വിധിയെഴുതാൻ ഇന്നു ബൂത്തിലേക്ക്
Friday, April 26, 2024 1:53 AM IST
പാലക്കാട്: ലോക്സഭയിലേക്കു തങ്ങളുടെ പ്രതിനിധികളെ കണ്ടെത്താൻ വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്. വോട്ടിംഗിന്‍റെ ഭാഗമാകാൻ നാടും നഗരവും അക്ഷരാർഥത്തിൽ ഒരുങ്ങിക്കഴിഞ്ഞു. ഇന്നു രാവിലെ ഏഴിനു തുടങ്ങുന്ന പോളിംഗ് വൈകുന്നേരം ആറിനു സമാപിക്കും.

തെരഞ്ഞെടുപ്പിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇന്നലെതന്നെ ബൂത്തുകളിലെത്തി. പോളിംഗ് സാമഗ്രികൾ വിതരണ കേന്ദ്രങ്ങളിൽനിന്ന് ഏറ്റുവാങ്ങി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഇവർ ബൂത്തുകളിലെത്തിയത്.

ഓരോ ബൂത്തിലും അഞ്ചുവീതം ഉദ്യോഗസ്ഥരാണുള്ളത്. പ്രിസൈഡിംഗ് ഓഫീസർ ഒന്ന്, പോളിംഗ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ മൂന്നുപേർ, ഒരു പോലീസ് എന്നിങ്ങനെയാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി 10152 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിലാകെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൂവായിരത്തിധികം പോലീസുദ്യോഗസ്ഥര്‍, 2000 സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൃദ്ധരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിനായി വോളന്‍റിയര്‍മാര്‍ എന്നിവരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളും വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിലാണ്.
സ്ഥാനാർഥികളുടെ വോട്ട്

പാലക്കാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ ഷൊർണൂർ സെന്‍റ് തെരേസാസ് കോൺവെന്‍റ് സ്കൂളിൽ വോട്ടു ചെയ്യും.

എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവൻ തൃശൂർ കേരളവർമ കോളജിലും എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ പാലക്കാട് കല്പാത്തി എൽപി സ്കൂളിലും വോട്ടു ചെയ്യും.
ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ആലത്തൂർ ജിജിഎച്ച്എസ് സ്കൂളിലാണ് വോട്ടു രേഖപ്പെടുത്തുക.

എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ ചേലക്കര തോന്നൂർക്കര എയുപി സ്കൂളിലും എൻഡിഎ സ്ഥാനാർഥി കൊടുങ്ങല്ലൂർ വെന്പല്ലൂർ എസ്എൻകെ യുപി സ്കൂളിലും വോട്ടു ചെയ്യും.

വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറന്പിൽ പാലക്കാട് മണപ്പുള്ളിക്കാവ് ജിഎൽപി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി വടകരയിലേക്കു മടങ്ങും.

അങ്കത്തട്ടിൽ ഇവര്‌

പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ പത്തും ആലത്തൂരിൽ അഞ്ചും സ്ഥാനാർഥികൾ

പാലക്കാട് മണ്ഡലം
(സ്ഥാനാർഥി, പാർട്ടി, ചിഹ്നം ക്രമത്തിൽ)

1. സി. കൃഷ്ണകുമാര്‍ - ബിജെപി- താമര.
2. കെ.ടി പത്മിനി - ബഹുജന്‍ സമാജ് പാര്‍ട്ടി- ആന.
3. എ. വിജയരാഘവന്‍ - സിപിഎം- ചുറ്റികയും അരിവാളും
നക്ഷത്രവും.
4. വി.കെ. ശ്രീകണ്ഠന്‍- കോണ്‍ഗ്രസ്- കൈപ്പത്തി.
5. അന്നമ്മ കുര്യാക്കോസ്- സ്വതന്ത്ര- ബാറ്ററി ടോര്‍ച്ച്.
6. സി. രാജമാണിക്യം- സ്വതന്ത്രൻ- ഗ്യാസ് സിലിണ്ടര്‍.
7. കെ. രാജേഷ് - സ്വതന്ത്രൻ- വജ്രം.
8. എം. രാജേഷ് ആലത്തൂര്‍ - സ്വതന്ത്രൻ- ഓട്ടോറിക്ഷ.
9. എന്‍.എസ്.കെ. പുരം ശശികുമാര്‍- സ്വതന്ത്രന്‌-
കരിമ്പ് കര്‍ഷകന്‍.
10. സിദ്ദിഖ് ഇരുപ്പശ്ശേരി - സ്വതന്ത്രൻ- ചക്ക.

ആലത്തൂര്‍ മണ്ഡലം
1. പി.എം. രമ്യ(രമ്യ ഹരിദാസ്) കോണ്‍ഗ്രസ്- കൈപ്പത്തി.
2. കെ. രാധാകൃഷ്ണന്‍ - സിപിഎം- ചുറ്റികയും അരിവാളും
നക്ഷത്രവും.
3. ടി.എന്‍. സരസു- ബി.ജെ.പി- താമര.
4. ഹരി അരുമ്പില്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി- ആന.
5. വി. കൃഷ്ണന്‍കുട്ടി - സ്വതന്ത്രൻ- വജ്രം.