റോഡ് ചെളിക്കുളമായി; യാത്രക്കാര്‍ ദുരിതത്തില്‍
Tuesday, September 3, 2024 7:50 AM IST
നിലമ്പൂര്‍: കിണറടപ്പന്‍ പനമ്പിലാവ് പീടികപാറ-കക്കാടംപൊയില്‍ റോഡ് ചെളിക്കുളമായി. യാത്രക്കാര്‍ ദുരിതത്തില്‍. പനമ്പിലാവ് മുതല്‍ പീടികപ്പാറ വരെയുള്ള റോഡിന്‍റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. മൂന്നുവര്‍ഷമായി തകര്‍ച്ച നേരിടുന്ന ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. മഞ്ചേരി പിഡബ്ല്യുഡി ഡിവിഷന്‍റെ കീഴിലാണ് ഏറനാട് നിയോജക മണ്ഡലത്തില്‍പ്പെടുന്ന ഈ റോഡ്.

മലയോര മേഖലകളില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മഞ്ചേരി, അരീക്കോട്, മലപ്പുറം ഭാഗത്തേക്കും എളുപ്പത്തില്‍ എത്താന്‍ ഈ റോഡിലൂടെ കഴിയും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പിഡബ്ല്യുഡിയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ഉടനടി പരിഹാരം കാണാമെന്നും മഞ്ചേരി പിഡബ്ല്യുഡി ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ ഏറ്റവും അടുത്ത ദിവസം, അല്ലെങ്കില്‍ മഴ കുറഞ്ഞാല്‍ ഉടന്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങുമെന്നുള്ള മറുപടിയല്ലാതെ നടപടിയുണ്ടായിട്ടില്ല. വെറ്റിലപ്പാറ, തോട്ടുമുക്കം, കൂമ്പാറ, അരീക്കോട്, മഞ്ചേരി ഭാഗങ്ങളിലേക്ക് നിരവധി വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്.


അമിതഭാരം കയറ്റിയ വാഹനങ്ങള്‍ റോഡിലൂടെ യാത്ര ചെയ്യരുതെന്ന് പിഡബ്ല്യുഡി എന്‍ജിനീയറുടെ ബോര്‍ഡ് റോഡിന്‍റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എത്ര ടണ്‍ വരെ കയറ്റാമെന്നുള്ള വിവരങ്ങള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ല. അമിതഭാരം വഹിച്ച് നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നത്. ഒട്ടേറെ തവണ പരാതികള്‍ നല്‍കിയിട്ടും റോഡ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടിയായിട്ടില്ല. അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പനമ്പിലാവ് ജനകീയ വേദി മുന്നറിയിപ്പ് നല്‍കി.