ബഹറിനില്‍ മലയാളിയെ കാറില്‍ മരിച്ചനിലയില്‍ കണ്െടത്തി
Saturday, August 15, 2015 3:56 AM IST
പന്തളം: മലയാളി യുവാവിനെ ബഹറിനില്‍ കാറില്‍ മരിച്ചനിലയില്‍ കണ്െടത്തി. പന്തളം കുരമ്പാല പെരുമ്പുളിക്കല്‍ നമ്പോളത്ത് കിഴക്കേതില്‍ രാജേഷ് ഭവനില്‍ രാജേഷിനെയാണ്(40) ബഹറിനില്‍ നിര്‍ത്തിയിട്ട കാറിനുളളില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. ബഹറിന്‍ റിഫയില്‍ റാമീസിന് സമീപത്തുളള പാര്‍ക്കിംഗ് ഗ്രൌണ്ടിലാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സുഹൃത്തുക്കള്‍ രാജേഷിനെ മൊബൈലില്‍ വിളിച്ചിട്ട് പ്രതികരണമില്ലായിരുന്നു. ശനിയാഴ്ച കമ്പനിയിലും എത്താത്തതിനേത്തുടര്‍ന്ന് സുഹൃത്തുക്കള്‍ കാണ്‍മാനില്ലെന്നു കാണിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടയിലാണ് റിഫയില്‍ അജ്ഞാത മൃതദേഹം കണ്െടത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തിയാണ് മരിച്ചത് രാജേഷാണെന്ന് സ്ഥിരീകരിച്ചത്.

താരിക് പാസ്റരി എന്ന സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുന്ന രാജേഷ് ആറുമാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുളള വാഹനത്തിലാണ് മൃതദേഹം കണ്െടത്തിയത്. എന്നാല്‍, ഉടമ വിദേശത്തായതിനാല്‍ അദ്ദേഹം തിരിച്ച് എത്തിയാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുകയുളളൂ. സംസ്കാരം പിന്നീട്. ഭാര്യ: ശാരി. മകള്‍: കൃഷ്ണേന്ദു.