ഓണാഘോഷത്തിന് നാടും നഗരവും ഒരുങ്ങി; വ്യാപാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു
Wednesday, September 4, 2024 5:24 AM IST
കരുവാരകുണ്ട്: ഓണാഘോഷത്തിന് ദിവസങ്ങള്‍ ശേഷിക്കേ നാടും നഗരവും ഉണര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍ കച്ചവട തന്ത്രങ്ങളുടെ "പൂക്കളം’ തീര്‍ക്കുകയാണ്. ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് വിവിധതരത്തിലുള്ള ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷത്തിന് പ്രത്യേകിച്ച് ആവശ്യമില്ലാത്ത വസ്തുക്കളുടെ വിപണന കേന്ദ്രങ്ങള്‍ വരെ സമ്മാനങ്ങളും ഓഫറുകളും വിളംബരം ചെയ്തിരിക്കുകയാണ്. കടകള്‍ അലങ്കരിച്ചും തോരണങ്ങള്‍ തൂക്കിയും മാവേലിയുടെ ചിത്രങ്ങള്‍ പതിച്ചും ഓണാശംസകള്‍ ആലേഖനം ചെയ്ത പോസ്റ്ററുകള്‍ പതിച്ചും വിവിധതരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചും കടയുടെ പുറംഭാഗത്തേക്ക് പന്തല്‍ക്കെട്ടി ഉച്ചത്തില്‍ പാട്ടുകള്‍ പാടിച്ചുമെല്ലാമാണ് വ്യാപാരസ്ഥാപനങ്ങളുടെ കച്ചവട തന്ത്രങ്ങള്‍ പൊടിപൊടിക്കുന്നത്. വസ്ത്രശാലകളാണ് ആഘോഷത്തെ വരവേല്‍ക്കാനുള്ള തന്ത്രങ്ങളില്‍ മുൻപന്തിയില്‍.


ഇലക്ട്രോണിക്, മൊബൈല്‍ ഷോപ്പുകള്‍, വാഹന വില്‍പ്പന കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെല്ലാം ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുകയാണ്. കനത്ത മഴയും പ്രകൃതി ദുരന്തങ്ങളും കാരണം വ്യാപാര മേഖലയില്‍ മാസങ്ങളായി മാന്ദ്യമായിരുന്നു.സീസണിലെ കച്ചവടത്തില്‍ നിന്ന് വേണം കച്ചവടമില്ലാത്ത സമയത്തെ വാടക, തൊഴിലാളികളുടെ ശമ്പളം, വൈദ്യുതി ചാര്‍ജ്, മറ്റു വിവിധ ചെലവുകള്‍ തുടങ്ങിയവയെല്ലാം തീര്‍ക്കാന്‍.

ഒന്നിന്‍റെ കൂടെ മറ്റൊന്ന് ഫ്രീയായും വിലക്കിഴിവ് നല്‍കിയും വന്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയുമെല്ലാമാണ് വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള വഴി തേടുന്നത്. ഓഫറുകളും സമ്മാനങ്ങളുമായി വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിച്ച് തുടങ്ങിയതോടെ കച്ചവടങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടെന്നും വ്യാപാരികള്‍ പറയുന്നു.