മംഗലംഡാമിൽനിന്നും വെള്ളമിറക്കി
Friday, May 3, 2024 2:21 AM IST
മംഗലംഡാം: വരണ്ടുണങ്ങിയ കനാലുകളിലൂടെ നനവും കുളിരുമായി വെള്ളത്തിന്‍റെ ഒഴുക്ക്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇടതു- വലതു കനാലുകളിലേക്ക് ഇന്നലെ രാവിലെയാണ് മംഗലംഡാമിൽ നിന്നും വെള്ളം തുറന്നിട്ടുള്ളത്.

20 സെന്‍റീ മീറ്ററാണ് വെള്ളം തുറന്നിട്ടുള്ളതെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൽ. രമേശ്, അസിസ്റ്റന്‍റ് എൻജിനീയർ ലെസ്ലി മറ്റു ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡാമിലെ കരുതൽ ജലം കുടിവെള്ളക്ഷാമത്തിനുപരിഹാരമായി തുറന്നു വിട്ടിട്ടുള്ളത്.

68.79 മീറ്ററാണ് ഡാമിന്‍റെ ഇന്നലത്തെ ജലനിരപ്പ്. 65 മീറ്ററാണ് സമുദ്രനിരപ്പിൽ നിന്നുള്ള ഡാമിന്‍റെ ഉയരം. ഇത് കണക്കാക്കുമ്പോൾ കഷ്ടി നാല് മീറ്റർ മാത്രമാണ് ഡാമിൽ വെള്ളമുള്ളത്. ഡാമിൽ മത്സ്യം വളർത്തൽ പദ്ധതി ഉള്ളതിനാൽ കൂടുതൽ വെള്ളംവിടുന്നത് പൊള്ളുന്ന ചൂടിൽ മത്സ്യങ്ങൾ ചാകാനും കാരണമാകും.

എന്നാൽ വേനൽ മഴയില്ലാതെ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിനു പോലും ജനം പരക്കംപായുന്ന സ്ഥിതിയുണ്ട്. കനാലുകളിലൂടെ വെള്ളം വിടുന്നതു വഴി സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും വെള്ളമാകും.

ഉണക്കത്തിലേക്ക് നീങ്ങുന്ന കാർഷിക വിളകളെ സംരക്ഷിക്കാനും ജല വിതരണം സഹായകമാകും. കനാലുകൾ ഉണങ്ങി കിടക്കുന്നതിനാൽ നനവിറങ്ങി വളരെ സാവധാനമാണ് വെള്ളം ഒഴുകുന്നത്.

കനാലുകളിൽ പലയിടത്തും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ട്. ഇതെല്ലാം മറികടന്നു വേണം വെള്ളത്തിന് മുന്നോട്ടു പോകാൻ. ഇതിനാൽ കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളം എത്താൻ സാധ്യതയില്ല. മഴയുണ്ടാകുന്ന ഒന്നാം വിള കൃഷിക്കു തന്നെ ഉയർന്ന തോതിൽ വെള്ളം വിട്ടാൽ ഒരാഴ്ച കൊണ്ടാണ് കനാലുകളുടെ വാലറ്റങ്ങളിൽ വെള്ളം എത്തുക.

എന്നാൽ ഇപ്പോൾ കുറഞ്ഞ തോതിലാണ് വെള്ളം തുറന്നിട്ടുള്ളത്. കൂടാതെ ഉണക്കു കൂടിയാകുമ്പോൾ രണ്ടാഴ്ചയെങ്കിലുമാകും വാലറ്റ പ്രദേശങ്ങളിൽ വെള്ളം എത്താൻ.

അത്രയും ദിവസം വിടാനുള്ള വെള്ളം ഡാമിലും ഉണ്ടാകില്ല. ഇതിനിടെ വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.