12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സന ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്.

പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.

എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ

മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു.

മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി ഫുജൈറ മുനിസിപ്പാലിറ്റി നടത്തുന്ന ക്ലീനിംഗ് ക്യാമ്പയിനിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ പങ്കാളിയായി.

ഫുജൈറ അൽ ഹൈൽ പ്രദേശത്തെ ജനവാസ മേഖലയിലാണ് കൈരളിയുടെ അമ്പതിലധികം പ്രവർത്തകർ ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. ജോലി സ്ഥലത്ത് നിന്ന് അവധിയെടുത്താണ് പലരും ക്യാമ്പയിനിൽ പങ്കെടുത്തത്.

അധികൃതരുമായി സഹകരിച്ച് സഹായം ആവശ്യമായി വരുന്ന എല്ലായിടത്തും കൈരളിയുടെ പങ്കാളിത്തമുറപ്പ് വരുത്തുമെന്ന് ലോക കേരളസഭാംഗം സൈമൻ സാമുവേൽ പറഞ്ഞു.കേരളത്തിലെ മഹാപ്രളയത്തെ അതിജീവിച്ച മലയാളിയുടെ ഒരുമയും സ്നേഹവും കരുതലും പ്രവാസ ഭൂമികയിലും ആവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, ലെനിൻ.ജി. കുഴിവേലി, വിത്സൺ പട്ടാഴി, സുധീർ തെക്കേക്കര, അഷറഫ് പിലാക്കൽ, വിഷ്ണു അജയ്, മനോജ്, ജയരാജ്, ജിജു ഐസക്ക്, അജിത്ത്, രജീഷ്, അബ്ദുൾ ഹഖ്, ജുനൈസ് ,ഷിബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അതേസമയം കൽബയിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും അവശ്യ വസ്തുക്കളും എത്തിച്ചു നൽകുന്ന പ്രവർത്തനം കൈരളി പ്രവർത്തകർ തുടരുകയാണ്.പ്രമോദ് പട്ടാന്നൂർ, പ്രിൻസ്, നബീൽ, നിയാസ്, ബാബു ബാലൻ എന്നിവർ കൽബയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചികരണ ക്യാമ്പയിനിലും കൈരളി പ്രവർത്തകർ സജീവമായി ഉണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോൾ ടൂർണമെന്‍റ് ഏപ്രിൽ 26 രാവിലെ 6.30 മുതൽ കെഎസ്എസി വോളിബോൾ ഗ്രൗണ്ടിൽ (അബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിന് സമീപം) വച്ചു നടത്തപ്പെടുന്നു.

വാശിയേറിയ മത്സരങ്ങൾ കാണുവാനും ആസ്വദിക്കുവാനും എല്ലാ വോളിബോൾ പ്രേമികളെയും അബ്ബാസിയ കെഎസ്എസി വോളിബാൾ ഗ്രൗണ്ടിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

വിശദവിവരങ്ങൾക്ക് 99763871, 66659618, 98924602 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്കാരിക വേദിയുടെ 23-ാം വാർഷികാഘോഷത്തി ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു.

16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരുമായാണ് ഫൈനൽ മത്സരം നടന്നത്. നിവ്യ ഷിംനേഷ്, രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.

കാതോർത്തും കൺപാർത്തും, ബേക്കേർസ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്‍റ് നേടി ആകെ 190 പോയിന്‍റ് കരസ്ഥമാക്കിയാണ് നിവ്യ വിജയ കിരീടം ചൂടിയത്.

സ്കോർ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാർ വളവിൽ, പ്രിയ വിനോദ്, സീന സെബിൻ, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിൻ, നാസർ കാരക്കുന്ന്, ഗിരീഷ് കുമാർ, ജോമോൻ സ്റ്റീഫൻ, കൃഷ്ണ കുമാർ എന്നിവർ പ്രവർത്തിച്ചു.

വിജയിക്കും ഫൈനൽ മത്സരാർഥികൾക്കും മെമെന്‍റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി, പ്രസിഡന്‍റ്, ട്രഷറർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാസ്റ്റർ കൈമാറി. കാഷ് പ്രൈസ് എംഎഫ്സി സെവന്‍റി കഫേ എംഡി സലാം ടിവിഎസ് നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും ജനങ്ങളുടേതും എന്നു പറയുന്ന തെരഞ്ഞെടുപ്പ് ഇനി ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരോരുത്തരും വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്നും ഡോ. ജി.എസ്. പ്രദീപ് റിയാദിൽ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾ എല്ലാം തന്നെ വല്ലാതെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീർക്കുക എന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട മെഡലുകളിലും, ഗൗരി ലങ്കേഷിന്‍റേയും നരേന്ദ്ര ധബോൽക്കറിന്‍റേയും ചോരയിലും തെരഞ്ഞെടുപ്പിന്‍റെ പ്രസക്തിയുണ്ട്. വരും തലമുറയിലെ കുട്ടികൾക്ക് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നു എന്നത് കഥയായി പറഞ്ഞു കൊടുക്കേണ്ടി വരരുത്, അതിനായി ഈ തെരഞ്ഞെടുപ്പിൽ അമ്മമാർക്ക് വലിയ പങ്കുണ്ട്.

പ്രവാസലോകത്താണെങ്കിലും തെരഞ്ഞെടുപ്പിന്‍റെ പ്രസക്തി കുടുംബ അകത്തളങ്ങളിലൂടെ പകർന്നു നൽകാൻ അമ്മമാർ ശ്രമിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രതീക്ഷയുടെ തുരുത്തായി കേരളം തിളങ്ങി നിൽക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ കേരളയുവതയുടെ സാമൂഹിക ഇടപെടൽ വായിച്ചറിയാൻ വിദേശ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മികച്ച ജനകീയ വികസന പ്രവർത്തനങ്ങൾ ഇന്ത്യൻ ജനത തൊട്ടറിഞ്ഞത് ഏറ്റവും കൂടുതൽ ഇടതുപക്ഷ എംപി മാർ പാർലിമെന്റിൽ ഉള്ളപ്പോഴായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിക്കൾക്ക് കൂടുതൽ തൊഴിൽ നൽകുന്നതും, പെൻഷൻ നൽകുന്നതുമായ ഏക സംസ്ഥാനം കേരളമാണ്.

ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണയോഗത്തിൽ കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് ആമുഖ പ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്‍റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.
മഴക്കെടുതി: ദുരിതാശ്വാസത്തിൽ പങ്കാളികളായി കൈരളി ഫുജൈറയും
ഫുജൈറ: മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമൊരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ. രാജ്യത്തിന്‍റെ കിഴക്കൻ തീരപ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ആവിശ്യമായ സഹായങ്ങളും എത്തിക്കുന്നതിനുള്ള പ്രവർത്തനം കൈരളി നടത്തി വരുന്നു.

