വോട്ടെടുപ്പ് കഴിഞ്ഞു; അവലോകനവുമായി നേതാക്കള്‍
Sunday, April 28, 2024 7:09 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വോട്ടെട്ടുപ്പ് കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി രാഷ്‌ട്രീയ നേതാക്കള്‍. സ്വന്തം മുന്നണി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന പ്രതീക്ഷയിലും അവകാശ വാദങ്ങളിലുമാണ് നേതാക്കള്‍. സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ നിരത്തിയാണ് നേതാക്കളുടെ അവകാശവാദം.

സംസ്ഥാനത്തുടനീളം ദൃശ്യമായ യുഡിഎഫ് തരംഗവും കേരളത്തിലെ ഇടതുമുന്നണിക്കെതിരേയുള്ള കടുത്ത ഭരണവിരുദ്ധ വികാരവും ദേശീയ തലത്തില്‍ ഇന്ത്യമുന്നണി അധികാരത്തിലേറണമെന്ന ആഗ്രഹവുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്‍റെ വിജയത്തിന് ആധാരമായി യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

യുവത്വവും പുതുമുഖവും എന്ന പ്രത്യേകതയും മികച്ച സംഘടനാ സംവിധാനവുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്‍റെ വിജയത്തിനു കാരണമായി എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

പല മണ്ഡലങ്ങളിലേയും പോലെ മാവേലിക്കരയില്‍ ത്രികോണ മത്സരത്തിന്‍റെ പ്രതീതി ദൃശ്യമായില്ലെങ്കിലും വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിലാണ് ബിജെപി നേട്ടം പ്രതീക്ഷിക്കുന്നത്.

കൊടിക്കുന്നിലിന് മികച്ച ഭൂരിപക്ഷം ലഭിക്കും: കെ.സി. ജോസഫ്

മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പാര്‍ലമെന്‍റ് മണ്ഡലം ഇലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.സി. ജോസഫ്. പോളിംഗ് ശതമാനത്തിലെ കുറവ് ഭൂരിപക്ഷത്തെ ബാധിക്കില്ല. ചിട്ടയായ പ്രവര്‍ത്തനം യുഡിഎഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഏഴ് നിയോജകമണ്ഡലങ്ങളില്‍ ആറിലും കൊടിക്കുന്നില്‍ സുരേഷിന് ഭൂരിപക്ഷം കൂടും.

അരുണ്‍കുമാറിന് തിളക്കമാര്‍ന്ന വിജയം ലഭിക്കും: ജോബ് മൈക്കിള്‍

മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന് തിളക്കമാര്‍ന്ന വിജയം ലഭിക്കുമെന്ന് ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍.

മൂന്നു മന്ത്രിമാരും നാല് എംഎല്‍എമാരും അച്ചടക്കത്തോടെയും ചിട്ടയായും നേതൃത്വം നല്‍കി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണവും സ്‌ക്വാഡ് വര്‍ക്കുകളും സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കും. ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ നല്ല ഭൂരിപക്ഷം ലഭിക്കും.

ബൈജു കലാശാലയ്ക്ക് മുന്നേറ്റമുണ്ടാകും: ബി. രാധാകൃഷ്ണമേനോന്‍

ഈ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലം ചീഫ് ഇലക്‌ഷന്‍ ഏജന്‍റും ബിജെപി നേതാവുമായ ബി. രാധാകൃഷ്ണമേനോന്‍. എല്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ഏഴു മണ്ഡലങ്ങളിലും നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. മുന്‍കാലങ്ങളിലേതിലും വോട്ട് കൂടുതല്‍ ലഭിക്കും.