ഇടപ്പള്ളി-ചേരാനല്ലൂർ ബസ് റൂട്ടിൽ അനധികൃത ഫെയർ സ്റ്റേജ് ഒഴിവാക്കി ആർടിഒ
Wednesday, April 24, 2024 4:50 AM IST
കാക്കനാട്: ഇടപ്പള്ളി-ചേരാനല്ലൂർ ബസ് റൂട്ടിലെ അനധികൃത ഫെയർ സ്റ്റേജ് ഒഴിവാക്കി എറണാകുളം ആർടിഒ ഉത്തരവിറക്കി. ഇടപ്പള്ളി-ചേരാനല്ലൂർ റൂട്ടിലെ മഞ്ഞുമ്മൽ കവല ഫെയർ സ്റ്റേജ് അനധികൃതമാണന്ന് ഒരു വർഷം മുന്പേ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കെഎസ്ആർടിസി ബസുകൾ കോടതി ഉത്തരവ് പാലിച്ചാണ് ഇവിടെ സർവീസ് നടത്തുന്നത്.

എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് ഇതുവഴി കടന്നുപോകുന്ന ദീർഘദൂര സ്വകാര്യ ബസുകൾ മഞ്ഞുമ്മൽ കവല ഫെയർ സ്റ്റേജായി കണക്കാക്കി ഇപ്പോഴും യാത്രക്കാരിൽനിന്നു രണ്ട് രൂപ അധികമായി വാങ്ങുന്നതായി നിരവധി പരാതികളാണ് ആർട്ടിഒയ്‌ക്ക് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആർടിഒ ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃതമായി തീരുമാനിച്ച ഫെയർ സ്റ്റേജിലൂടെ ഓരോ ബസിനും പ്രതിദിനം 16,000 രൂപ ലഭിക്കുന്നുണ്ട്. 50ൽ അധികം സ്വകാര്യ ബസുകളാണ് ഇവിടെ സർവീസ് നടത്തുന്നത്.

പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, തൃശൂർ, ദീർഘദൂര ബസുകളാണ് മഞ്ഞുമ്മൽ കവല ഫെയർ സ്റ്റേജാക്കി യാത്രക്കാരിൽനിന്നും അമിതമായി പണം ഈടാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ തൈക്കാവ് സ്റ്റോപ്പായിരുന്നു ഫെയർ സ്റ്റേജായി കണക്കാക്കിയുന്നത്. എന്നാൽ വരാപ്പുഴ പാലം വഴി ബസ് റൂട്ട് തുടങ്ങിയപ്പോൾ തൈക്കാവ് സ്റ്റോപ്പിന് തൊട്ടടുത്തായി മഞ്ഞുമ്മൽ കവലയും ബസുടമകൾ ഫെയർ സ്റ്റേജാക്കി മാറ്റുകയായിരുന്നു.

ഇതിനെതിരെ പരാതികൾ ഉയർന്നപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അനധികൃതമായാണ് ഫെയർ സ്റ്റേജ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ബസുടമകൾ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിക്കെതിര കോടതിയിൽ പോവുകയായിരുന്നു. കോടതി ഉത്തരവ് ലംഘിക്കുന്ന ബസുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം ആർടിഒ കെ. മനോജ് പറഞ്ഞു.