വരാപ്പുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം, 60 ലക്ഷം രൂപയുടെ നഷ്ടം
Wednesday, May 1, 2024 7:08 AM IST
വരാപ്പുഴ: വരാപ്പുഴ ടൗണിൽ ചെട്ടിഭാഗത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടുത്തം. ആളപായമില്ല. ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. കളത്തിപ്പറമ്പിൽ വീട്ടിൽ സീമ ഷിബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫോർ എസ് ലേഡീസ് സെന്‍ററും ഇവരുടെ തന്നെ തൊട്ടടുത്തുള്ള പ്രവർത്തിക്കാതെ കിടക്കുന്ന മറ്റൊരു മുറിയിലുമാണ് തീപടർന്നത്. ആധുനിക രീതിയിൽ ഫർണീഷ് ചെയ്ത് ശീതീകരിച്ച ലേഡീസ് സെന്‍ററിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പൂർണമായും കത്തിനശിച്ചു.

തൊട്ടടുത്ത മുറിയിൽ ഫർണീച്ചറുകളും കുറച്ചു സാധനങ്ങളുമാണ് ഉണ്ടായിരുന്നത്. അവയും കത്തിനശിച്ചു. എതിർവശത്തുള്ള സ്ഥാപനം നടത്തുന്നയാളാണ് മുറിയിൽ നിന്നും പുക ഉയരുന്ന വിവരം സീമ ഷിബുവിനെ അറിയിച്ചത്.

ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഏലൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകളെത്താൻ കുറച്ചു സമയമെടുത്തു. പിന്നീട് പറവൂരിൽ നിന്ന് മറ്റൊരു യൂണിറ്റു കൂടി സ്ഥലത്തെത്തി. മൂന്നു യൂണിറ്റുകളുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. വരാപ്പുഴ ടൗൺ റോഡുകളിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. മൂന്നു മണിക്കൂറിനു ശേഷമാണ് ഗതാഗതം പോലീസിന്‍റെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.

ലേഡീസ് സെന്‍ററിൽ പെർഫ്യൂമുകൾ, നെയിൽ പോളീഷുകൾ തുടങ്ങി പെട്ടെന്ന് തീ പിടിക്കുന്ന സാധനങ്ങൾ ഉണ്ടായതാണ് തീ ആളിപ്പടരാൻ കാരണം. ഏകദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. സംഭവത്തിൽ വരാപ്പുഴ പോലീസിൽ പരാതി നൽകി.