അകംതുരുത്ത് ദ്വീപിന്‍റെ ടൂറിസം സാധ്യതകൾ പഠിക്കാൻ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി
Monday, July 8, 2024 1:10 AM IST
ഇരിട്ടി: പായം പഞ്ചായത്തിലെ അകംതുരുത്ത് ദ്വീപിന്‍റെ ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി വിദഗ്ദ്ധ സംഘം പരിശോധന നടത്തി. നബാർഡ്, ജീവൻ ജ്യോതി പ്രതിനിധികളാണ് സ്ഥലം സന്ദർശിച്ചത്. കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാകാനുള്ള സാധ്യതകളുള്ള സ്ഥലമാണ് പഴശി പദ്ധതിയുടെ വൃഷ്ടി പ്രദേശമായ അകംതുരുത്ത്.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിന് 16 ഏക്കറിലധികം വിസ്താരമുണ്ട്. വിവിധ സസ്യലതാദികളാൽ സന്പന്നമാണ് ദ്വീപ്. ദ്വീപിനെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള പായം പഞ്ചായത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചത്.

സഞ്ചാരികൾക്ക് ഇവിടേക്ക് എത്തിപ്പെടാൻ ചങ്ങാടമോ തൂക്കുപാലമോ നിർമിക്കാനും ദ്വീപിന് ചുറ്റുമായി ജൈവവേലി സംവിധാനം നടപ്പിലാക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഏറുമാടങ്ങൾ, പെറ്റ് സ്റ്റേഷൻ, കുട്ടികൾക്ക് മുതിർന്നവർക്കും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കാനാണ് ആലോചിക്കുന്നത്.


ജീവൻ ജ്യോതി കൽപ്പറ്റ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. പത്രോസ്, ഡവലപ്മെന്‍റ് കൺസൾട്ടന്‍റ് പി.എം. നന്ദകുമാർ, ബാംബൂ കൺസൾട്ടന്‍റ് ബാബുരാജ്, നബാർഡ് ഡിജിഎം ജിഷിമോൻ, ജീവൻ ജ്യോതി പ്രോഗ്രാം ഡയറക്ടർ മനു ടി. ഫ്രാൻസിസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ ഷൈബിൻ ജയിംസ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

പായം പഞ്ചായത്ത് പ്രസിഡന്‍റ പി. രജനി, വൈസ് പ്രസിഡന്‍റ് എം. വിനോദ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, പഞ്ചായത്തംഗം ബിജു കോങ്ങാടൻ, അനിൽ എം. കൃഷ്ണൻ, സെക്രട്ടറി ഇൻ ചാർജ് കെ.ജി. സന്തോഷ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്ന് അവലോകനയോഗവും നടന്നു.