പറവൂർ പാലം നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കും
Sunday, May 5, 2024 4:44 AM IST
കൊച്ചി: ദേശീയപാത 66ല്‍ നിര്‍മിക്കുന്ന പറവൂർ പാലത്തിന്‍റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചു. വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് പാലിക്കാതെ പാലം നിര്‍മിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ദേശീയപാത അഥോറിറ്റി അധികൃതര്‍ ഇക്കാര്യമറിയിച്ചത്.

ദേശീയപാത അഥോറിറ്റിക്ക് പുറമേ ഇറിഗേഷന്‍ വകുപ്പ്, പറവൂര്‍ നഗരസഭ, ചിറ്റാറ്റുകര പഞ്ചായത്ത്, മുസ്‌രിസ് പൈതൃക പദ്ധതി അധികൃതരും യോഗത്തില്‍ പങ്കെടുത്തു. ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിര്‍മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

ദേശീയപാത 66ല്‍ പറവൂര്‍ പുഴയുടെ മുകളിലൂടെ നിര്‍മിക്കുന്ന പാലത്തിന്‍റെ നിര്‍മാണമാണ് നിര്‍ത്തിവയ്ക്കുന്നത്. ജലസ്രോതസുകള്‍ക്ക് മുകളിലൂടെ നിര്‍മിക്കുന്ന പാലത്തിന് അഞ്ച് മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് വേണമെന്നാണ് നിയമം.

എന്നാല്‍ ഇത് 2.3 മീറ്റര്‍ മാത്രമേയുള്ളൂവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.