റോഡരികിൽ കുളം കുഴിച്ച് പൊതുമരാമത്ത്
Monday, July 8, 2024 1:10 AM IST
ഇരിട്ടി: ഇരിട്ടി-പേരാവൂർ റൂട്ടിൽ ഊവ്വാപ്പള്ളിയിൽ റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് വകുപ്പിന്‍റെ വിചിത്ര നടപടി. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഊവ്വാപ്പള്ളി പ്രദേശത്ത് റോഡിലെ വെള്ളക്കെട്ട് മാറാൻ റോഡരികിൽ കുളം കുഴിച്ച് വെള്ളം ശേഖരിക്കുന്ന അപൂർവ പദ്ധതിയാണ് പൊതുമരാമത്ത് നടത്തി വരുന്നത്. റോഡിലെ വെള്ളക്കെട്ടിൽ നിന്നും വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ ഒഴുകി  വീടുകളിൽ ഉൾപ്പെടെ എത്തുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഓവുചാല്‍ നവീകരണം പ്രവൃത്തികൾ നടത്തിയിരുന്നു. നിലവിൽ ഉണ്ടായിരുന്ന ഓവുചാലിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം ഒഴുകിപോകുവാൻ താത്കാലിക സംവിധാനം ഒരുക്കിയെങ്കിലും റോഡരികിൽ വലിയ കുഴി നിർമിച്ച് വെള്ളം സംഭരിക്കുകയാണ്.


ഒരു മഴയിൽ തന്നെ കുഴി നിറയുന്നതോടെ വീണ്ടും വെള്ളം റോഡിലേക്ക് തന്നെ ഒഴുകി കൂടുതൽ ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. റോഡരികിൽ തീർത്തിരിക്കുന്ന വലിയ കുഴിയിൽപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. 

പായം മുക്കിൽ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പ് ഇത്തരത്തിൽ ഓവുചാൽ നിർമിച്ചെങ്കിലും ഇപ്പോഴും വെള്ളം ഒഴുകുന്നത് റോഡിലൂടെ തന്നെയാണ്. മഴക്കാല പൂർവ ശുചീകരണത്തിന്‍റെ ഭാഗമായി റോഡിലെ ഓവുചാലുകൾ നവീകരിച്ച് മഴവെള്ളം സുഖമമായി ഒഴുകിപ്പോവാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതിന് പകരം ഇത്തരം പുതിയ സംവിധാനങ്ങൾ പരീക്ഷിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയാണെന്നാണ് ജനങ്ങൾ പറയുന്നത്.