കൈരളി ഫുജൈറ ,കൽബ, ദിബ്ബ, കോർഫക്കാൻ എന്നി യൂണിറ്റിലെ പ്രവർത്തകരാണ് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ കൽബയിൽ മഴകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമൊരുക്കുന്നത്. ദിവസവും 350 ലധികം പേർക്ക് ഭക്ഷണവും വെള്ളവും അവശ്യ വസ്തുക്കളും എത്തിക്കുവാൻ കഴിയുന്നുണ്ടന്നും തുടർന്നും കൈരളി ഒപ്പമുണ്ടാകുമെന്നും ലോക കേരള സഭാംഗമായ സൈമൻ സാമുവേൽ അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒട്ടേറെ സ്ഥാപനങ്ങളും വ്യക്തികളും കുടുംബങ്ങളും കൈരളിയോട് സഹകരിക്കുന്നുണ്ടന്നും അവർക്ക് നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, ലെനിൻ ജി. കുഴിവേലി ,വിത്സൺ പട്ടാഴി,യൂണിറ്റ് ഭാരവാഹികളായ സുധീർ തെക്കേക്കര , പ്രിൻസ് ,
റഷീദ്, സുനിൽ, ജിസ്റ്റാ ജോർജ്, നബീൽ, അബ്ദുൾ ഹഖ് ,നമിത പ്രമോദ് , ജയരാജ്, അജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ദുരിതബാധിതരെ സഹായിക്കാനായി പൂർണ സമയ ഹെൽപ്പ് ഡെസ്ക്കും കൈരളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. സഹായം ആവിശ്യമുള്ളവർക്കും സഹായിക്കുവാൻ താൽപര്യം ഉള്ളവർക്കും കൈരളി ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു.

യുഎഇയിലെ ദുബായി, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്.

യുഡിഎഫ് - എൽഡിഎഫ് മുന്നണികളുടെ സാംസ്കാരിക - സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു.

സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരുമുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു.

വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെറിയ ശന്പളത്തിന് ജോലി ചെയ്യുന്ന പ്രവാസി വോട്ടർമാർക്ക് വിവിധ സന്നദ്ധസംഘടനകളാണ് നാട്ടിലേക്ക് വരുന്നതിന് വിമാന ടിക്കറ്റ് നൽകുന്നത്.

യുഎഇയിലെ മഴവെള്ളക്കെടുതികൾക്കിടയിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ വെമ്പൽ കൊള്ളുന്ന പ്രവാസികളെ അത്ഭുതത്തോടെയാണ് അറബികൾ ഉൾപ്പെടെയുള്ളവർ കാണുന്നതെന്നു പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റ്സിലുമായി ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുണ്ട്.

പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പൗരന്മാർ താമസിക്കുന്ന രാജ്യത്തെ എംബസികളിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള പൗരന്മാർക്ക് ഈ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ഇപ്പോൾ പ്രവാസികളായി അറബ് രാജ്യങ്ങളിൽ ഉള്ളത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടിലേക്ക് എത്തുന്നുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് എത്തുന്നത്.

മുംബൈ ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽനിന്നും വോട്ടർമാരെ നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്നു റിപ്പോർട്ട്. കഴിഞ്ഞ 16ന് യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴയാണു ലഭിച്ചത്.

വെള്ളപ്പൊക്കത്തെത്തുടർന്നു പല വാഹനയാത്രികരും തങ്ങളുടെ വാഹനങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. മഴവെള്ളം താമസക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

വെള്ളപ്പൊക്കം കണക്കിലെടുത്ത് മോട്ടോർ പോളിസികൾക്കായി റൗണ്ട് നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. യൂസുഫ് ബിൻ ഈസ അൽ മുല്ല എന്നയാളെ മാരകായുധങ്ങൾകൊണ്ട് ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രവാസിയായ ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണു സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കിയത്.

വിചാരണക്കോടതിയും തുടർന്ന് അപ്പീൽ കോടതികളും പരമോന്നത നീതിപീഠവും ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയാറാകത്തിനെത്തുടർന്നു കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറങ്ങി.

മറ്റൊരു കേസിൽ തീവ്രവാദ സംഘടനകളുമായി ചേർന്ന് രാജ്യദ്രോഹ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് സൗദി സ്വദേശിയെയും വധശിക്ഷയ്ക്ക് വിധേയനാക്കി. അബ്ദുറഹ്‌മാൻ ബിൻ സയർ ബിൻ അബ്ദുല്ല അൽഷമ്മരിയുടെ വധശിക്ഷയാണ് റിയാദിൽ നടപ്പിലാക്കിയത്.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു. അജ്പാക് ഏരിയ കമ്മിറ്റികളുടെ ചുമതല ഉള്ള വൈസ് പ്രസിഡന്‍റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ രാജീവ്‌ നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം, മനോജ് പരിമണം, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, ബിനോയ്‌ ചന്ദ്രൻ, രാഹുൽ ദേവ്, ഹരി പത്തിയൂർ, സിഞ്ചു ഫ്രാൻസിസ്, വി.എ. വിനോദ്, വിബിൻ ജിബിൻ, ജോൺസൺ ടി. ജോൺ, ബൈജു, മനോജ് കുമാർ, കെ. ശ്രീരാജ്, കെ. സുരേഷ് കുമാർ, ഷിബു ജോൺ വർഗീസ്, ആശ എബി സാമൂവൽ, സുലൈബത്ത് ബീവി എന്നിവർ സംസാരിച്ചു.



തുടർന്ന് നടന്ന ചർച്ചയിൽ റിഗയ് ഏരിയ കമ്മിറ്റി ജോയിന്‍റ് കൺവീനർമാരായി രാജേഷ് കുമാർ, വി.എ. വിനോദ്, മനോജ്, നിജു കരിമ്പനക്കൽ എന്നിവരെ തെരഞ്ഞെടുത്തു. റിഗയ് ഏരിയ കമ്മിറ്റി കൺവീനർ എബി സാമുവൽ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് ജോയിന്‍റ് കൺവീനർ രാജേഷ് കുമാർ നന്ദി പറഞ്ഞു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം.

11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്.

കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷയിളവ് നേടാനാണ് എംബസി വഴിയുള്ള ശ്രമം. ഇയാളുടെ കുടുംബം ആനുവദിച്ചാൽ മാത്രമാണ് ഇനി നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽനിന്നു മോചനം ലഭിക്കൂ.
ബോജിയുടെ കുടുംബത്തിന് കൈത്താങ്ങായി കെപിഎ
ബഹറിൻ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിനിന്‍റെ ജില്ലാ കമ്മിറ്റി അംഗവും ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്‍റും കെപിഎ ക്രിക്കറ്റ് ക്ലബായ കെപിഎ ടസ്കേഴ്സിന്‍റെ വൈസ് ക്യാപ്റ്റനുമായിരുന്ന ബോജി രാജന്‍റെ അകാല നിര്യാണത്തിൽ അനാഥരായ കുടുംബത്തിന് കൊല്ലം പ്രവാസി അസോസിയേഷൻ ആശ്രിതസാന്ത്വന ധനസഹായം കൈമാറി.

കെപിഎ സമാഹരിച്ച ധനസഹായവും ബോജിയുടെ സുഹൃത്തുക്കൾ സമാഹരിച്ച തുകയും ചേർത്ത് ബോജിയുടെ മകളുടെ പേരിൽ 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നല്‍കിയ രേഖ കെപിഎ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ വച്ച് കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം രക്ഷാധികാരി പ്രിൻസ് നടരാജന് കൈമാറി.

ചടങ്ങില്‍ ബഹറിൻ പാർലമെന്‍റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മറ്റു രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ, സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, ബോജിയുടെ സുഹൃത്ത്‌ പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിമിഷപ്രിയയുടെ അമ്മ സനയിലെത്തി; ദയാധനം സംബന്ധിച്ച ചർച്ച ഉടൻ
സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും സനയിലെത്തി. ഉ‌ടൻതന്നെ ജയിലിൽ എത്തി നിമിഷപ്രിയയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.

നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു.

നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്.

കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ദയാധനം സംബന്ധിച്ച ചർച്ചകളും ഉടൻ നടത്തും. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്‍റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും.
എയർ അറേബ്യയുടെ പ്രത്യേക ഓഫർ; ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്
ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കുറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കും.

കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽനിന്നു ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നു കമ്പനി അറിയിച്ചു.

മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്കു യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക.
രാജു സഖറിയയുടെ ഓർമകളുമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്‍റെ ഹാർഡ്കോർ അംഗവും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന രാജു സഖറിയാസിന്‍റെ ഓർമകളുമായി തനിമ കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. തനിമ സീനിയർ ഹാർഡ് കോർ അംഗം ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു.



ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്.പണിക്കർ, തോമസ്‌ മാത്യു കടവിൽ, ജയൻ ഹൈടെക്ക്‌, ഹമീദ്‌ കേളോത്ത്‌, കൃഷ്ണൻ കടലുണ്ടി, ഫിറോസ്‌ ഹമീദ്‌, സിജോ കുര്യൻ, ജയേഷ് കുമാർ, റോയ്‌ ആൻഡ്രൂസ്‌, സക്കീർ പുതുനഗരം തുടങ്ങിയവർ രാജു സഖറിയയുമായുള്ള ഓർമകൾ പങ്കുവയ്ക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ഡി.കെ. ദിലീപ് പരിപാടികൾ ഏകോപിപ്പിക്കുകയും ഹബീബുള്ള മുറ്റീച്ചൂർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒട്ടേറെ മികച്ച ഭാഷകരരെയും നേതാക്കളെയും വാർത്തെടുതുകൊണ്ടിരിക്കുന്ന ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ നാലാമത് പ്രസംഗ മത്സരമാണ് "സർഗസയാഹ്നം 2014'.

18 വയസിന് മുകളിലുള്ള കുവൈറ്റിലുള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം ആയിരിക്കും. മേയ് 10 വൈകുന്നേരം നാലു മുതൽ അബാസിയ സാരഥി ഹാളിലായിരിക്കും മത്സരം.

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 30ന് മുമ്പായി പേരുകൾ നൽകേണ്ടതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവരെ സാക്ഷ്യപത്രവും ട്രോഫിയും നൽകിയും മറ്റ് മത്സരാർഥികളെ സാക്ഷ്യപത്രം നൽകിയും ആദരിക്കുന്നതാണ്.

അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് .

മത്സരത്തിൽ പങ്കെടുക്കുവാൻ

https://docs.google.com/forms/d/e/1FAIpQLSfc-8yk-2hMrtb3-BR_4YThfLfNoPu_s-Bg9s_5lFfDxWThzg/viewform

എന്ന ഗൂഗിൽ ഫോമിൽ റജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് 66087125, 99284766 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു
കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു.

കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക് യാത്ര തിരിച്ചത്.

മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പമുണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.

ഇതിനെതിരേ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍മഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്‍റെ വാദം.

ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. പ്രേമകുമാരിയെ യാത്രയാക്കാനായി നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമിയും മകള്‍ മിഷേലും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. എണ്ണവില ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്.

ഇറാൻ - ഇസ്രയേൽ ആക്രമണമാണ് ഇതിനു കാരണം. വെള്ളിയാഴ്ച രാവിലെ ഒരു ബാരല്‍ (159 ലിറ്റര്‍) ബ്രെന്‍റ് ഓയിലിന്‍റെ വില 88.66 യുഎസ് ഡോളറായിരുന്നു. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 1.55 ഡോളര്‍ കൂടുതലായിരുന്നു.

സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഒരു ബാരല്‍ ബ്രെന്‍റ് ഓയിലിന്‍റെ വില 190 ഡോളറായി ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്‍റേതായിരിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.

17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ കോട്ടയം കൊടുങ്ങൂർ സ്വദേശി മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ഇവർ ഇന്നലെ വീട്ടിലെത്തി. ബാക്കിയുള്ള 16 പേരിൽ മൂന്നു മലയാളികൾ കൂടിയുണ്ട്.

വയനാട് സ്വദേശി പി.വി. ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ആകെ 25 ജീവനക്കാരാണു കപ്പലിലുള്ളത്. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മേയ് ഫെസ്റ്റിന്‍റെ ഭാഗമായി ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

മേയ് ഒന്ന് രാവിലെ ആറു മുതൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും കാഷ് പ്രൈസും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ കായിക വിഭാഗം സെക്രട്ടറി ഷാഹുൽ വെന്നിയൂർ അറിയിച്ചു.

ലെവൽ -വൺ, ലെവൽ - ടു തരത്തിലാണ് ടൂർണമെന്‍റ് നടക്കുന്നത്. പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 33997989, 32051159 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്: https://form.jotform.com/241065544167456
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തിയില്ല. നെടുമ്പാശേരിയിൽനിന്നുള്ള അഞ്ച് സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി. രണ്ട് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.

വ്യാഴാഴ്ച പുലർച്ചെ 2.45ന് നെടുമ്പാശേരിയിൽ എത്തേണ്ട ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനവും 3.15ന് എത്തേണ്ട ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനവും വൈകിട്ട് 5.05ന് ദുബായിയിൽനിന്ന് എത്തേണ്ട ഇൻഡിഗോ വിമാനവുമാണ് സർവീസ് റദ്ദാക്കിയത്.

കൂടാതെ, വ്യാഴാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും 4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി.

വ്യാഴാഴ്ച വൈകിട്ട് 5.55ന് എത്തേണ്ട ദുബായി‌യിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം വെള്ളിയാഴ്ച രാവിലെ 7.30നാണ് എത്തുക. വ്യാഴാഴ്ച രാത്രി 10.30ന് ഇവിടെനിന്ന് ദുബായിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വെള്ളിയാഴ്ച രാവിലെ 8.30ന് യാത്രതിരിക്കും.
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവുമായി ദയാധനം സംബന്ധിച്ച് പ്രേമകുമാരി ചര്‍ച്ച നടത്തുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും അവരുടെ ഒപ്പം ഉണ്ടാകും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്.

കേസിൽ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബത്തിന് ദയാധനം നൽകുന്നതിനായി ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല. വെള്ളപ്പൊക്കത്തിൽ ഒമാനിൽ 20 പേരും യുഎഇയിൽ നാലുപേരും മരിച്ചു.

ദുബായി വിമാനത്താവളം ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഇപ്പോഴും പലഭാഗങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോർട്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

വിദേശ വിമാനക്കന്പനികൾ ഉപയോഗിക്കുന്ന ടെർമിനൽ 1ൽ വിമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയെങ്കിലും പുറത്തേക്കുള്ള വിമാന സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ബുധനാഴ്ച 300ഓളം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിനു വിമാനങ്ങൾ വൈകുകയും ചെയ്തു.

എമിറേറ്റ്സിനും ഫ്ളൈ ദുബായിയും ചെക്ക്-ഇൻ തുറന്നതായി അറിയിച്ചു. ചെക്ക് ഇൻ ചെയ്യാൻ ധാരാളം യാത്രക്കാർ കാത്തിരിക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കാരണം റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി നാട്ടിൽ മടങ്ങിയെത്തി.

തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ദോഹയില്‍ നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരിയില്‍ എത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു.

ഒരുവർഷം മുന്പാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്‍റെ ഭാഗമായി ഒന്പത് മാസം മുന്പാണ് ഈ കപ്പലിൽ എത്തിയത്.

മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവമുണ്ടായില്ല. മാന്യമായ പെരുമാറ്റമാണ് ഉണ്ടായത്. കപ്പല്‍ പിടിച്ചെടുത്ത വേളയില്‍ ആദ്യം ഭയന്നിരുന്നു.

ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്ത്രീ എന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നു. അതാണ് മോചനം വേഗത്തിലായതെന്നും വീട്ടിലെത്തിയ ശേഷം ആന്‍ ടെസ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്‍റെയും ഇറാൻ സർക്കാരിന്‍റെയും യോജിച്ച ശ്രമങ്ങളോടെ ചരക്കുകപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽനിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌’’- വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.



ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആൻ‌ ടെസയെക്കൂടാതെ സെക്കൻഡ് ഓഫീസർ വയനാട് മാനന്തവാടി സ്വദേശി പി.വി. ധനേഷ് (32), സെക്കൻഡ് എൻജിനിയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), തേഡ് എൻജിനിയറായ പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41-ാമത് ഔട്ട്‌ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41-ാമത് സ്റ്റോർ ഷാബിൽ പ്രവർത്തനം ആരംഭിച്ചു. ജാസിം ഖാമിസ് അൽ ഷറാഹ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.

ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, സിഒഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, ബദർ അൽ സാലേഹ് തുടങ്ങിയവരും മറ്റു മാനേജ്മെന്‍റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

പഴങ്ങൾ, പച്ചക്കറികൾ, മാംസങ്ങൾ, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങൾ പുതിയ ഔട്ട്‌ലെ റ്റിൽ ലഭ്യമാണ്. വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഇൻഹൗസ് ബേക്കറിയും ഫുഡ് കോർട്ടും പുതിയ സ്റ്റോറിന്‍റെ സവിശേഷതയാണ്.

പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി ഉപഭോക്താക്കളുടെ അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ മികച്ച വിലയിൽ ലഭ്യമാണ്.

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും സ്റ്റാഫ് അംഗങ്ങളോടും മാനേജ്മെൻറ് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച സേവനവും മിതമായ വിലയും നൽകാൻ ഗ്രാൻഡ് മാനേജ്മെന്‍റ് പ്രതിജ്ഞാബദ്ധമാണന്നും അധികൃതർ കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ സാന്നിധ്യമുണ്ടാകണമെന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.

വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും കുവൈറ്റ് അധികൃതരുടെയും പിന്തുണയിൽ കൃതജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു.
51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി
റിയാദ്: 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീട്ടിലെത്തിയത് ജീവനറ്റ ശരീരവുമായി. അൽഖർജിലെ സാബയിൽ എത്തിയ പീറ്റർ ആദ്യ ഒരു വർഷം ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് സ്പോൺസർഷിപ്പ് മാറി സ്പെയർ പാർട്സ് കച്ചവടം ആരംഭിക്കുകയായിരുന്നു.

ആവശ്യമായത്ര സാമ്പത്തികം കൈയിൽ കരുതാതെ ആരംഭിച്ച കച്ചവടത്തിലേക്ക് നിശ്ചിത ലാഭം നൽകാമെന്ന കരാറിൽ മറ്റൊരു സ്വദേശി പൗരൻ മുതൽ മുടക്കി. എന്നാൽ ഉദ്ദേശിച്ച കച്ചവടം നടക്കാത്തതിനാൽ തന്നെ ബിസിനസ് പങ്കാളിയുടെ വിഹിതം നൽകിപോരുകയും സ്ഥാപനത്തിലേക്ക് മറ്റുള്ളവരിൽ നിന്നും വായ്പ വാങ്ങി കച്ചവടം മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു പീറ്റർ ചെയ്തിരുന്നത്.

നിത്യ ബാധ്യതക്കാരനായതിനാൽ തന്നെ നാട്ടിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും പീറ്റർക്ക് ആയിരുന്നില്ല. പന്ത്രണ്ട് വർഷങ്ങളോളം ഇത്തരത്തിൽ കൊണ്ടുപോയ കച്ചവടം അനിവാര്യമായ പതനത്തിലേക്ക് പതിച്ചു.

സ്ഥാപനം അടച്ചു പൂട്ടുകയും പീറ്റർക്ക് മേൽ പങ്കാളി 51000 റിയാലിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് വീണ്ടും ഡ്രൈവറായി തന്നെ ജോലി ആരംഭിച്ചെങ്കിലും ഇക്കാമയോ മറ്റു നിയമപ്രകാരമുള്ള രേഖകളോ ശരിയാക്കാൻ പീറ്റർക്ക് സാധിച്ചില്ല.

ഇത്തരത്തിൽ14 വർഷം പിന്നിട്ടപ്പോഴാണ് നാട്ടിൽ പോകാനുള്ള ആഗ്രഹം വരുന്നതും സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയെ സമീപിക്കുന്നതും. പങ്കാളി നൽകിയ കേസ് പിൻവലിക്കാതെ എക്സിറ്റ് നൽകാനാവിലെന്ന തിരിച്ചറിവിൽ നാടണയാനുള്ള ശ്രമം ഉപേക്ഷിക്കുകയും മറ്റ് ജോലികളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണമടയുന്നതും.

അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയ്ർമാൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയുമായിരുന്നു.

ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് എംബസി നാസർ പൊന്നാനിയെ ചുമതല പെടുത്തി. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് കേസ് നൽകിയിരിക്കുന്ന വിവരങ്ങൾ അറിയുന്നത്.

തുടർന്ന് കേസ് നൽകിയ സ്വദേശിയുമായി എംബസിയും അൽഖർജ് പോലീസ് മേധാവിയും ബന്ധപെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. തുടർന്ന് നാസർ പൊന്നാനി അമീർ കോർട്ടിനെയും ഉയർന്ന കോടതിയെയും സമീപിച്ചു.

കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമകുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു.

തുടർന്ന് അൽഖർജ് പോലിസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്‍റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു.

നാട്ടിലെത്തിച്ച പീറ്ററുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പീറ്ററുടെ മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ഇന്ത്യൻ എംബസിക്കും കേളി വോളണ്ടിയർ നാസർ പൊന്നാനിക്കും പീറ്ററുടെ മകൾ പ്രസന്നകുമാരി കുടുംബത്തിന്‍റെ നന്ദി അറിയിച്ചു.
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഈ മാസം 15 മുതൽ രാജ്യത്ത് നടപ്പായി.

ഇൻഷ്വറൻസ് അഥോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിന്‍റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷ്വറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

മലയാളികൾ അടക്കമുള്ള പ്രവാസികളെ പുതിയ നിയമം സാരമായി ബാധിക്കും.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻതന്നെ എല്ലാം പൂ‍ര്‍വ സ്ഥിതിയിലേക്കാകുമെന്നാണു പ്രതീക്ഷ.

മഴയ്ക്ക് ശമനമായെങ്കിലും റോഡിലെ വെള്ളക്കെട്ട് പൂർണമായി നീക്കാനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്നും നാളെയും ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി.

കോടികളുടെ നഷ്ടമാണു യുഎഇയിലെ മലയാളികൾക്കടക്കം ഉണ്ടായത്. ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സമ്പൂർണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു.

പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയിൽ ജനജീവിതം ദുസഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനും പ്രസിഡന്‍റ് നിർദേശം നൽകി.

പ്രതിസന്ധികൾ രാജ്യത്തിന്‍റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളത്തിൽ മുങ്ങിയ വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല.

