ആരോപണ പ്രത്യാരോപണങ്ങളോടെ നിലമ്പൂര്‍ നഗരസഭാ യോഗം
Tuesday, September 3, 2024 7:50 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ കഴിഞ്ഞ യുഡിഎഫ് ഭരണസമിതി വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ സാമഗ്രികള്‍ കാണാനില്ല. മുന്‍ നഗരസഭാധ്യക്ഷക്ക് ബന്ധമുള്ള സംഘം സാമഗ്രികള്‍ മോഷ്ടിച്ചെന്ന് ഭരണപക്ഷം. ഇതേ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. 2015-2020 കാലത്ത് യുഡിഎഫ് ഭരണസമിതി വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ എട്ട് ലക്ഷം രൂപ വിലയുള്ള സാമഗ്രികളാണ് കാണാനില്ലാത്തത്.

മുന്‍ അധ്യക്ഷ പദ്മിനി ഗോപിനാഥിന് ബന്ധമുള്ള കസ്തൂര്‍ബാ മഹിളാ സംഘത്തിന്‍റെ പക്കല്‍ ഈ സാമഗ്രികള്‍ കണ്ടെത്തിയതായും മോഷ്ടിച്ചു കൊണ്ടുപോയതാണെന്നും ചെയര്‍മാനും ഭരണപക്ഷവും ആരോപിച്ചു. ഇതേ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങി. നിലവിലുള്ള ഭരണസമിതിയുടെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സാമഗ്രികള്‍ നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് ഭരണപ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കൗണ്‍സില്‍ പ്രക്ഷുബ്ധമായി. അതിനിടെ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.


വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ സാമഗ്രികള്‍ മോഷ്ടിക്കപ്പെട്ടതായി സെക്രട്ടറി പോലീസില്‍ പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് എട്ട് ടെന്‍ഡര്‍ ലഭിച്ചതായും കുറഞ്ഞ തുക കാണിച്ചവര്‍ക്ക് നഗരസഭ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയുമെങ്കില്‍ ഉടന്‍ പ്രവൃത്തി കൈമാറുമെന്നും ഈ ഭരണസമിതിയുടെ കാലത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അധ്യക്ഷന്‍ പറഞ്ഞു.