പയ്യനാട് ഹോമിയോ ആശുപത്രി : വ്യാജരേഖയുണ്ടാക്കിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ശിപാർശ
Tuesday, September 3, 2024 7:50 AM IST
മഞ്ചേരി: മേലുദ്യോഗസ്ഥന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയെന്ന സംഭവത്തിൽ ആരോപണ വിധേയനായ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ഇന്നലെ ചേർന്ന ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയിൽ തീരുമാനം. ഇതു സംബന്ധിച്ച് എച്ച്എംസി ശിപാർശ ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) മുഖേന ഹോമിയോപതി ഡയറക്ടറിലേക്ക് അയക്കും.

പയ്യനാട് ഹോമിയോ ആശുപത്രിയിൽ സേവനങ്ങൾക്കായി രോഗികളിൽ നിന്നു ഈടാക്കുന്ന തുക സ്വന്തം ഗൂഗിൾപേ അക്കൗണ്ടിലേക്ക് അടപ്പിച്ച് പണം തട്ടാൻ ശ്രമിക്കുകയും പരാതി ഉയർന്നതോടെ വിരമിച്ച സൂപ്രണ്ടിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കുകയും ചെയ്ത ക്ലർക് സനോജ് റിഫാനെതിരെയാണ് എച്ച്എംസി നടപടി.

ഒപി ടിക്കറ്റിനും ലാബിൽ നിന്നുള്ള വിവിധ പരിശോധനകൾക്കുള്ള ഫീ ആയും രോഗികൾ നൽകുന്ന പണമാണ് ഓഫീസിലെ ക്ലർക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ഒരു വർഷത്തോളം ഇത്തരത്തിൽ ജീവനക്കാരന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്.

ഇക്കാര്യം സഹജീവനക്കാർ ചോദ്യം ചെയ്തപ്പോൾ മുൻ സൂപ്രണ്ടിന്‍റെ ഉത്തരവുണ്ടെന്നായിരുന്നു മറുപടി. എന്നാൽ ഉത്തരവിന്‍റെ കോപ്പി കാണിക്കാൻ ക്ലാർക്ക് തയാറായില്ല. വിഷയം ഹോസ്പിറ്റൽ മാനേജ് കമ്മറ്റിയിലെത്തിയതോടെ ഉത്തരവിന്‍റെ കോപ്പി ഹാജരാക്കുന്നതിൽ നിന്നു ഒഴിഞ്ഞു മാറാനായില്ല. തുടർന്ന് 2021 ഡിസംബർ 22 ലേതെന്ന് കാണിച്ച് ഹാജരാക്കിയ രേഖ മുൻ സൂപ്രണ്ടിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ മുൻ സൂപ്രണ്ട് ഡോ. വി. അനിൽകുമാർ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒ മുഖേന തിരുവനന്തപുരം ഹോമിയോപതി ഡയറക്ടറേറ്റിനും പരാതി നൽകിയിരുന്നു.


എന്നാൽ ആരോപണ വിധേയനായ ജീവക്കാരനെതിരെ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ അധികൃതർ തയാറാകാത്തത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. തുടർന്ന് ഡിഎംഒയുടെ പരാതിയിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 16ന് ജീവനക്കാരനെതിരെ മഞ്ചേരി പോലീസ് കേസെടുക്കുകയായിരുന്നു.

ആരോപണ വിധേയനായ ജീവനക്കാരന്‍റെ ഭാഗത്തു നിന്നു തെറ്റുപറ്റിയിട്ടുണ്ടോയെന്നതിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതുവരെ ജീവനക്കാരൻ ജോലിയിൽ നിന്നു മാറി നിൽക്കുന്നതാണ് ഉചിതമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച മുനിസിപ്പൽ ചെയർപേഴ്സണ്‍ വി.എം. സുബൈദ പറഞ്ഞു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഹന്ന യാസ്മീൻ, കൗണ്‍സിലർ മരുന്നൻ മുഹമ്മദ് എന്നിവരും സൂപ്രണ്ട്, ആർഎംഒ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.