നരിക്കുണ്ടം വഴിയുള്ള റോഡ് യാത്ര ദുസഹം
Monday, July 8, 2024 1:10 AM IST
ഇരിട്ടി: ഒറ്റ മഴയിൽ തന്നെ ചെളിക്കുളമായി മാറുന്ന നരിക്കുണ്ടം റോഡിലൂടെയുള്ള യാത്ര അതീവ ദുസഹമാകുന്നു. കാൽനടയാത്ര തീർത്തും അസാധ്യമായ രീതിയിലാണിവിടെ. ഇരിട്ടി താലൂക്ക് ആശുപത്രി റോഡിനെയും നേരംപോക്ക്-എടക്കാനം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്തരത്തിൽ ചെളിക്കുളമായി മാറിയിരിക്കുന്നത്. നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നതാണ് ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ റോഡ്. വെള്ളക്കെട്ടിനു പുറമേ റോഡ് തകർന്ന നിലയിലാണ്.

പായം പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹൈസ്‌കൂൾ കുന്നിലെ വാട്ടർ അഥോറിറ്റിയുടെ വാട്ടർ ടാങ്കിൽ നിന്നും ഇരിട്ടി പുഴവഴി കടന്നു പോകുന്ന പൈപ്പ് ലൈനുകൾ ഈറോഡ് വഴിയാണ് കടന്നുപോകുന്നത്. കാലവർഷം തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾ മുന്പായിരുന്നു റോഡ് കീറി പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. എന്നാൽ, റോഡ് പൂർവസ്ഥിതിയിൽ ആക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതിനു പുറമേ മഴവെള്ളത്തിനൊപ്പം ഒലിച്ചു വന്ന കല്ലും ചെളിയും റോഡിൽ നിരന്നു കിടക്കുകയാണ്. റോഡിന്‍റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകൾ ഇതുവഴി സർവീസ് നടത്താത്തും വലിയ യാത്രാക്ലേശത്തിന് ഇടയാക്കുന്നുണ്ട്.


എടക്കാനം റോഡിലേക്ക് എത്തിച്ചേരുന്നതിന് മുന്പുള്ള വളവിൽ മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ടാർ ചെയ്യുന്നതിന് മുന്പ് മൺറോഡായിരുന്ന കാലത്തും ഇവിടെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. റോഡിനരികിലൂടെ കല്ലിട്ടാണ് അന്ന് കാൽനടയാത്രക്കാർ ഈ ചെളിക്കുളം കടന്നു പോയിരുന്നത്. എന്നാൽ, റോഡ് ടാർചെയ്യുന്ന സമയത്ത് ഇവിടം ഉയർത്തി വെള്ളം ഒഴുക്കിക്കളയാനുള്ള നടപടി സ്വീകരിക്കാതത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.