കോലഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് 69 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍
Sunday, May 5, 2024 4:44 AM IST
കോലഞ്ചേരി: ഇരുപ്പച്ചിറയില്‍ വീട് കുത്തിത്തുറന്ന് 69 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം സ്വദേശി ബൈജു(28), നോര്‍ത്ത് പറവൂര്‍ സ്വദേശി നിസാര്‍ (26) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ 27ന് രാത്രിയാണ് ഇരുപ്പച്ചിറ സ്വദേശിയായ രഞ്ജിതിന്‍റെ വീട്ടില്‍ നിന്നു പ്രതികള്‍ സ്വര്‍ണം മോഷ്ടിച്ചത്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂരുള്ള ലോഡ്ജില്‍ നിന്നു പ്രതികള്‍ പിടിയിലായത്.

പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും 47 പവനോളം സ്വര്‍ണാഭരണം പോലീസ് കണ്ടെടുത്തു. സ്‌കൂട്ടറില്‍ കറങ്ങിനടന്ന് ആള്‍ത്താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ മോഷണത്തിന് കയറിയത്. മുന്‍വശത്തെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാംനിലയില്‍ കയറി വാതില്‍ തുറന്ന് അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ മറ്റൊരു വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജില്‍ ഉണ്ടെന്ന് അറിഞ്ഞത്.

മോഷണത്തിനായി എത്തിച്ചേര്‍ന്ന സ്‌കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു. പ്രതികളുമായി കൊടുങ്ങല്ലൂരില്‍ തെളിവെടുപ്പ് നടത്തി.