തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്ര മന്ദിരം നിർമാണം നിലച്ചിട്ട് വർഷം നാലായി
Sunday, May 5, 2024 4:44 AM IST
കോതമംഗലം: തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്ര മന്ദിരം നിർമാണം നിലച്ചിട്ട് നാല് വർഷം പിന്നിട്ടു. തൃക്കാരിയൂരിലെ ആരോഗ്യ ഉപകേന്ദ്രത്തിന്‍റെ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിർമിച്ചു തുടങ്ങിയത്. എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷമാണ് കെട്ടിട നിർമാണത്തിനായി അനുവദിച്ചത്.

കെട്ടിടത്തിന്‍റെ നിർമാണം അവസാനഘട്ടത്തിൽ നിലച്ചു. തുക തികയാതെ വന്നതാണ് കാരണം. മിനുക്കുപണികൾ ഉൾപ്പടെയാണ് അവശേഷിക്കുന്നത്. നാല് വർഷം കഴിഞ്ഞിട്ടും നിർമാണം പുനരാരംഭിക്കുന്നതിൽ തീരുമാനമായിട്ടില്ല.

കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. കെട്ടിട നിർമാണം ആരംഭിച്ചതോടെ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തനം നിർത്തിവച്ചിരുന്നു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സ്ഥാപനത്തിന്‍റെ പ്രവർത്തനമാണ് വർഷങ്ങളായി നിലച്ചത്.

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമുള്ള വാക്സിനേഷൻ ഉൾപ്പടെ മറ്റിടങ്ങളിലാണ് ഇപ്പോൾ ക്രമീകരിക്കുന്നത്. ആരോഗ്യ ഉപകേന്ദ്രത്തിന്‍റെ പ്രവർത്തനം പുനാരംഭിക്കണമെന്നും കെട്ടിട നിർമാണം പൂർത്തീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.