ങിയ വഴിയും മലവെള്ളത്തിന്‍റെ ഒഴുക്കിൽ ഇടിഞ്ഞ നിലയിലാണ്.

കാൽ നൂറ്റാണ്ട്
പഴക്കമുള്ള ആവശ്യം

കാടിനോടും മണ്ണിനോടും കാട്ടുമൃഗങ്ങളോടും പോരാടി മണ്ണിൽ പൊന്നുവിളയിച്ച് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ചീക്കാട്-മൂരികടവ് മേഖലകളിൽ ഒട്ടേറെ കുടിയേറ്റ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ പ്രദേശത്തെ ജനങ്ങൾക്ക് യാത്ര സൗകര്യം വർധിപ്പിക്കുന്നതിന് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന് കുടിയേറ്റ ജനത പതിറ്റാണ്ടുകളായി ആവശ്യപ്പെട്ട് വരികയാണ്.
അധികൃതർക്ക് പലതവണ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ജലസേചന വിഭാഗം സ്ഥലം പരിശോധന നടത്തി എസ്റ്റിമേറ്റും തയാറാക്കിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.

ലോകബാങ്കിന്‍റെ
സഹായവും വകമാറ്റി

കേരള സർക്കാർ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ റഗുലേറ്റർ ബ്രിഡ്ജിനായി ടോക്കൺ തുക നീക്കി വച്ചിട്ടുണ്ട്. എന്നാൽ, ഇത് എപ്പോൾ യാഥാർഥ്യമാകുമെന്ന് ഇപ്പോഴും ആർക്കും നിശ്ചയമില്ല. ലോക ബാങ്കിന്‍റെ സഹായത്തോടെ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
ലോക ബാങ്കിൽ നിന്ന് പഞ്ചായത്തിന് രണ്ടുകോടി രൂപ സഹായം ലഭ്യമായപ്പോഴാണ് ബജറ്റിൽ തുക വകയിരുത്തിയത്. പിന്നാലെ ധനസഹായം പഞ്ചായത്ത് മറ്റുകാര്യങ്ങൾക്കായി ആ തുക പ്രയോജനപ്പെടുത്തി.


വന്യമൃഗ ശല്യം പതിവ്

വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങൾ ആയതുകൊണ്ടു തന്നെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യം പതിവായ പ്രദേശമാണ് ഇവിടം. ആർസിബി യാഥാർഥ്യമായാൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുമ്പോൾ മഴക്കാലത്തും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും ഇരു മേഖലകളിലും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.

റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായാൽ

ആർസിബി യാഥാർഥ്യമായാൽ ഈ മേഖലകളിലുടെ വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ നീലക്കയം കാണാനും തുടർന്ന് കാപ്പിമല വഴി മഞ്ഞപ്പുല്ലിലും പൈതൽമലയിൽ എത്തിച്ചേരാനും സാധിക്കും. മലബാറിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും കർണാടകയിൽ നിന്നും നിരവധിയാളുകൾ വേനൽക്കാലത്ത് യാത്ര സൗകര്യത്തിന്‍റെ അഭാവത്തിലും ഇതുവഴി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വരുന്നുണ്ട്.

മൂരിക്കടവ്, മുട്ടത്താംവയൽ, കാപ്പിമല, പ്രദേശങ്ങളെ ചീക്കാട്, ലോവർ ചീക്കാട്, നമ്പ്യാർമല, അപ്പർ ചീക്കാട് എന്നിവിടങ്ങളിൽ എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. ദീർഘദൂര ബസ് ഉൾപ്പെടെ നിരവധി ബസുകൾ സർവീസ് ആരംഭിക്കുന്ന രണ്ടു കേന്ദ്രങ്ങളാണ് ചീക്കാടും മൂരിക്കടവും. ഒരു കിലോമീറ്ററിൽ താഴെ ദൂരെയുള്ള ഈ രണ്ടു കേന്ദ്രങ്ങളും തമ്മിൽ. എന്നാൽ, മഴക്കാലത്ത് രണ്ടു പ്രദേശങ്ങളും വേർപ്പെടുന്നതോടെ യാത്രക്കാർക്ക് എതിർഭാഗത്തുനിന്ന് പുറപ്പെടുന്ന ബസുകളിൽ കയറാൻ സാധിക്കാത്ത അവസ്ഥയാണ്.

മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ ചീക്കാട് ഉണ്ണീശോ പള്ളിയിലേക്ക് പ്രധാന ദിവസങ്ങളിൽ നൂറുകണക്കിനാളുകളാണ് എത്തുന്നത്. ചീക്കാട് മഹാദേവി ക്ഷേത്രത്തിലേക്കും നിരവധി ഭക്തർ പുറമെ നിന്നും എത്തുന്നുണ്ട്. റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായാൽ വിശ്വാസികൾക്കും അനുഗ്രഹമാവും.

മൂരിക്കടവ് നിവാസികൾക്ക് മഴക്കാലത്ത് ഈ ആരാധനാലയങ്ങളിലെത്താൻ പത്തു കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് ആലക്കോട് അടക്കമുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ എത്തിച്ചേരണമെങ്കിൽ 10 കിലോമീറ്ററെങ്കിലും കുടുതലായി സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.