സന്ദർശകരെ കാത്ത് സൂചിമുഖി
Monday, July 8, 2024 1:10 AM IST
ഇരിട്ടി: സഹ്യന്‍റെ മലഞ്ചെരിവുകളിലെ നിബിഡ വനത്തിൽനിന്നും വെറുമൊരു നീർച്ചാലായി പിറവികൊണ്ട് ചെറുതും വലുതുമായ മലമടുക്കുകളിലൂടെ കരിമ്പാറകളിൽ തലതല്ലി പതഞ്ഞൊഴുകിയെത്തുന്ന സഹ്യന്‍റെ പുത്രി. കരിമ്പാറക്കെട്ടുകളെ പ്രണയിച്ചും കലഹിച്ചും സഞ്ചരിച്ച് കാഴ്ചക്കാരുടെ മനം കവരുന്ന ഈ സുന്ദരിയെ വാളത്തോടുകാർ സൂചിമുഖിയെന്ന് വിളിക്കും. കുടിയേറ്റത്തിന്‍റെ വിജയഗാഥ രചിച്ച ഇരിട്ടി എന്ന പട്ടണത്തിന്‍റെ വിവിധ ശാഖകളായി വളർന്നുനിൽക്കുന്ന അഞ്ചു മലകളുടെ നാടായ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിൽനിന്നും എടപ്പുഴ വഴി അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ വാളത്തോടെന്ന തനി മലയോര നാട്ടിൻപുറത്തെത്താം.

ഇവിടെനിന്നും അരകിലോമീറ്റർ മാറിയാണ് കാഴ്ചയുടെ പറുദീസയൊരുക്കുന്ന സൂചിമുഖി വെള്ളച്ചാട്ടം. സാഹസിക വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള എല്ലാ സാധ്യതകളുമിവിടുണ്ട്. ഇതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൂടി ഒരുക്കിയാൽ സൂചിമുഖി വെള്ളച്ചാട്ടം ജില്ലയുടെ മലയോര സാഹസിക ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റിയെടുക്കാം.

സൂചിമുഖി വെള്ളച്ചാട്ടം

കണ്ണൂർ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കേണ്ട സൂചിമുഖി വെള്ളച്ചാട്ടം എന്തുകൊണ്ടോ നാളിതുവരെ ആരുടെയും ശ്രദ്ധയിൽപെടാതെ കിടക്കുകയാണ്. അയ്യൻകുന്ന് പഞ്ചായത്തിലെ പ്രധാന പുഴകളിൽ ഒന്നായ വെമ്പുഴയുടെ ആരംഭമെന്നോ പ്രധാന കൈവഴിയെന്നോ വേണം സൂചിമുഖിയെ വിശേഷിപ്പിക്കാൻ. വാളത്തോട് ചതിരൂർ നൂറ്റിപ്പത്ത് നഗർ റോഡിൽനിന്നും ഇടവഴിയിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. മഴ കടുത്താൽ പാറക്കെട്ടുകളിലൂടെ കയറി വെള്ളച്ചാട്ടത്തിലേക്ക് എത്തുക ദുഷ്കരാകും. എട്ടു മാസത്തോളം സജീവമായി നിലനിൽക്കുന്ന വെള്ളച്ചാട്ടം വേനലാകുന്നതോടെ ശുഷ്കിക്കും.


സാധ്യതകൾ

പൂർണമായും കാർഷിക വൃത്തിയെ ആശ്രയിക്കുന്ന കുടിയേറ്റ ഗ്രാമമായ വാളത്തോടിന് ലഭിക്കാവുന്ന ഏറ്റവും വലിയ മുതൽക്കൂട്ടായിരിക്കും സൂചിമുഖിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തൽ. പ്രദേശവാസിയായ പി.പി. സന്തോഷ് കുമാർ ഫേസ്ബുക്കിലിട്ട കുറിപ്പോടുകൂടിയാണ് ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. സൂചിമുഖിയെന്ന പേരും സന്തോഷാണ് നൽകിയത്. ഈ പേര് പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. ഇക്കോ ടുറിസത്തിന്‍റെ വിപുലമായ സാധ്യതയാണ് സൂചിമുഖിക്കുള്ളത്. കണ്ണൂർ വിമാനത്താവളം മുതൽ ആറളം ഫാം തുടങ്ങിയ പ്രദേശങ്ങൾ കാണാനുള്ള മനോഹരമായ വ്യൂ പോയിന്‍റുകളും ഇവിടുണ്ട്. ചിത്രശലഭങ്ങളുടെ ഒരു പറുദീസ കൂടിയാണിവിടം.