കേരളത്തിൽ നിന്നുളളതും കേരളത്തിലേക്കുളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ദുരിതത്തിലാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർ പലയിടത്തും തുടരുകയാണ്. രക്ഷൗദൗത്യത്തിൽ മലയാളികളും പങ്കാളികളാകുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി. അബ്ദുൾ റഷീദിന്‍റെ(53) മൃതദേഹം നാട്ടിലെത്തിക്കാനായില്ല. യുഎയിലെ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗത തടസവും വിമാനത്താവളമുള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30‌ ഓടെ അബ്ദുള്‍ റഷീദിന്‍റെ ദാരുണാന്ത്യം. ഇയാള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴെവീണാണ് അപകടമെന്നാണ് സൂചന.

അപകടദിവസം രാത്രി നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. സൗദിഅറേബ്യയില്‍ വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന ഇയാള്‍ പുതിയ സംരംഭം തുടങ്ങാനുള്ള തയാറെടുപ്പില്‍ ആറുമാസം മുമ്പാണ് അജ്മാനിലെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പെരുമഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ.

പരേതനായ എം.കെ. അഹമ്മദ് - ഖദീസു ഹജ്ജുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍: റാസി, റായിദ്, റബീഹ്. സഹോദരങ്ങള്‍: നജീബ്, റഹീം, മറിയംബി, റസിയ.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് നടപടി. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്നും ദുബായിയിലേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രാവിലെ 10.30ന് ദുബായിയിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ച‌യ്ക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

വൈകുന്നേരം 5.05ന് ദുബായിയിൽ നിന്നും എത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.
കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.

കുവൈറ്റ് ഭരണകൂടത്തിന്‍റെ പ്രവാസി സൗഹൃദ നടപടികൾക്ക് ഉപപ്രധാനമന്ത്രിയോട് നന്ദി പറയുകയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൈകൊണ്ട അനുകൂല നിലപാടുകകളിലുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു
ദോഹ: ബഹറിൻ നാഷണല്‍ കാരിയറായ ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കും കസ്റ്റമേഴ്സിനുമായി സുഹൂര്‍ സംഘടിപ്പിച്ചു. ഖത്തറിലെ ദി നെഡ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സെയില്‍സില്‍ മികച്ച പെര്‍മോര്‍മന്‍സ് കാഴ്ച വച്ച കമ്പനികളെയും ഖത്തറിലെ ജിഎസ്എയും ആദരിച്ചു.

ചടങ്ങില്‍ ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ഓഫ് സെയില്‍സ് ജോവാന പാറ്റേഴ്സണ്‍, ഗള്‍ഫ് എയര്‍ ഖത്തര്‍ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ നാസര്‍ എന്നിവര്‍ ഖത്തറിലെ ട്രാവല്‍ ഏജന്‍റ്സുമായി കൂടികാഴ്ച നടത്തുകയും ഗള്‍ഫ് എയറിന്‍റെ ഖത്തര്‍ മാര്‍ക്കറ്റിലെ വളര്‍ച്ചക്കായുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഖത്തറിനും ബഹറിനുമിടയില്‍ ആഴ്ചയില്‍ 21 വിമാന സര്‍വീസുകൾ ഗള്‍ഫ് എയര്‍ നടത്തുന്നുണ്ട്.
അജ്പക് യാത്രയയപ്പു നൽകി
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ് വിംഗിന്‍റെ കോഓർഡിനേറ്ററുമായ അനൈ കുമാറിനും കുടുംബത്തിനും യാത്രയയപ്പു നൽകി.

അജ്പക് എക്സിക്യൂട്ടീവ് മീറ്റിംഗുകളിലും ടൂർണമെന്‍റുകളിലും നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് പെട്ടന്നുതന്നെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കിയിരുന്ന വ്യക്തിത്വം ആയിരുന്നു. ദീർഘവീക്ഷണവും സുതാര്യമായ നിലപാടും ആരുടെയും സ്നേഹം കവരുന്ന ഇടപെടലുകളും ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല.

യാത്രയയപ്പിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ അജ്പാക് പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ സംഘടനയുടെ മൊമെന്‍റോ കൈമാറി. രക്ഷധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, പ്രോഗ്രാം കൺവീനർ അനിൽ വള്ളികുന്നം,

അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യൂ ചെന്നിത്തല, ബിനോയ് ചന്ദ്രൻ, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ, എ.കെ കുര്യൻ , ബാബു തലവടി, വനിതാ വേദി വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ് , ഇഫ്താർ പ്രോഗ്രാം കമ്മിറ്റി കോൺവീനർ ഷംസു താമരക്കുളം,

ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ബിജു പാറക്കൽ, ദാർ അൽ സഹ പോളിക്ലിനിക് ബിസിനസ് മാനേജർ നിതിൻ മേനോൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഫറൂക്ക് ഹമദാനി എന്നിവർ സന്നിഹിതരായിരുന്നു.
ഈദ് - വിഷു ആഘോഷം സംഘടിപ്പിച്ച് അജ്പക്
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) പിക്നിക്കും ഈദ് വിഷു ആഘോഷവും വെള്ളിയാഴ്ച രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ഫിന്താസ് പാർക്കിൽ സംഘടിപ്പിച്ചു.

അജ്പക് പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പിക്നിക് കൺവീനർ സാറമ്മ ജോൺസ് നന്ദിയും പറഞ്ഞു.

പിക്നികിൽ പങ്കെടുത്ത അംഗങ്ങൾക്ക് വേണ്ടി വിവിധ കലാ, കായിക, വിനോദ മത്സരങ്ങൾ ഏർപ്പെടുത്തുകയും വിജയികൾക്ക് അജ്പാക് ഭാരവാഹികൾ സമ്മാനങ്ങൾ നൽകുകുകയും ചെയ്തു. ആവേശകരമായ വടംവലി മത്സരത്തോട് കൂടിയാണ് പ്രോഗ്രാം അവസാനിച്ചത്.

അജ്പക്ക് ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, അഡ്വൈസറി ബോർഡ് മെമ്പർമാരായ ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, എ. കെ. കുര്യൻ,

വൈസ് പ്രസിഡന്‍റുമാരായ അശോകൻ വെണ്മണി, ലിബു പായിപ്പാടാൻ, ഷംസു താമരക്കുളം, ഏ ട പിള്ള, സെക്രട്ടറി മാരായ രാഹുൽ ദേവ്, ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലകടവ്, ഫ്രാൻസിസ് ചെറുകോൽ, സജീവ് കായംകുളം, സാം ആന്‍റണി, ജോയിന്‍റ് ട്രഷറർ മാത്യു ജേക്കബ്, സുമേഷ് കൃഷ്ണൻ,

വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, വൈസ് ചെയർപേഴ്സൺ മാരായ ബിന്ദു ജോൺ, ദിവ്യ സേവ്യർ, ജോയിന്‍റ് സെക്രട്ടറി സിമി രതീഷ്, ജോയിന്‍റ് ട്രഷറർ ആനി മാത്യു എക്സിക്യൂട്ടുവ് അംഗങ്ങൾ ആയ അനീഷ് സാൽമിയ, സന്ദീപ് നായർ, വിഷ്ണു പ്രസാദ്, സുരേഷ് കുമാർ, ജിജോ കായംകുളം, ശരത് ചന്ദ്രൻ, കീർത്തി സുമേഷ്, അശ്വതി സന്ദീപ് എന്നിവർ നേതൃത്വം നൽകി.
ജൂബിലി വേദ മഹാവിദ്യാലയം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ സൺ ഡേ സ്കൂളായ ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ സൺഡേ സ്കൂൾ ബാഹ്യകേരള മേഖല സിലബസ് അനുസരിച്ച് 2023 -24 കാലയളവിൽ 10, 12 ക്ലാസുകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും വേദ പ്രവീൺ ഡിപ്ലോമ കരസ്ഥമാക്കിയ സൺഡേ സ്കൂൾ അധ്യാപകർക്കും സർട്ടിഫിക്കറ്റും മൊമന്‍റോയും വിതരണം ചെയ്തു.

നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ റോയൽ സിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഫിലിപ്പ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.

ജൂബിലി വേദ മഹാവിദ്യാലയം ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും സെക്രട്ടറി എബി സാമുവേൽ നന്ദിയും അർപ്പിച്ചു. മഹാഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ബിരുദം കരസ്ഥമാക്കിയവരെ പ്രതിനിധീകരിച്ച് ക്രിസ് ലിൻ ആൻ ജിനു, ജെസ് ലിൻ ജോയ്, ബിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.



ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, ഭദ്രാസന മീഡിയാ കോർഡിനേറ്ററും ബിരുദദാന ചടങ്ങിന്‍റെ കൺവീനറുമായ ജെറി ജോൺ കോശി, പ്രാർഥനായോഗ ജനറൽ സെക്രട്ടറി ബിജു യോഹന്നാൻ, ബിജു ഐപ്പ്, സൺ ഡേ സ്ക്കൂൾ ഭാരവാഹികളായ ബിജോ ഡേവിഡ്, സാമുവേൽ ചാക്കോ, ജേക്കബ് കോശി, ജോജി ജേക്കബ്, ലിസു ജിനു എന്നിവർ പങ്കെ‌ടുത്തു.
ഐസിഎഫ് മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഐസിഎഫ് മദ്രസകളില്‍ ‘ഫത്ഹേ മുബാറക്’ എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു.

ഖൈത്താന്‍, സാല്‍മിയ, ഫഹാഹീല്‍, അബ്ബാസിയ, ജഹറ എന്നിവിടങ്ങളില്‍ നടക്കുന്ന മദ്രസകളില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിക്കും.

മദ്രസകളില്‍ കെജി ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ പഠനം നടത്തിവരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസുകള്‍. മദ്രസ പഠനത്തിനു പുറമെ, മലയാള ഭാഷാ പഠനത്തിനും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ സര്‍ഗ, ധൈഷണിക വികാസത്തിനാവശ്യമായ വര്‍ക്ക് ഷോപ്പുകളും ശില്പശാലകളും ഇടവേളകളില്‍ നല്‍കി വരുന്നു. കുവൈറ്റിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്.

അഡ്മിഷന്‌ ആവശ്യമുള്ളവർ: 97825616 (ജലീബ്), 97139979 (ഖൈത്താന്‍), 99774508 (ഫഹാഹീല്‍), 51535588 (സാല്‍മിയ), 60038699 (ജഹറ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മദ്രസാ കണ്ട്രോള്‍ ബോര്‍ഡ് അറിയിച്ചു.
ഒമാനിൽ കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിക്ക് പരിക്ക്
മസ്കറ്റ്: ഒമാനിൽ മഴയെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴിക്കിൽപ്പെട്ട് ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവിന് പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻപുരക്കൽ ടൈറ്റസ് - പ്രസ്റ്റീന ദമ്പതികളുടെ മകൻ 27 വയസുകാരൻ അശ്വിനാണ് പരിക്കേറ്റത്.

ഒമാനിലെ സ്വകാര്യ ലയ്ത്ത് വർക്ക്ഷോപ്പിലെ ജോലിക്കാരനായിരുന്ന അശ്വിൻ ഒന്പത് മാസം മുമ്പാണ് ജോലിക്കായി പോയത്. പ്രാദേശിക സമയം ഞായർ വൈകുന്നേരം മൂന്നിനാണ് ശക്തമായ മഴയും തുടർന്ന് വെള്ളത്തിന്‍റെ കുത്തൊഴുക്കുമുണ്ടായത്.

മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് അശ്വിൻ താമസിച്ചിരുന്നത്. വെള്ളം മുറിയിലേക്ക് എത്താതിരിക്കാൻ പുറത്തുള്ള ഗേറ്റ് അടച്ച് മൂവരും ചേർന്ന് തള്ളിപ്പിടിച്ചു. എന്നാൽ ഒഴുക്ക് ശക്തിയാർജ്ജിച്ചതോടെ ഗേറ്റിൽ നിന്ന് വിട്ട് മൂവരും പിന്മാറുന്നതിനിടെ മതിൽ തകർന്നു വീഴുകയായിരുന്നു.
ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ 17 ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. കപ്പൽ നിലവിലുള്ള പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്.

ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കി അയയ്ക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

കപ്പലിലുള്ള ഇന്ത്യാക്കാരിൽ നാലു മലയാളികളുമുണ്ട്. കപ്പലിലെ ഇന്ത്യക്കാരുമായി ഇന്ത്യൻ എംബസി അധികൃതർ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്നു കൂടിക്കാഴ്ച നടന്നേക്കുമെന്നാണു കരുതുന്നത്.

ഇതിനിടെ കപ്പിലിലെ പാക് പൗരന്മാരെ വിട്ടയയ്ക്കുമെന്നു പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു. കപ്പൽ കമ്പനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികൾ സ്വീകരിക്കാം.

നാല് ഫിലിപ്പൈൻസ് പൗരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികൾ തുടങ്ങിയെന്നും ഇറാൻ അറിയിച്ചു.
യുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: ദുബായിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് ദുബായി ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്.

ചൊവ്വാഴ്ച ദുബായി വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്.

അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലർട്ടുകൾ പിൻവലിക്കുകയായിരുന്നു. ദുബായിയിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഒമാനിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ‌ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു.
ചെസ് - റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ച് ഫോക്ക്
കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്ക് ഒരു ദിവസത്തേക്ക് വിട എന്ന സന്ദേശവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) മംഗഫ് സെൻട്രൽ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ചെസ് - റുബിക്സ് ക്യൂബ് മത്സരങ്ങൾ ഫോക്ക് മംഗഫ് ഹാളിൽ സംഘടിപ്പിച്ചു.

ഫോക്ക് പ്രസിഡന്‍റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്‌തു. ഫോക്ക് മംഗഫ് സെൻട്രൽ യൂണിറ്റ് സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ് കൺവീനർ ജോയ്‌സ് ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൽ നന്ദിയും പറഞ്ഞു.



ചെസ് മത്സരങ്ങൾ നിയന്ത്രിച്ച ഇന്ത്യൻ മുൻ അന്തർദേശീയ ചെസ് താരം വള്ളിയമ്മയ് ശരവണനെ (ഫിഡെ ട്രൈനെർ & ഫിഡെ അർബിറ്റർ) മൊമന്‍റോ നൽകി ആദരിച്ചു. ചെസ് ടൂർണമെന്‍റിൽ അബേൽ ജോസഫ് വിജയിയും ആദൽ ജോസഫ് റണ്ണറപ്പുമായി.

