തടവുകാരന് അപ്പീല്‍ നല്‍കാന്‍ സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Wednesday, September 4, 2024 5:29 AM IST
മലപ്പുറം: മഞ്ചേരി കോടതി കുറ്റക്കാരനാണെന്ന് വിധിച്ച തടവുകാരന് കോടതി വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാനാവശ്യമായ സഹായം നല്‍കണമെന്ന ആവശ്യത്തില്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. തവനൂര്‍ സെന്‍ട്രല്‍ പ്രിസണിനാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വരികയായിരുന്ന തന്നെയും കൂട്ടുകാരെയും ചമ്രവട്ടത്ത് വച്ച് കഞ്ചാവുകേസില്‍ പിടികൂടിയെന്നാരോപിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ മനോഹരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കമ്മീഷന്‍ തിരൂര്‍ ഡിവൈഎസ്പിയില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങി. 2021 സെപ്റ്റംബര്‍ മൂന്നിനാണ് പ്രതികളില്‍ നിന്നു കഞ്ചാവ് പിടിച്ചെടുത്തതെന്ന് ഡിവൈഎസ്പി അറിയിച്ചു. 2024 ജൂണ്‍ 10 ന് വിചാരണ പൂര്‍ത്തിയാക്കി പരാതിക്കാരനെ മഞ്ചേരി എന്‍ഡിപിഎസ് കോടതി 15 വര്‍ഷത്തെ ശിക്ഷക്ക് വിധിച്ചു.


വിചാരണ സമയത്ത് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. മുന്‍കാല കേസുകളില്‍ താന്‍ പ്രതിയാണെന്ന പോലീസിന്‍റെ ആരോപണം കാരണമാണ് തനിക്ക് ശിക്ഷ കിട്ടിയതെന്ന് പരാതിക്കാരന്‍ അറിയിച്ചു. വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.