റുബിക്സ് ക്യൂബ് മത്സരങ്ങളിലെ സീനിയർ കാറ്റഗറിയിൽ റോഹ റസൽ, ശ്രീനാഥ്, ഇഷാൻ ഷൈൻ എന്നിവരും ജൂനിയർ കാറ്റഗറിയിൽ ആദിദേവ് പ്രമോദ്, സോഹ റസൽ, ജഹാൻ അരുൺ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൂറിലധികം ഫോക്ക്‌ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ശവ്വാൽ നിലാവ് എന്ന പേരിൽ പെരുന്നാൾ പ്രോഗ്രാം അബുദാബി മലപ്പുറം ജില്ലാ കെഎംസിസി കമ്മറ്റി സംഘടിപ്പിച്ചു.

പിന്നണി ഗായകരായ ദാന റാസിക്ക്, അൻസാർ കൊച്ചി, പതിനാലാം രാവ് വിന്നർ ബാദുഷ, പട്ടുറുമാൽ വിന്നർ നൗഷാദ് തിരൂർ, കാവ്യ, റിയാസ് ദുബായി എന്നിവർ പങ്കെടുത്ത ശവ്വാൽ നിലാവ് പ്രോഗ്രാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ചു.

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റ് അസീസ് കാളിയാടൻ അധ്യക്ഷത വഹിച്ച പ്രോഗ്രം സ്റ്റേറ്റ് കെഎംസിസി പ്രസിഡന്‍റ് ഷുക്കൂർ അലി കല്ലുങ്ങൾ ഉദ്ഘാടനം ചെയ്തു. വിത്യസ്തമായ സമ്മാനങ്ങളൊടെ റാഫിൽ ട്രോ നറുക്കെടുപ്പും നടന്നു.

മലപ്പുറം ജില്ലാ ഭാരവാഹികൾ പ്രോഗ്രാം നിയന്ത്രിച്ചു. മിഡിയ പാർട്ട്ണർ അലിഫ് മീഡിയ മുഹമ്മദലി, കെ.എ. മുട്ടിക്കാട് കവിത രചിച്ച കളപ്പാട്ടിൽ അബുഹാജി, കമ്യൂണിറ്റി പോലീസ് വളണ്ടിയർ എന്നിവർക്ക് പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.

പ്രോഗ്രാം കൺവീനർ നൗഷാദ് തൃപ്രങ്ങോട് സ്വാഗതവും അഷ്റഫ് അലി പുതുകൊടി നന്ദിയും പറഞ്ഞു.
ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്
കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ചതായി മാനേജ്‌മെന്‍റ് അറിയിച്ചു.

ഗ്ലോബ്മെഡ്, വാപ്മെഡ്, നാസ്, സിഗ്ന, അൽ അഹ്ലിയ, നെസ്റ്റ് കെയർ, മെറ്റ് ലൈഫ്, മെഡ്നെറ്റ്, അലയൻസ് കെയർ, സൈക്കോ ഹെൽത്ത്, നാഷണൽ ലൈഫ് & ജനറൽ ഇൻഷുറൻസ്, എംഎസ്എച്ച് ഇന്‍റർനാഷണൽ, പ്രൊട്ടക്ഷൻ തുടങ്ങിയ അംഗീകൃത ഇൻഷുറൻസ് കാർഡുകളുടെ സേവനങ്ങൾ ഇപ്പോൾ മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.

കുവൈറ്റിലെ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ നിരന്തരമായ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വികസനം.

ഇൻഷുറൻസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ക്ലെയിം പ്രോസസിംഗും കൈകാര്യം ചെയ്യുന്നതിനും അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും മാത്രമായി പുതിയ ഇൻഷുറൻസ് റിസപ്ഷൻ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ
റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസൻ തിരൂർ അഭിപ്രായപ്പെട്ടു.

റിയാദിൽ കേളി കലാസാംസ്കാരിക വേദി നടത്തിയ 18-ാം ലോകസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഫാസിസം രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും പിടിമുറുക്കി കഴിഞ്ഞു. എൻഡിഎയ്ക്ക് തുടർഭരണം നൽകിയാൽ രാജ്യം തന്നെ കാണില്ല. പ്രവാസികൾക്ക് തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും ശിവദാസൻ പറഞ്ഞു.

പൊന്നാനി ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്. ഹംസയും കൺവെൻഷനിൽ സംസാരിച്ചു. രാജ്യം അപകടത്തിലാകുന്ന ഒട്ടനവധി ബില്ലുകളാണ് ഒരു ചർച്ചയും കൂടാതെ ലോക്സഭയിൽ പാസാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശക്തരായ 20 സ്ഥാനാർഥികളെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പ്രവാസികൾ രംഗത്തിറങ്ങണമെന്നും കെ.എസ്. ഹംസ അഭ്യർഥിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ എന്നിവർ സദസിനെ അഭിസംബോധന ചെയ്തു.

ഫിറോഷ്‌ തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ദീൻ(46) ആണ് മരിച്ചത്. അൽബഹയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

സുഹൃത്തുക്കൾക്ക് ഒപ്പം പെരുന്നാൾ ആഘോഷിക്കാനാണ് നജ്മുദ്ദീൻ ജിദ്ദയിലെത്തിയത്. അൽബഹയിലേക്ക് തിരിച്ചുപോകാനായി റോഡ് മുറിച്ചുകടക്കുന്നതിനി‌ട‌യിൽ വാഹനമിടിക്കുകയായിരുന്നു.

18 വർഷമായി പ്രവാസിയായ നജ്മുദ്ദീൻ ഒരു വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. പള്ളിപ്പുറത്തെ പരേതരായ ചേരിയിൽ കുഞ്ഞിമുഹമ്മദിന്‍റെയും (റിട്ട. എസ്ഐ) ആമിനയുടെയും മകനാണ്.

ഭാര്യ: ചെകിടപ്പുറത്ത് സീനത്ത് (മീനാർകുഴി), മക്കൾ: ഹനാൻ, ഹെന്ന. സഹോദരങ്ങൾ: അക്ബർ, മുഹമ്മദ് റാഫി (ഇരുവരും സൗദി), മുംതാസ്, നുസ്രത്ത് ബീഗം, നുസൈബത്ത്.
അബ്ദുൾ റഹീമിന്‍റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട ദയാധനം തയാറെന്ന് സൗദി ക്രിമിനൽ കോടതിയിൽ രേഖാമൂലം അറിയിച്ചു. റഹീമിന്‍റെ അഭിഭാഷകനാണ് ദയാധനം തയാറാണെന്ന് അറിയിച്ചത്.

റഹീമിന്‍റെ കുടുംബം ചുമതലപ്പെടുത്തിയ സാമൂഹിക പ്രവർത്തകനും ഹാജരായി. സൗദി ബാലന്‍റെ കുടുംബത്തിനു നൽകേണ്ട 34 കോടി രൂപ നേരത്തെ സമാഹരിച്ചിരുന്നു. ഈ തുക ഇന്ത്യൻ എംബസിയാണ് സൗദി കോടതി മുഖേന ബാലന്‍റെ കുടുംബത്തിനു കൈമാറുന്നത്.

2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്‍സറുടെ മകന്‍റെ ദാരുണമരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്.

ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്‍റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്‍റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു.

സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല.

വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്‍റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി
മസ്‍കറ്റ്: ഒ­മാ­നില്‍ മ­ഴ­ക്കെ­ടു­തി­യില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 18 ആയി. മ­രി­ച്ച­വ­രില്‍ 10 പേര്‍ വി­ദ്യാര്‍­ഥി­ക­ളാണ്. ഒ­ഴു­ക്കില്‍­പ്പെ­ട്ട് കാ­ണാ­താ­യ­വര്‍­ക്കാ­യി തി­ര­ച്ചില്‍ തു­ട­രു­ക­യാണ്. സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

ശ­ക്തമാ­യ ഒ­ഴു­ക്കില്‍ നി­രവ­ധി വാ­ഹ­ന­ങ്ങള്‍ ഒ­ലിച്ചു­പോയി. മഴക്കെടുതിയിൽ കഴിഞ്ഞദിവസം മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്.

മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴയാണ് കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചത്.

ക­ന­ത്ത മ­ഴയും കാറ്റും തു­ട­രു­ന്ന­തി­നാല്‍ വിവി­ധ ഗ­വര്‍­ണ­റേ­റ്റു­ക­ളി­ലെ സ്­കൂ­ളു­കള്‍­ക്ക് അവ­ധി പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ചോക്ലേറ്റ് കൊടുത്തില്ല! ഇത്തിഹാദ് എയർവേസിനോട് പരിഭവിച്ച് ആറുവയസുകാരി
അബുദാബി: ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിലാണ് ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക പരിഭവങ്ങൾ തുറന്നെഴുതിയത്.

അവളുടെ പ്രതികരണം ഇനി ഇത്തിഹാദിൽ സഞ്ചരിക്കുന്ന എല്ലാ കുട്ടികൾക്കും ഗുണകരമായി മാറാം. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചോക്ലേറ്റ് ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു കുട്ടിയുടെ പരാതി. ചോക്ലേറ്റ് ഉൾപ്പെടുത്താതെയുള്ള ഭക്ഷണം തൃപ്തിപ്പെടുത്തന്നതല്ലെന്നും ബാലിക എഴുതി.

ടേക്ക് ഓഫ് ചെയ്യുന്നതുവരെ വിമാനത്തിൽ വീഡിയോകൾ ആരംഭിച്ചില്ലെന്നും പരാതി ബുക്കിലുണ്ട്. പെൺകുട്ടിയുടെ പിതാവാണ് എക്സിൽ ഇതു പങ്കുവച്ചത്. മകൾ സ്വതന്ത്രമായി എഴുതിയ പ്രതികരണമാണിതെന്നു പിതാവ് വ്യക്തമാക്കുന്നു. ഇത്തിഹാദ് നൽകിയില്ലെങ്കിലും എമിറേറ്റ്‌സ് ജീവനക്കാർ അവൾക്ക് ചോക്ലേറ്റ് നൽകിയെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

"നിങ്ങൾ ഇത്തിഹാദ് എയർവേസിലെ യാത്ര സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ശിപാർശ ചെയ്യുമോ...' എന്ന ചോദ്യത്തിന് പത്തിൽ ഒരു ശതമാനം മാത്രമെന്ന അഭിപ്രായമാണു രേഖപ്പെടുത്തിയതെന്നും കുട്ടിയും കുടുംബവും പറയുന്നു.
പ്രവാസികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് വെൽകെയർ ഈദ് ലഞ്ച്
മനാമ: പ്രവാസി വെൽഫയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹറിനിലെ പ്രവാസികൾക്ക് അവരുടെ തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും രണ്ടായിരത്തോളം ഈദ് ലഞ്ച് പാക്കറ്റുകൾ എത്തിച്ച് നൽകി.

സാധാരണക്കാരും ചെറുവരുമാനക്കാരായ തൊഴിലാളികളെ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കുക എന്ന കാമ്പയിന്‍റെ ഭാഗമായാണ് ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ലഞ്ച് വിതരണം സംഘടിപ്പിച്ചത്.

സിഞ്ച് പ്രവാസി സെന്‍ററിൽ നടന്ന ഈദ് ലഞ്ച് വിതരണം ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷനായിരുന്നു.

വെൽകെയറും മെഡ്‌കെയറും നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ബഹറിൻ പ്രവാസി സമൂഹം നൽകി വരുന്ന പിന്തുണയിൽ അദ്ദേഹം ഹൃദ്യമായി നന്ദി അറിയിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വിവിധ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേമുള്ള ഈദ് ലഞ്ച് വിതരണം ബിഹാറിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, സഈദ് റമദാൻ നദ്‌വി, ഷെമിലി പി. ജോൺ, അസീൽ അബുദുൽ റഹ്‌മാൻ, മാധ്യമ പ്രവർത്തകൻ ബിനീഷ്, ജമാൽ നദ്‌വി ഇരിങ്ങൽ, ബിജു ജോർജ്, സാജിർ ഇരിക്കൂർ, അനസ് റഹീം എന്നിവരിൽ നിന്നും

വെൽകെയർ കോഓർഡിനേറ്റർമാരായ ബഷീർ വൈക്കിലശേരി, ടി.കെ. മൊയ്തു, ഫസൽ റഹ്‌മാൻ, അനസ് കാഞ്ഞിരപ്പള്ളി, ലിഖിത ലക്ഷ്മൺ, മുഹമ്മദ് അമീൻ, അനിൽ കുമാർ, റുമൈസ അബ്ബാസ്, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം, നൗഷാദ്, സബീന അബ്ദുൽ ഖാദർ എന്നിവർ ഏറ്റുവാങ്ങി.

വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദി പറഞ്ഞു. മെഡ്കെയർ കൺവീനർ മജീദ് തണൽ യോഗം നിയന്ത്രിച്ചു.
ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു
കുവൈറ്റ് സിറ്റി: ജൂബിലി വേദ മഹാ വിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ സമാപിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.

സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും മഹാഇടവക സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വർണശബളമായ ഘോഷയാത്ര നടത്തി. ഒവിബിഎസ് ഗായക സംഘത്തിന്‍റെ പ്രാർഥനാഗാനത്തോടെ യോഗം ആരംഭിച്ചു.

ഒവിബിഎസ് ഡയറക്‌ടർ ഫാ. റിനിൽ പീറ്റർ, മഹാഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഒവിബിഎസ് സൂപ്രണ്ട് മാത്യു ജോർജ്, സൺഡേ സ്കൂൾ സെക്രട്ടറി എബി സാമുവേൽ എന്നിവർ പ്രസംഗിച്ചു.



ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് ജോമോൻ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒവിബിഎസ് സ്റ്റാർ-2024 ആയി റീൻ മേരി ജോണിനെയും റണ്ണർ അപ്പായി റിയാ മറിയം ജോസിനെയും തെരഞ്ഞെടുത്തു. "നമുക്ക് പ്രാർഥിക്കാം' എന്ന ചിന്താവിഷയത്തിൽ നടന്ന അവധിക്കാല വേദപഠന ക്ലാസിൽ 600-ഓളം കുട്ടികളും 70-ഓളം അധ്യാപകരും പങ്കാളികളായി.



സീനിയർ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, ഒവിബിഎസ് ഗായക സംഘത്തിന്‍റെ ഗാനാലാപനം, കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സമാപന ചടങ്ങുകൾക്ക് കൊഴുപ്പേകി.

സൺഡേ സ്‌കൂൾ ഹെഡ്ബോയി തോമസ് വി. ജോൺ, ഹെഡ്ഗേൾ ജാൻവി സൂസൻ ജോൺ എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. അനുഗ്രഹ സൂസൻ വർഗീസ്, നേഹാ സാറാ വർഗീസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.
തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തൃശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ(30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ - വത്സല ദമ്പതികളുടെ മകനാണ്.

റിയാദ് ന്യൂസനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്‍റ്സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്.

വെള്ളിയാഴ്ച രാത്രി 11ന് സർജിൽ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.